പണ്ണൈപുരത്തിന്‍റെ കണ്ണും കാതും കനവുകളും
""മുളങ്കുഴലിൽ ഞാൻതന്നെ സുഷിരങ്ങളുണ്ടാക്കി, അവ തമ്മിലുള്ള അകലം എത്രത്തോളം ആകാം എന്നുപോലുമറിയാതെ! ആ കുഴലിലൂടെ ഞാൻ ഉതിർത്ത ജീവശ്വാസമെല്ലാം കാറ്റോടുകാറ്റായി അലിഞ്ഞുപോയി''- ഇളയരാജ.

ശ്വാസക്കാറ്റിൽ സംഗീതം അലിയുകയും, അതു ലോകമെങ്ങും അലകളുയർത്തുകയും ചെയ്ത കഥയാണ് ഇളയരാജയുടേയത്. തമിഴ്നാട്ടിലെ പടിഞ്ഞാറൻ മലനിരകളുടെ അടിവാരത്തിലുള്ള പണ്ണൈപുരം ഗ്രാമത്തിൽനിന്നു തുടങ്ങിയ ആ കഥ അല്പം വിടർന്ന കണ്ണുകളോടെയും ഉയർന്ന ശ്വാസഗതിയോടെയും മാത്രമേ കേൾക്കാനാകൂ. അടിവാരത്തുനിന്ന് സംഗീതത്തിന്‍റെ കൊടുമുടി കയറിയിട്ടും ഗ്രാമത്തിന്‍റെ സൗന്ദര്യവും ലാളിത്യവുമാണ് ഇന്നും ഇളയരാജയുടെ മനസിനും സംഗീതത്തിനും. പത്മവിഭൂഷണ്‍ അദ്ദേഹത്തിന്‍റെ പാട്ടിനൊരു പൊട്ടുകൂടി ചാർത്തിയിരിക്കുന്നുവെന്നുമാത്രം.

ഒരു പ്രതിഭയുടെ ഉദയം

സംഗീതലോകംകണ്ട മഹാപ്രതിഭാശാലികളിൽ ഒരാളായ ഇളയരാജയുടെ തുടക്കം എങ്ങനെയായിരുന്നുവെന്ന് പലർക്കും അറിവില്ല. പ്രതിഭാശാലിയെന്ന വാക്കിന് അദ്ദേഹംതന്നെ പറഞ്ഞുവച്ച ഒരനുബന്ധമുണ്ട്- ""ജന്മനാ ഒരു പ്രതിഭാശാലിയല്ല ഞാൻ. കുഞ്ഞുന്നാൾ മുതൽ ഞാനറിയാതെതന്നെ സംഗീതത്തോട് ഒരടുപ്പം! ആ വാസന ജ്വലിപ്പിച്ചത് ജ്യേഷ്ഠൻ വിദ്വാൻ വരദരാജനാണ്''- ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം സംഗീതക്കനവുകളിൽ (വിവർത്തനം: എസ്. രമേശൻ നായർ) ഇളയരാജ പറയുന്നു. 1943 ജൂണ്‍ രണ്ടിന്, തേനിയിലെ പണ്ണൈപുരത്ത് രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായി ജനിച്ച ജ്ഞാനദേശികൻ (അതായിരുന്നു യഥാർഥ നാമം) അങ്ങനെ ഇളയരാജയിലേക്കുള്ള സഞ്ചാരം തുടങ്ങി.

സഞ്ചാരം എന്നു പറഞ്ഞത് അക്ഷരാർഥത്തിൽ തന്നെയാണ്. പഠിക്കാൻ ഏറെയിഷ്ടമുണ്ടായിരുന്ന രാജയ്യ (സ്കൂളിൽ ചേർത്തപ്പോഴത്തെ പേര് അങ്ങനെയായിരുന്നു) അയൽഗ്രാമമായ കോന്പൈയിലേക്കു നടന്നുചെന്നാണ് എട്ടാംക്ലാസു വരെ പഠിച്ചത്. ഒന്പതിലെത്തിയപ്പോൾ നടത്തം പിന്നെയും തേവാരം എന്ന ഗ്രാമംവരെ നീളണമായിരുന്നു. പക്ഷേ, ഇവന് എട്ടാംതരത്തിനുമേൽ പഠിപ്പ് ഉണ്ടാവുകയില്ലെന്ന് രാജയുടെ ജാതകക്കുറിപ്പുനോക്കിയ ജ്യോത്സ്യന്മാരും രണ്ടു ഭിക്ഷുക്കളും പറഞ്ഞുകളഞ്ഞു!

