Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദിവ്യശിൽപങ്ങളുടെ കരവിരുതിൽ
ഇത് അടിമാലിക്കാരൻ തേക്കനാൽ ജോസ്. ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് പണിയെന്നു വേണമെ ങ്കിൽ പറയാം. എന്നുവച്ചാൽ ആരാധനാലയ ങ്ങളിൽ തിരുസ്വരൂപങ്ങളും ശില്പങ്ങളുമൊ ക്കെ ഒരുക്കുകയാണ് ഇദ്ദേഹം. നൂറു ദേവാലയങ്ങളിൽ അൾത്താര രൂപകല്പന ചെയ്തുകഴിഞ്ഞു. നിരവധി ഗുരുമന്ദിരങ്ങളും തന്റെ ശില്പചാതുരിയിൽ അണിയിച്ചൊ രുക്കി.
തൊടുപുഴ മുട്ടം സിബിഗിരി പള്ളിയിലെ അൾത്താര നിർമാണത്തിലൂടെ സെഞ്ചുറി തികച്ചിരിക്കുന്നു. ദൈവം മുതൽ മാലാഖമാരും വിശുദ്ധൻമാരും വരെ അദ്ദേഹത്തിന്റെ ഉളിയിൽ കൊത്തിയെടുത്തവയാണ്. ഓരോ അൾത്താരയും ഓരോ ഡിസൈനിൽ വിരിയുന്നവ. രൂപങ്ങളുടെ മുഖത്തു വിരിയുന്ന ചൈതന്യവും വിശുദ്ധിയും തേജസും ആരെയും ആകർഷിക്കും.ആരും ഒരു നിമിഷം ശിരസ് നമിക്കുന്ന വിശുദ്ധ ശില്പങ്ങൾ. ഇപ്പോഴും ദേവാലയങ്ങൾ തോറും അൾത്താര നിർമാണവുമായി ജോസ് തിരക്കിലാണ്.
ചിത്രകലാ അധ്യാപകനാണ് ജോസ്. അതു മാത്രമോ, ഡിസൈനർ, നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലും ശോഭിക്കുന്നു. ഇത്രയേറെ തിരക്കുണ്ടെങ്കിലും രാത്രികാലങ്ങളിലും അവധി ദിനങ്ങളിലും മാഷ് ദേവാലയത്തിലായിരിക്കും, ശില്പനിർമാണവുമായി ബന്ധപ്പെട്ട്. എത്ര തിരക്കുണ്ടെങ്കിലും സമയത്തിനുള്ളിൽ അൾത്താരയും രൂപങ്ങളും തയാറാക്കും.
കഞ്ഞിക്കുഴി തേക്കനാൽ പരേതനായ ജോസഫിന്റെയും റോസമ്മയുടെയും മകൻ. അടിമാലി പൊളിഞ്ഞപാലത്താണ് താമസം. കുടുംബവീട് കഞ്ഞിക്കുഴിയിലായിരുന്നു. മൂന്നു സഹോദരൻമാർ. പുന്നയാർ സെന്റ് തോമസ് ഹൈസ്കൂളിൽ അധ്യാപകനായി ഒൗദ്യോഗികതുടക്കം. തുടർന്നു കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലും ഇപ്പോൾ കാളിയാർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലും ചിത്രകലാധ്യാപകനായി സേവനം ചെയ്യുന്നു.
മനസിൽ ശില്പചിന്ത മാത്രം
വൈകുന്നേരം വരെ സ്കൂളിൽ അധ്യാപനം. രാത്രികാലങ്ങളിലാണ് കൂടുതലായി നിർമാണപ്രവർത്തനം. രൂപകല്പന ചെയ്യുന്ന സമയം ആരെയും ശ്രദ്ധിക്കാറില്ല. വർത്തമാനം പറയാൻ പോകാറില്ല. അൾത്താര ഒരുക്കുന്ന സമയത്തു മറ്റുള്ള സാന്നിധ്യം പോലും ആഗ്രഹിക്കുന്നില്ലെന്നാണ് സത്യം.
കേരളത്തിലും തമിഴ്നാട്ടിലുമായി നൂറു പള്ളികളിലെ അൾത്താരകളും രൂപങ്ങളും ജോസ് രൂപകല്പന ചെയ്തു കഴിഞ്ഞു. ഇപ്പോൾ പെരിങ്ങാശേരി പള്ളിയുടെ അൾത്താര ഒരുക്കുന്ന തിരക്കിലാണ്.
പഠനം
1981ൽ കോട്ടയത്തെ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് ജോസ് ചിത്രകലയുടെ ബാലപാഠങ്ങൾ പഠിച്ചത്. അന്നത്തെ പ്രിൻസിപ്പലായിരുന്ന സി.സി. അശോകന്റെ പിന്തുണയാണ് ജോസിനെ മാറ്റിമറിച്ചത്. തുടർന്നു വൈക്കം ക്ഷേത്രകലാപീഠത്തിൽ നിന്ന് കളമെഴുത്തിൽ പ്രാവീണ്യം നേടി. നാകപ്പുഴ സെന്റ് മേരീസ് പളളിയുടെഅൾത്താരയിൽ മാതാവിന്റെ രൂപം കളമെഴുതി. കേരളത്തിൽ ആദ്യമായിട്ടാണ് കളമെഴുത്ത് ക്രൈസ്തവ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. പഞ്ചവർണങ്ങളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്.
