Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആത്മവീണ; ഹാർമണി ആറാം വർഷത്തിൽ
""സർ, ഇതു നിങ്ങൾ പറയുന്നതുപോലെ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്., നിങ്ങൾ ഉദ്ദേശിക്കുന്ന ഫലവും കിട്ടില്ല''- ഒരു സംഗീതോപകരണമുണ്ടാക്കാൻ അതിന്റെ രൂപരേഖ അതിസൂക്ഷ്മമായി വരച്ചുനൽകി ക്ഷമയോടെ കാത്തുനിന്നയാളോട് ചെന്നൈയിലെ ഗിറ്റാർ നിർമാതാക്കൾ പറഞ്ഞു. അതുകേട്ട് മടങ്ങാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. കൊൽക്കത്തയിലെ നിർമാതാക്കളെ പരീക്ഷിച്ചു തൃപ്തിയില്ലാതെ ചെന്നൈയിൽ എത്തിയതാണ്. സംഗീതോപകരണത്തിനുവേണ്ടി താനുണ്ടാക്കിയ ഡിസൈനിൽ അദ്ദേഹത്തിനു പൂർണവിശ്വാസവുമുണ്ടായിരുന്നു. അവരെക്കൊണ്ടു നിർബന്ധിച്ചു പണിയിച്ചും വീണ്ടും മിനുക്കിയും ആ ഉപകരണം യാഥാർഥ്യമാക്കി. സ്വർവീണ എന്നു പേരുമിട്ടു. സ്വരമണ്ഡലവും വിചിത്രവീണയും ഒരുമിച്ചതുപോലുള്ള ആ ഉപകരണത്തിന് അതിനേക്കാൾ മികച്ചൊരു പേരിടാനില്ല. അദ്ദേഹമതിന്റെ സ്വരം കേൾപ്പിച്ചപ്പോൾ നിർമാതാക്കൾപോലും വിസ്മയത്തോടെനിന്നു.
""മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ഉപകരണത്തിന് സ്വന്തംപേരു നൽകുമായിരുന്നു. എക്കാലവും ആ പേര് ഓർമിക്കപ്പെടുകയും ചെയ്യും. എന്നാൽ ഞാൻ എന്റെ പേരിട്ടില്ല. അങ്ങനെചെയ്താൽ ഇതു വേറെയാരും വായിക്കില്ല. ഏതുപകരണമായാലും കൂടുതൽ പേർ വായിക്കണം. സംഗീതമല്ലേ വലുത്, വ്യക്തികളല്ലല്ലോ''- സ്വർവീണ മടിയിൽ ചേർത്തുവച്ച് ഇതു പറയുന്നത് സംഗീതത്തിൽ മൂന്നു മാസ്റ്റേഴ്സ് ബിരുദവും പിഎച്ച്ഡിയുമുള്ള മഹാനായ കലാകാരനാണ്- ഡോ. പ്രകാശ് സൊണ്ടക്കേ- വാരണാസിയിൽനിന്ന് തന്റെ സംഗീതത്തെ ലോകം മുഴുവനുമെത്തിച്ച പ്രതിഭ.
പാട്ടിൽ തുടക്കം
""വീട് സംഗീതോപകരണങ്ങളുടെ കലവറപോലെയായിരുന്നു. ഓർമവച്ചനാൾ മുതൽ അപൂർവമായവ അടക്കമുള്ള ഉപകരണങ്ങളാണ് കൂട്ട്. ഇഷ്ടമുള്ളതെടുത്ത് വായിച്ചുനോക്കാം. വായ്പ്പാട്ടാണ് ആദ്യം പഠിച്ചത്. പിന്നാലെ വയലിൻ. ഏതാണ്ട് മൂന്നാം ക്ലാസിലായപ്പോൾ മുതൽ ഹവായിയൻ ഗിറ്റാറുമായി സ്കൂളിൽ പോകാറുണ്ട്. സ്വന്തമായി പുതിയ ഈണങ്ങളുണ്ടാക്കി സഹപാഠികളെ വായിച്ചു കേൾപ്പിക്കുകയായിരുന്നു പതിവ്''- പ്രകാശ് പറയുന്നു.
