Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിലക്കിനു തിരശീല....സൗദിയെ സിനിമയിലെടുത്തു
സൗദി അറേബ്യയിലെ ജിദ്ദയിലുള്ള റെഡ് സീ സിറ്റി എന്ന സ്ഥലത്തെ ഒരു സാംസ്കാരിക നിലയത്തിൽ കഴിഞ്ഞ ദിവസം കുറേ ആളുകൾ ഒത്തുകൂടി. ആ നിലയത്തിലെ പ്രധാന ഹാളിലേക്കുള്ള വഴിയിൽ പരുക്കൻ പായകൾക്കു പകരം അന്ന് ചുവന്ന പരവതാനി വിരിച്ചിരുന്നു.പതിവുപോലെയുള്ള മതപരമായ ചടങ്ങുകൾക്കോ പ്രർഥനകൾക്കോ ആയിരുന്നില്ല,മറിച്ച് ചരിത്രപരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കാനാണ് അവർ അവിടെ ഒത്തുകൂടിയത്. താത്കാലികമായി സ്ഥാപിച്ച ഒരു പ്രൊജക്ടർ ഉപയോഗിച്ച് ഹാളിൽ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനിൽ സിനിമ പ്രദർശനം ആരംഭിച്ചപ്പോൾ കഴിഞ്ഞ 35 വർഷമായി സൗദി അറേബ്യയിൽ നിലനിന്നിരുന്ന തിയറ്റർ വിലക്കിനാണ് തിരശീല വീണത്.ഫോണുകളിലുംമറ്റും സന്ദേശങ്ങൾ അയയ്ക്കുന്പോൾ നമ്മൾ കൂടെക്കൂട്ടാറുള്ള ഇമോജികളുടെ കഥ പറഞ്ഞ ഇംഗ്ലീഷ് ആനിമേഷൻ സിനിമയാണ് അവർ കണ്ടത്. സിനിമ കണ്ടിറങ്ങിയ ആളുകളുടെയെല്ലാം മുഖത്ത് സന്തോഷം മാത്രം.അവർക്കൊക്കെ ഒന്നേ പറയാനുണ്ടായിരുന്നുള്ളു- നാളത്തെ നല്ല മാറ്റങ്ങൾക്ക് ഇതൊരു തുടക്കമാകട്ടെ.
കഥയെഴുതുന്നതും പാട്ടുകേൾക്കുന്നതും നിയമ വിരുദ്ധമായ രാജ്യം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സിനിമ എന്ന മാധ്യമത്തിന്റെ കണ്ടുപിടിത്തം നടക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ അത് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമങ്ങളിൽ ഒന്നായി വളർന്നു.എന്നാൽ കടുത്ത പാരന്പര്യവാദികളായിരുന്ന സൗദി അറേബ്യക്കാർക്കിടയിൽ സിനിമയ്ക്ക് അത്ര വേരോട്ടം കിട്ടിയിരുന്നില്ല. സൗദി അറേബ്യയുടെ സിനിമയോടുള്ള അനിഷ്ടത്തിന് അവരുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെയത്ര പഴക്കമുണ്ട്. 1744 ലാണ് ഇന്ന് സൗദി ഭരിക്കുന്ന രാജവംശമായ അൽ സൗദ്, നെജദ് എന്ന സ്ഥലത്ത് ആധിപത്യം ഉറപ്പിക്കുന്നത്. അന്ന് ആ പ്രദേശങ്ങളിൽ ശക്തി പ്രാപിച്ചുവന്നിരുന്ന ഒരു സാമുദായിക-മത ആശയമായിരുന്നു വഹാബിസം. അടിസ്ഥാനപരമായി ഇസ്ലാംമതവിശ്വാസികളായിരുന്ന ഇവർ തികഞ്ഞ പാരന്പര്യവാദികളും ആധുനികതയുടെ കടുത്ത വിരോധികളുമായിരുന്നു. അൽ സൗദ് രാജവംശത്തെ ഇന്നത്തെ സൗദി അറേബ്യയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ തങ്ങളുടെ കീഴിൽ കൊണ്ടുവരാൻ വഹാബിസ തത്ത്വങ്ങളിൽ വിശ്വസിച്ചിരുന്ന ആളുകൾ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ സൗദി അറേബ്യ എന്ന രാജ്യം 1932ൽ ഒൗദ്യോഗികമായി രൂപംകൊണ്ടപ്പോൾ വഹാബിസ ആശയങ്ങൾ ഇവിടത്തെ ഒൗദ്യോഗിക നിയമങ്ങളായി മാറി. അതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളും നിലവിൽവന്നു.സ്ത്രീകൾക്ക് യാതൊരുവിധ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. പാട്ട്,നൃത്തം,സിനിമ, അഭിനയം, സർഗാത്മക രചനകൾ-ഇവയെല്ലാം നിയമവിരുദ്ധമായി.നാടകത്തിലോ സിനിമയിലോ അഭിനയിക്കുന്നതും കഥകൾ എഴുതുന്നതും കള്ളംപറയലിന്റെ മറ്റൊരു രൂപമായാണ് ഇവിടെ കരുതിയിരുന്നത്.