മാർബിൾ പൊടിയും വൈറ്റ് സിമന്റും കന്പിയുമുപയോഗിച്ചാണ് ശില്പ നിർമാണം. മനുഷ്യശരീരത്തിന്റെ അനാട്ടമി അനുസരിച്ചാണ് ശില്പത്തിന്റെ ആകാരം നിശ്ചയിക്കുന്നത്. ആദ്യം നിശ്ചിതമായ കണക്കുകൾ തയാറാക്കും. ശിരസിന്റെ നീളത്തിന്റെ ഏഴര ഇരട്ടിയാണ് ശിരസുമുതൽ പാദം വരെയുള്ള നീളം. മുട്ടുവരെ അഞ്ചര ഇരട്ടിയും പൊക്കിൾ വരെ ശിരസിന്റെ മൂന്നിരട്ടിയും ഉയരത്തിലാണ് ഓരോ പ്രതിമയും തീർക്കുക.ഇങ്ങനെ നിശ്ചിതമായ കണക്കുകളിൽനിന്ന് ശിൽപനിർമാണത്തിന്റെ തുടക്കം. മാർബിൾപ്പൊടിയും വൈറ്റ് സിമന്റും ചേർത്ത മിശ്രിതം കൊണ്ടു ശിൽപത്തിന്റെ അടിസ്ഥാനരൂപം നിർമിക്കും. പിന്നീട് പ്രതിമയുടെ കണ്ണും മുഖവും മറ്റു ശരീരഭാഗങ്ങളും അലങ്കാരങ്ങളും കിരീടങ്ങളുമെല്ലാം ഉളി കൊണ്ടു രാകിമിനുക്കിയെടുക്കും. ശിൽപനിർമാണത്തിന്റെ അടിസ്ഥാന നിയമങ്ങൾ ഒന്നാകുന്പോഴും ഓരോ ശിൽപത്തിലും ജീവൻ തുടിക്കുന്നു.
താൻ നിർമിച്ച എല്ലാ ശില്പങ്ങൾക്കും ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ജോസ് വിശ്വസിക്കുന്നു. ജോസിന്റെ ശിൽപങ്ങളിൽ ആകൃഷ്ടനായി ഒരിക്കൽ നേരിട്ടു കാണാനെത്തിയ നെയ്യാറ്റിൻകര സ്വദേശി സത്യൻ സഹായിയായി ഇപ്പോഴും കൂടെയുണ്ട്. ജോസിന്റെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് സഹാധ്യാപകനായിരുന്ന കമലാസനൻ. ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സഹോദരനും ഇപ്പോൾ അടിമാലി സെന്റ് ജൂഡ് പള്ളിയുടെ വികാരിയുമായ ഫാ. തോമസ് ആനിക്കുഴിക്കാട്ടിലിന്റെ പിന്തുണയാണ് തന്റെ മുന്നേറ്റത്തിനു കാരണമെന്ന് ഇദ്ദേഹം പറയുന്നു.
ശില്പചാരുത
മരിയാപുരം പളളിക്കുവേണ്ടിയായിരുന്നു ആദ്യമായി അൾത്താര ഡിസൈെൻ വരച്ചു കൊടുത്തത്. കമലാസനന്റെ ആവശ്യപ്രകാരം ചുരുളി ഗുരുമന്ദിരത്തിന്റെ ഡിസൈൻ വരയ്ക്കുകയും അതുവരെ മനസിൽ ഒളിപ്പിച്ചു വച്ചിരുന്ന ശില്പകലാ പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുവാൻ അവസരം ലഭിച്ചതുവഴി ചുരുളി മന്ദിരത്തിലേക്ക് ആദ്യശില്പമായ ശ്രീനാരായണഗുരു ശില്പം നിർമിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം(46അടി) എഴുകുംവയലിൽ നിർമിച്ചു. എത്ര കിലോമീറ്ററുകൾ അകലെ നിന്നും ക്രിസ്തുവിനെ കാണാൻ കഴിയും. കുരിശിന്റെ വഴികളിൽ ഏറ്റവും അവസാന സ്ഥലം. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശികളായ സത്യൻ, ഗിരീഷ്, നിഷാദ്, സാജൻ, അന്പിളി എന്നിവരടങ്ങുന്ന സംഘം അൾത്താര നിർമാണത്തിലും മറ്റും സഹായികളായി കൂടെയുണ്ട്,
ഭാര്യ ആൻസി ജില്ലാ സഹകരണബാങ്ക് മാങ്കുളം ബ്രാഞ്ച് ജീവനക്കാരി. മക്കൾ ആൽബിൻ, അഞ്ജന എന്നിവരും പിന്തുണയുമായി ജോസിന്റെ ചാരേയുണ്ട്.
ജോണ്സണ് വേങ്ങത്തടം
ഫോട്ടോ: ബിബിൻ സേവ്യർ
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top