വീട് എങ്ങനെ സംഗീതത്തിന്റെ കലവറയല്ലാതാകും! ഗ്വാളിയോർ ഘരാനയിലെ മഹാനായ പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂറിന്റെ ശിഷ്യനായ ഡോ. ആർ.ബി സൊണ്ടക്കേയാണ് പിതാവ്. പണ്ഡിറ്റ് ലാൽമണി മിശ്രയുടെ ശിഷ്യയായ ഡോ. മണി സൊണ്ടക്കേ അമ്മയും. 13 സംഗീതോപകരണങ്ങൾ അനായാസം കൈകാര്യംചെയ്തിരുന്നു അമ്മ. നാലു പതിറ്റാണ്ടോളം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ അധ്യാപകരായിരുന്നു ഇരുവരും. ബാംഗളൂരിൽ അവർ സ്ഥാപിച്ച ഹിന്ദുസ്ഥാനി സംഗീത് വിദ്യാപീഠ് നൂറുകണക്കിനു സംഗീതജ്ഞരെ മിനുക്കിയെടുത്തിട്ടുണ്ട്.
സംഗീതത്തിൽ ജനിച്ച് ഉപകരണങ്ങളുടെ കൂട്ടുപിടിച്ചു വളർന്ന പ്രകാശ് ബഹുമുഖ പ്രതിഭയായി. പാട്ടും വയലിനും കടന്ന് സ്ലൈഡ് ഗിറ്റാറിന്റെ വിവിധ രൂപങ്ങളിൽ അഗ്രഗണ്യനായി. ഹവായിയൻ ഗിറ്റാർ, വീസെൻബോണ്, സ്ലൈഡ് ഗിറ്റാർ, ഇലക്ട്രിക് ലാപ് സ്റ്റീൽ ഗിറ്റാർ, ദോബ്രോ എന്നിവയിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതവും ഫ്യൂഷനും ഒരുക്കുന്ന രാജ്യത്തെ ഒരേയൊരു സംഗീതജ്ഞനാണ് പ്രകാശ് സൊണ്ടക്കേ ഇന്ന്.
വിഖ്യാതരായ സംഗീതകാരന്മാർക്കൊപ്പം ലോകമെന്പാടുമുള്ള വേദികളിൽ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കുന്ന പ്രകാശ് ഏറെ ആദരിക്കപ്പെടുന്ന ഇൻഡിപെൻഡന്റ് വേൾഡ് മ്യൂസിക് അവാർഡ് ജേതാവാണ്. ഗ്രാമി പുരസ്കാരം നേടിയ വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിന്റെ കോ-കംപോസറാണ്. വിവിധ പേരുകളിലുള്ള ട്രൂപ്പുകളുമായി രണ്ടായിരത്തിലേറെ കച്ചേരികൾ അവതരിപ്പിച്ചുകഴിഞ്ഞു. അധ്യാപകനും റിയാലിറ്റി ഷോകളുടെ വിധികർത്താവുമാണ്. ഡോക്യുമെന്ററികളും ലഘുചിത്രങ്ങളും പരസ്യജിംഗിളുകളും സംവിധാനം ചെയ്യുന്നു. സിനിമാപ്പാട്ടുകൾക്കുള്ള റിക്കോർഡിംഗുകൾക്കു വായിക്കുന്നു. മാതാപിതാക്കൾക്കുള്ള സമർപ്പണമായി സൊണ്ടക്കേ ഗ്ലോബൽ മ്യൂസിക് ഫെസ്റ്റിവലിനും പ്രകാശ് നേതൃത്വം നൽകുന്നു. ഇതിനെല്ലാം ഒപ്പം സ്ലൈഡ് ഗിറ്റാറിനെക്കുറിച്ച് വർക്ക്ഷോപ്പുകളും ലക്ചർ ഡെമോണ്‍സ്ട്രേഷനുകളും നടത്താനും പ്രകാശ് സൊണ്ടക്കേ സമയംകണ്ടെത്തുന്നു. വാരണാസിയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ ബംഗളുരു ശങ്കർമഠ് റോഡിലാണ് താമസം.
ഉപകരണം ആത്മാവ്
സ്ലൈഡ് ഗിറ്റാറിൽനിന്ന് മനുഷ്യന്റെ ശബ്ദത്തിനുള്ള എല്ലാ ഗുണങ്ങളുമടങ്ങുന്ന സ്വരം പുറപ്പെടുവിക്കും പ്രകാശിന്റെ വിരലുകൾ. മനുഷ്യന്റെ വികാരങ്ങൾ പൂർണമായും അടങ്ങുന്ന ഗായകി അംഗ്. എങ്ങനെയാവും ഗിറ്റാർ അത്രമാത്രം തൊണ്ടയോടടുക്കുന്നത്! പ്രകാശിനു മറുപടിയുണ്ട്- ""നിങ്ങൾ വായിക്കുന്ന സംഗീതോപകരണവുമായി ആത്മാവു പങ്കിടണം. അല്ല, ആത്മാവിന്റെ തുടർച്ചയാവണം അത്. എന്നാലേ നിങ്ങളുദ്ദേശിക്കുന്ന ഭാവം അതിലൂടെ ലഭിക്കൂ''.