കഥമാറ്റിയെഴുതിയ എണ്ണ
1938 ലാണ് സൗദി അറേബ്യയിൽ ആദ്യമായി എണ്ണപ്പാടങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. അതോടെ അമേരിക്കയിൽനിന്നും ചില യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമൊക്കെ ഈ നിധി തേടി ആളുകൾ ഇങ്ങോട്ട് ഒഴുകാൻ തുടങ്ങി.ഇവർക്കൊപ്പമാണ് സിനിമ ആദ്യമായി സൗദി അറേബ്യയിൽ എത്തുന്നത്.1940 കളിൽ എണ്ണക്കന്പനികളിൽ ജോലി ചെയ്തിരുന്ന വിദേശിയരുടെ താമസ സ്ഥലങ്ങൾക്ക് സമീപത്തായി ചെറിയ തിയറ്ററുകൾ സ്ഥാപിക്കുകയും ഇവിടെ വലിയ സ്ക്രീനുകളിൽ സിനിമ പ്രദർശനം നടത്തുകയും ചെയ്തിരുന്നു.വിദേശരാജ്യങ്ങളിൽനിന്നുള്ള സിനിമകളായിരുന്നു ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ഇതു കാണാനായി സ്വദേശികളും എത്തിയിരുന്നു.
എന്നാൽ ഏതാനും ചില ഡോക്യുമെന്ററികളല്ലാതെ കലാമൂല്യമുള്ള സൃഷ്ടികളൊന്നും ഈ സമയത്ത് സൗദിയിൽ ഉണ്ടായില്ല. രാജ്യത്തെ ആദ്യത്തെ പെട്രോളിയം ഖനിയുടെ ഉദ്ഘാടനത്തെക്കുറിച്ച് ഡോക്യുമെന്ററി നിർമിച്ച അബ്ദുള്ള അൽ മുഹൈസെൻ സൗദിയിലെ ആദ്യ സംവിധായകൻ എന്ന് അറിയപ്പെടുന്നു. വിദേശിയരുടെ കടന്നുവരവും സ്വാധീനവുമൊന്നും വഹാബി ആശയം പിന്തുടരുന്നവർക്ക് അംഗീകരിക്കാനായിരുന്നില്ല. വിദേശിയരെ സഹായിക്കുന്ന രാജവംശത്തിന്റെ നടപടിക്കെതിരേ അവർ ജനങ്ങളെ ഇളക്കിവിടാൻ ശ്രമിച്ചുകൊണ്ടിരുന്നു.
1970കളിൽ വഹാബിസം ഇവിടെ കൂടുതൽ ശക്തിപ്രാപിച്ചു.1979ൽ വിഘടനവാദികൾ മക്കയിലെ മോസ്ക് പിടിച്ചടക്കാൻ ശ്രമം നടത്തി. ഇത് പരാജയപ്പെടുത്തിയ രാജവംശം പിന്നീട് കർശനമായ നിയമങ്ങളാണ് സൗദിയിൽ നടപ്പിലാക്കിയത്. തികച്ചും പാരന്പര്യവാദത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് അവിടെ കണ്ടത്. രാജ്യത്ത് വഹാബിസത്തിന്റെ ആശയങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കി. അതോടെ സൗദി അറേബ്യക്കാർ തങ്ങളുടെ സിനിമാ മോഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതരായി.
സിനിമ കുഴിച്ചു മൂടപ്പെട്ട 35 വർഷങ്ങൾ
കഴിഞ്ഞ 35 വർഷങ്ങളായി സൗദിയിൽ സിനിമ പ്രദർശനം ഇല്ല.ടെലിവിഷനും ഇന്റർനെറ്റുമാണ് സിനിമ കാണാനുള്ള മാർഗങ്ങൾ. എന്നാൽ തീർത്തും യാഥാസ്ഥിതികരായ ഇവിടത്തെ മുതിർന്ന തലമുറയിൽപ്പെട്ടവർ സിനിമ കാണുന്നതും ഇന്റർനെറ്റ് ഉപയോഗിക്കുന്നതുമൊക്കെ പാപമായാണ് കണക്കാക്കുന്നത്. 2006 വരെ പൊതുപ്രദർശനത്തിനായി ഒരു സൗദി സിനിമ പോലും നിർമിക്കപ്പെട്ടില്ല. എന്നാൽ അനൗദ്യോഗികമായി ഹ്രസ്വചിത്രങ്ങൾ നിർമിക്കപ്പെടുകയും അതു സ്വകാര്യമായി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
2006 ൽ പുറത്തിറങ്ങിയ കെയ്ഫ് അൽ ഹാൽ(HOW ARE YOU) ആണ് ആദ്യ സൗദി ബിഗ് ബജറ്റ് ചിത്രം. സൗദി രാജകുടുംബാംഗമായ അയ്മാൻ ഹൽവാനി നിർമിച്ച ഈ ചിത്രം പലസ്തീൻ സംവിധായകൻ ഇസിഡോർ മുസല്ലാമാണ് സംവിധാനം ചെയ്തത്. പാരന്പര്യത്തിനും ആധുനികതയ്ക്കുമിടയിൽപ്പെട്ട് ക്ലേശിക്കുന്ന ഒരു സൗദിക്കുടുംബത്തിന്റെ കഥയാണ് കെയ്ഫ് അൽ ഹാൽ പറഞ്ഞത്. സൗദിയിൽ ഷൂട്ടിംഗിന് വിലക്കുള്ളതിനാൽ യുഎഇ യിലാണ് ചിത്രീകരണം നടന്നത്.
