അരുതുകൾ അതിരു കടക്കുന്പോൾ
നിർമ്മൽ, അതാണവന്‍റെ പേര്. അവനൊരു അനുജത്തികൂടിയുണ്ട്, നീലിമ. നിർമ്മലിന്‍റെ പപ്പയും മമ്മിയും പലവട്ടം ആലോചിച്ചുറപ്പിച്ച കാര്യമാണത്. മകന്‍റെ ഡിഗ്രി വിദ്യാഭ്യാസം നാട്ടിലെ നിലവാരമുളള ഏതെങ്കിലും ഒരു കോളജിൽ നടത്തണം. എറണാകുളത്ത് നിർമ്മലിന്‍റെ പപ്പയുടെ ഒരു കസിൻബ്രദർ കുടുംബസമേതം താമസിക്കുന്നുണ്ട്.

മകന്‍റെ ലോക്കൽ ഗാർഡിയനായി തന്‍റെ കസിനുണ്ടാവുമല്ലോ എന്ന ചിന്ത എറണാകുളത്തുളള ഒരു ആർട്സ് കോളജിൽ തന്‍റെ മകനുവേണ്ടി അഡ്മിഷനെടുക്കാൻ നിർമ്മലിന്‍റെ പപ്പയെ പ്രേരിപ്പിച്ചു. നാട്ടിൽ ഡിഗ്രിവിദ്യാഭ്യാസം നടത്തുന്ന കാര്യത്തിൽ നിർമലിനും വലിയ താത്പര്യമായിരുന്നു. അങ്ങനെയാണ് ജർമ്മനിയിൽ ഏതാണ്ട് ജീവിതത്തിന്‍റെ മുക്കാൽ പങ്കും ചെലവഴിച്ച ആ പതിനെട്ടു വയസുകാരൻ എറണാകുളത്തെ വിഖ്യാതമായ കോളജിൽ തന്‍റെ ഡിഗ്രി പഠനം ആരംഭിക്കുന്നത്.

ലോക്കൽ ഗാർഡിയനായ പപ്പയുടെ കസിൻബ്രദറിന്‍റെ വീട്ടിൽനിന്നാണ് അവൻ പഠനം തുടങ്ങിയതെങ്കിലും ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോൾ പപ്പയുടെയും മമ്മിയുടെയും നിർബന്ധപ്രകാരം നിർമ്മൽ തന്‍റെ താമസം കോളജ് ഹോസ്റ്റലിലേക്ക് മാറ്റി. താമസിയാതെ ഹോസ്റ്റലിലെ അന്തേവാസികളിൽ പലരും അവന്‍റെ അടുത്ത സുഹൃത്തുക്കളായി. അവരിൽ ചിലർക്കൊപ്പമുളള സായാഹ്നയാത്രകൾ സാവധാനം നിർമ്മലിനെ അരുതുകളുടെ ഒരു വലിയ ലോകത്തെത്തിച്ചു. പിന്നെ അവന്‍റെ സുഹൃദ്‌വലയത്തിൽ കോളജിനുപുറത്തുളള പലരും കണ്ണികളായി. അവരുടെയൊക്കെ ഉപദേശപ്രകാരം പെട്ടെന്നാണ് അവൻ തന്‍റെ താമസം കോളജ് ഹോസ്റ്റലിൽനിന്നു പട്ടണത്തിലുളള ഒരു ലോഡ്ജിലേക്ക് മാറ്റിയത്.

അവന്‍റെ പപ്പയോ മമ്മിയോ ലോക്കൽ ഗാർഡിയനോ ഇക്കാര്യങ്ങളൊന്നും അറിഞ്ഞതുമില്ല.ഡീ അഡിക്ഷൻ സെന്‍ററിലേക്ക് പപ്പയും മമ്മിയും ചേർന്ന് നിർമ്മലിനെ കൊണ്ടുവരുന്പോൾ അവൻ പൂർണ്ണമായും മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞിരുന്നു. തങ്ങൾക്കുളള സ്വത്തു മുഴുവൻ ചെലവഴിക്കേണ്ടിവന്നാലും തങ്ങളുടെ മകനെ വീണ്ടുകിട്ടിയാൽ മതിയെന്ന് അവന്‍റെ പപ്പയും മമ്മിയും സെന്‍ററിന്‍റെ അധികൃതരോടു പറയുന്പോൾ അവരിരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു, കണ്ഠമിടറിയിരുന്നു. ദിവസങ്ങളല്ല, മാസങ്ങൾതന്നെയെടുത്തു നിർമ്മൽ തന്‍റെ ജീവിതത്തിന്‍റെ സാധാരണ നിലയിലേക്കെത്താൻ.

ജീവിതാനുഭവം തങ്ങൾക്ക് നൽകിയ പുതിയ പാഠങ്ങൾ മനസ്സിൽ സൂക്ഷിച്ചാണ് മാസങ്ങൾക്കുശേഷം ആ പപ്പയും മമ്മിയും തങ്ങളുടെ മകനോടൊപ്പം ജർമ്മനിയിലേക്ക് തിരിച്ചുപോയത്.കണ്ണിലുണ്ണിപോലെ കരുതലോടെ കാത്തുപോന്ന മകനോ മകളോ, ആകർഷകമെങ്കിലും അപകടക്കെണിയാവുന്ന അരുതുകളിലേക്ക് അശ്രദ്ധയോടെ പതിക്കുന്പോൾ അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഏത് അപ്പന്‍റെയും അമ്മയുടെയുമാണ് ഹൃദയം തകർന്നുപോകാത്തത്? തങ്ങളുടെ വളർച്ചയുടെ വഴികളിൽ അപ്പന്‍റെയും അമ്മയുടെയും കണ്‍വെട്ടത്തുനിന്ന് ചിലപ്പോഴെങ്കിലും നിശ്ചിതകാലത്തേക്ക് മക്കൾ മാറിനിൽക്കേണ്ടിവരുകയെന്നത് അനിവാര്യമാണെന്ന് വന്നേക്കാം. അപ്പോഴും മക്കളുടെ നന്മ കാംക്ഷിക്കുന്ന അപ്പനമ്മമാരുടെ മനസിന്‍റെ കൂർമദൃഷ്ടികൾ അവരുടെ പിന്നാലെതന്നെയുണ്ടാവണം.

മക്കളുടെ വളർച്ചയെ സംബന്ധിച്ചുളള ധാരണകൾ പലതും തെറ്റിദ്ധാരണകളാണെന്നുളള തിരിച്ചറിവിലേക്ക് അവരെത്താൻ മക്കൾക്കൊരു പതനം ഉണ്ടാകുന്നതുവരെ നോക്കിയിരിക്കേണ്ടതില്ല.മറ്റു പലരുടെയും അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊളളാൻ അവർക്കാവണം. മാത്രമല്ല, മക്കളെ അകലങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമൊക്കെയായി പറഞ്ഞയയ്ക്കുന്പോൾ അവർക്കൊപ്പം മാതാപിതാക്കളുടെ തീക്ഷ്ണമായ പ്രാർത്ഥനകൂടി കൂട്ടിനുണ്ടാവണം.
ദൈവത്തിന്‍റെ നിത്യം സംരക്ഷിക്കുന്ന സാന്നിദ്ധ്യം മക്കൾക്കൊപ്പം ഉണ്ടായാൽ യാതൊരുവിധ ചെളിക്കുണ്ടിലേക്കും ചതിക്കുഴികളിലേക്കും അവർ പതിക്കുകയില്ലെന്നതുറപ്പാണ്.

സിറിയക് കോട്ടയിൽ