അതുകൊണ്ടുകൂടിയാണ് തുടക്കത്തിൽ കണ്ട സ്വർവീണ പ്രകാശ് കഷ്ടപ്പെട്ടു നിർമിച്ചെടുത്തത്. ""ആ ഉപകരണത്തെക്കുറിച്ചു ചിന്തിക്കാൻ എനിക്കു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്- ലോകം മുഴുവൻ യാത്രചെയ്യുന്പോൾ കേടുസംഭവിക്കാൻ സാധ്യത കുറഞ്ഞ, സ്ലൈഡ് ഗിറ്റാറിന്റെ ചെറിയ പതിപ്പ് വേണം. രണ്ടാമത്, ഞാനുദ്ദേശിക്കുന്ന പ്രത്യേക രീതിയിൽ വായിക്കാൻ കഴിയുന്നതാവണം. ഇതു രണ്ടും സ്വർ വീണയിലൂടെ യാഥാർഥ്യമായി''. സ്ലൈഡ് ഗിറ്റാറിന്റെ മറ്റെല്ലാ പതിപ്പുകളിലുമെന്നപോലെ രാഗാധിഷ്ഠിതമായ ഇന്ത്യൻ സംഗീതവും പാശ്ചാത്യ സംഗീതവും പ്രകാശ് സ്വർവീണയിൽ ആവിഷ്കരിക്കും. ലോകം ആത്മഹർഷത്തോടെ കേട്ടിരിക്കും.
കലിഫോർണിയയിലേതടക്കമുള്ള വൻകിട കന്പനികൾ പ്രകാശ് പറയുന്ന രീതിയിൽ ഗിറ്റാർ നിർമിച്ചുനൽകാൻ ഒരുക്കമായിരുന്നു. എന്നാൽ ചെലവു പരമാവധി കുറച്ച് ഗുണമുള്ളതു നിർമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ""അമേരിക്കയിൽ ഗിറ്റാറുണ്ടാക്കുന്ന കാശിന് എനിക്കിവിടെ ഒരു കാർ വാങ്ങാമെന്ന് എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്''- പ്രകാശ് പറയുന്നു. അദ്ദേഹത്തിന്റെ തീരുമാനമാണ് ശരിയെന്ന് സ്വർവീണയുടെ ശബ്ദംപറഞ്ഞുതരുന്നു.
കേരളത്തിൽ
""മലയാളഭാഷ എനിക്കു വളരെ ഇഷ്ടമാണ്. മനസിലാവില്ലെങ്കിലും അതിനൊരു സംഗീതാത്മകതയുണ്ട്''- കൊച്ചിയിലും ആലപ്പുഴയിലും ഒട്ടേറെ തവണ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പ്രകാശ് പറയുന്നു. അടുത്തയിടെ പ്രശസ്ത ഹാർമോണിയം വാദകൻ പ്രകാശ് ഉള്ളിയേരിക്കൊപ്പം ഗുരുവായൂർ ചെന്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരി അവതരിപ്പിക്കാനെത്തി. മധുര, തിരുപ്പതി, കാശി തുടങ്ങിയ ഒട്ടേറെ ക്ഷേത്രനഗരങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഗുരുവായൂരിലേത് സവിശേഷമായ അനുഭവമായിരുന്നു പ്രകാശിന്.
ബാലഭാസ്കർ, അഭിജിത് നായർ തുടങ്ങിയ വയലിനിസ്റ്റുകളിലൂടെയും ഡോ. പ്രകാശ് സൊണ്ടക്കേ മലയാളത്തെ ഓർക്കുന്നു. ഫ്യൂഷൻ സംഗീതം അവതരിപ്പിക്കുന്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട ഉപകരണം വയലിനാണെന്ന് പ്രകാശ് പറഞ്ഞു.
വിവിധ ഭാഷകളിലായി ഇരുനൂറിലേറെ സിനിമകൾക്കുവേണ്ടി വായിച്ച പ്രകാശ് മലയാളത്തിലും ഒട്ടേറെ ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ വായിച്ച സിനിമയുടെ പേര് അദ്ദേഹം വളരെ കഷ്ടപ്പെട്ട് പറഞ്ഞൊപ്പിക്കുന്നു- ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള! പുതിയ ആൽബത്തിന്റെ പണിപ്പുരയിലുള്ള പ്രകാശ് ആ സിനിമയിലെ എന്താണാവോ എന്ന പാട്ടിന്റെ ഈണം മൂളിക്കേൾപ്പിക്കാനും മറന്നില്ല.
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top