വാജ്ദ; സൗദിയുടെ സ്വന്തം സിനിമ
പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ സിനിമയാണ് വാജ്ദ. ആദ്യ സൗദി വനിതാ സംവിധായികയായ ഹൈഫ അൽ മൻസൂറാണ് ഈ ചിത്രത്തിന്റെ ശിൽപ്പി. ടെലിവിഷനിലെ ചെറിയ സ്ക്രീനിൽ മാത്രം സിനിമ കണ്ടുവളർന്ന ഹൈഫ ഓസ്ട്രേലിയയിൽപോയി സിനിമയേയും അതിന്റെ സാങ്കേതിക വിദ്യകളെയുംകുറിച്ച് പഠിക്കുകയും സ്വന്തം രാജ്യത്ത് തിരിച്ചെത്തി സിനിമ നിർമാണം ആരംഭിക്കുകയും ചെയ്തു. വാജ്ദ എന്ന 11 വയസുകാരിയുടെ സ്വപ്നങ്ങളുടെ കഥ പറഞ്ഞ സിനിമ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വരച്ചുകാട്ടി. നിരൂപക പ്രശംസ നേടിയ ഈ അറബി ചിത്രം 16 അന്താരാഷ്ട്ര അവാർഡുകളും നേടി.
സ്വാതന്ത്ര്യമില്ലായ്മ പ്രമേയം
സൗദി അറേബ്യൻ രാജവംശം തങ്ങളുടെ യാഥാസ്ഥിതിക നിലപാടുകൾ മയപ്പെടുത്തിത്തുടങ്ങിയതോടെ സൗദി അറേബ്യയിൽനിന്ന് നല്ല സിനിമകൾ ഉണ്ടാകാൻ തുടങ്ങി. സിനിമ അത് പിറവിയെടുക്കുന്ന സമൂഹത്തിന്റെ പ്രതിഫലനമായതിനാൽ മിക്ക സൗദി സിനിമകളിലും അവിടെയുള്ള ആളുകൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യം പ്രമേയമായി. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ഇപ്പോൾ സൗദിയിൽ ചിത്രീകരണങ്ങൾ നടക്കുന്നുണ്ട്.വിരലിൽ എണ്ണാവുന്ന സിനിമകളും സംവിധായകരും അഭിനേതാക്കളുംമാത്രമെ ഇപ്പോഴും സൗദിയിലുള്ളു.
മാറ്റം കൊണ്ടുവന്ന രാജകുമാരൻ
32കാരനായ രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ അധികാരകേന്ദ്രത്തിലെത്തിയതോടെ സൗദിയിൽ നിലവിലുണ്ടായിരുന്ന പല യാഥാസ്ഥിതിക നിയമങ്ങളിലും പൊളിച്ചെഴുത്തലുകൾ ഉണ്ടായി.2018ഓടെ രാജ്യത്ത് സിനിമ തിയറ്ററുകൾ അനുവദിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിരുന്നു. മാർച്ചിൽ രാജ്യതലസ്ഥാനമായ റിയാദിൽ രാജ്യത്തെ ആദ്യ സ്ഥിരം തിയറ്റർ നിലവിൽവരും. 2030ഓടെ രാജ്യത്ത് 300 തിയറ്ററുകൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന് ഭരണകൂടം പറയുന്നു. എന്നാൽ ഇമോജി പോലുള്ള ആനിമേഷൻ സിനിമകൾ മാത്രം പ്രദർശിപ്പിക്കാനുള്ള വേദികളായി ഈ തിയറ്ററുകൾ മാറരുത്. സൗദി അറേബ്യയിലെ കലാകാരൻമാർ ഇന്ന് നേരിടുന്ന വിലക്കുകൾക്കും സെൻസർഷിപ്പിനുമൊക്കെ മാറ്റം ഉണ്ടാവണം. എങ്കിൽ മാത്രമെ മനുഷ്യഗന്ധിയായ ചിത്രങ്ങൾ അവിടെനിന്ന് പുറത്തുവരുകയുള്ളു.
റോസ് മേരി ജോൺ
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Latest News
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top