ദേവാലയത്തിലെ ഫാഷൻ പരേഡ്
നഗരത്തിലെ അറിയപ്പെടുന്ന ഒരു കോളജിലെ ഫാഷൻ ഡിസൈനിങ്ങ് ഡിപ്പാർട്ട്മെന്‍റ് മേധാവിയാണ് അനിത കുര്യൻ. ഈ ഡിപ്പാർട്ടുമെന്‍റിന്‍റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന ഫാഷൻ ഷോ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ടെന്നാണ് അനിത കുര്യനും കോളജ് പ്രിൻസിപ്പലും അവകാശപ്പെടുന്നത്. ഫാഷൻ ഡിസൈനറായ അനിത കുര്യൻ ഈവഴിക്കുളള തന്‍റെ പരീക്ഷണങ്ങൾ ഏറെയും നടത്തുന്നത് സ്വന്തം മക്കളിൽതന്നെയാണ്. ഇക്കാര്യത്തിൽ അനിതയുടെ ഭർത്താവും കോളജ് അധ്യാപകനുമായ കുര്യൻസാറിന് പരാതിയുണ്ട്. ഇതിനെച്ചൊല്ലി ഇരുവരുംതമ്മിൽ ഇടയ്ക്കൊക്കെ വാക്കേറ്റങ്ങൾ ഉണ്ടാകാറുമുണ്ട്.

സ്ത്രീപുരുഷന്മാരുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് തന്‍റെ ഭാര്യക്കുളള കാഴ്ചപ്പാടിന് വിപരീതമായ കാഴ്ചപ്പാടാണ് പ്രഫ. കുര്യനുള്ളത്. കോളജിൽ തന്‍റെ വിദ്യാർഥികൾക്കു കുര്യൻസാർ വളരെ കാർക്കശ്യത്തോടെ ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് നിർദേശങ്ങൾ നൽകാറുണ്ട്. ഈയിടയ്ക്ക് അധ്യാപകദന്പതികൾ തമ്മിൽ അത്ര ചെറുതെന്ന് പറയാനാവാത്ത ഒരു വഴക്കുണ്ടായി.
വിഷയം മേൽ പറഞ്ഞതുതന്നെ. അന്ന് പ്രഫസർ സകുടുംബം ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനുളള ഒരുക്കത്തിലാണ്. മമ്മി ഡിസൈൻ ചെയ്തതാണെന്നു പറഞ്ഞ് തന്‍റെ പ്രായപൂർത്തിയായ പെണ്‍മക്കൾ രണ്ടുപേരും ധരിച്ചിറങ്ങിയ ഡ്രസ് കണ്ട് കുര്യൻസാർ ക്രുദ്ധനായി. ആ ഡ്രസ് മാറി പെണ്‍കുട്ടികൾക്ക് ചേർന്ന മാന്യമായ ഡ്രസ് ധരിച്ചുവന്നാൽ മാത്രം തന്‍റെകൂടെ വിവാഹച്ചടങ്ങിന് ദേവാലയത്തിലേക്ക് അമ്മയും മക്കളും വന്നാൽ മതിയെന്ന് പ്രഫസർ നിർബന്ധം പിടിച്ചു. അങ്ങനെയെങ്കിൽ താനും മക്കളും കല്യാണത്തിനില്ലെന്നും തന്നത്താൻ അങ്ങ് പോയാൽ മതിയെന്നുമായി മാഡം. വഴക്ക് മൂത്ത് ആ കല്യാണത്തിന് ആ വീട്ടിൽനിന്ന് അന്നാരുംതന്നെ പോയില്ല. ഫാഷൻ ഡിസൈനിങ്ങും അനുബന്ധക്രിയകളും കുടുംബത്തിൽ വരുത്തിവയ്ക്കുന്ന വിനകൾ എന്നല്ലാതെ ഇതിനെപ്പറ്റി എന്തു പറയാൻ.

ബ്രോയിലർ ചിക്കൻസെന്‍ററുകളിൽനിന്ന് ചിക്കൻ ‘ഡ്രസ്സ്’ചെയ്തു വാങ്ങുന്ന രീതി മലയാളികളുടെ ഇടയിൽ ഇന്ന് സർവ്വസാധാരണമായതുകൊണ്ടാണോ എന്നറിയില്ല നമ്മുടെ ഇടയിൽ വസ്ത്രധാരണത്തെ (ഡ്രസ്സിങ്ങ്) സംബന്ധിച്ച് പലരും ഈയൊരു സ്റ്റൈലിലേക്ക് നീങ്ങുന്നതായി കാണുന്നു. മാന്യമായ വസ്ത്രധാരണത്തെപ്പറ്റി ചിന്തിക്കുന്നവരും അഭിപ്രായം പറയുന്നവരുമൊക്കെ വഷളായിക്കൊണ്ടിരിക്കുന്ന ഈ രംഗത്തുളള ഇത്തരം പ്രവണതകളെ നിശിതമായി വിമർശിക്കാറുണ്ട്. എന്തിലും ഏതിലും ‘മോഡേണ്‍’ പരിവേഷം വേണമെന്ന് കടുംപിടുത്തമുളളവർ ഇത്തരം വിമർശകരെ ‘പഴഞ്ചൻ’ എന്ന് മുദ്രകുത്തി പുഛിച്ച് തളളാറുമുണ്ട്.

മാന്യമായ വസ്ത്രധാരണം മാന്യതയ്ക്ക് വില കല്പിക്കുന്ന ഏതൊരു സമൂഹവും എപ്പോഴും ആഗ്രഹിക്കുന്നതാണ്. തന്നോടുതന്നെയും അന്യരോടുമുളള ആദരവാണ് ഒരുവൻ ഇതുവഴി പ്രകടമാക്കുന്നത്. ഭക്തിയെ മറയാക്കി ഭക്തർ ഒരുമിച്ചുകൂടുന്ന ഇടങ്ങളിൽ തങ്ങളുടെ മേനിയഴകും ശരീരവടിവും പ്രദർശിപ്പിക്കാനുളള വഴിയായി ചിലർ ഇത്തിരിയോളം വരുന്ന തുണിക്കഷണത്തെ കൂട്ടുപിടിക്കാറുണ്ട് എന്ന ആക്ഷേപം ഇക്കാര്യത്തെ സംബന്ധിച്ച് ഗൗരവമായി ചിന്തിക്കുന്ന പലർക്കുമുണ്ട്.

ഒരുവന്‍റെ വസ്ത്രധാരണത്തിലൂടെ തന്‍റെ സംസ്കാരത്തെതന്നെയാണ് സമൂഹത്തിന് മുന്പിൽ അവൻ അനാവരണം ചെയ്യുന്നത്. അയാൾ ഏത് തരക്കാരനാണെന്നതും ആ വഴിക്കാണ് മറ്റുളളവർ അറിയുക. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാന്യമായ വസ്ത്രധാരണത്തോട് ബന്ധപ്പെട്ട് വളർച്ചയുടെ ആദ്യഘട്ടം മുതൽ അവർക്ക് ലഭിക്കുന്ന നിർദേശങ്ങളും പരിശീലനവും ഇത്തരുണത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്.

സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]