ആ പ്രവചനം തെറ്റുമെന്നു തെളിയിക്കാൻ പഠനം തുടരാനും ബിരുദങ്ങൾ നേടാനുമായിരുന്നു ഇളയരാജയുടെ തീരുമാനം, ശപഥവും. എന്നാൽ ഒന്പതാംക്ലാസിലെ ഫീസടയ്ക്കാനുള്ള പണം തടസമായി. അമ്മയും ജ്യേഷ്ഠനും ആവതു ശ്രമിച്ചിട്ടും ആ തുക ഉണ്ടാക്കാനായില്ല.
""എനിക്കോ, പഠിക്കുക എന്നതിലുപരി വാശി നിറവേറ്റുക എന്നതിലായിരുന്നു വാശി''- ഇളയരാജ എഴുതുന്നു.

കാറ്റ് വൈഗൈക്കരയിലേക്ക്

ജോലിയെടുത്ത് ഫീസടയ്ക്കാനുള്ള കാശുണ്ടാക്കി പഠനം തുടരാമെന്ന് രാജ മനസിലുറപ്പിച്ചു. അക്കാലത്ത് വൈഗ അണക്കെട്ടിന്‍റെ നിർമാണം നടക്കുന്നുണ്ട്. രാജയുടെ ഒരളിയൻ സൈന്യത്തിൽനിന്ന് വിരമിച്ച് അണക്കെട്ടു നിർമാണവുമായി ബന്ധപ്പെട്ട ജോലിയിൽ ചേർന്നിരുന്നു. അവിടെച്ചെന്ന് അദ്ദേഹത്തിന്‍റെ സഹായിയായി നിൽക്കാമെന്ന് രാജ കരുതി. ഒരുവർഷം ജോലിചെയ്തുണ്ടാക്കുന്ന കാശ് സ്കൂളിൽ കൊടുക്കാൻ മതിയാകും.

അങ്ങനെ പാട്ടിന്‍റെ കാറ്റ് വൈഗൈക്കരയിലേക്കെത്തി. അണക്കെട്ടിന്‍റെ ഒട്ടുമിക്ക ജോലികളും ഒരുവർഷംകൊണ്ട് തീർന്നു. അവിടെവച്ച് താൻ പാടിയ പാട്ടുകൾ കേട്ട് ഓരോ കല്ലും യഥാസ്ഥാനത്തു പോയി ഇരുന്നുവെന്നും, അവിടത്തെ പുൽത്തകിടികൾ തന്‍റെ പാട്ടുകൾകൊണ്ട് നനഞ്ഞു കുതിർന്നെന്നും ഇളയരാജ എഴുതുന്നു. 1958ൽ പ്രവചനങ്ങളെ പാഴ് വാക്കുകളാക്കി രാജ തേവാരം ഹൈസ്കൂളിൽ ചേർന്നു, അഭിമാനത്തോടെയും ആനന്ദത്തോടെയും.

അമ്മയുടെ മംഗളവാക്ക്

""വേണമെങ്കിൽ രാജായെക്കൂടി കൊണ്ടുപോകൂ. ഇടയ്ക്ക് ഓരോ പാട്ട് അവനും പാടിയാൽ നിനക്കല്പം വിശ്രമംകിട്ടുമല്ലോ''- ജ്യേഷ്ഠൻ വരദരാജന് അമ്മ നൽകിയ നിർദേശമാണ് രാജായുടെ പാട്ടുജീവിതത്തിൽ വഴിത്തിരിവായത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാര ഗായകനായി വേദികളിൽ തിളങ്ങുകയാണ് അന്ന് വരദരാജൻ. ഒരുസമയം അദ്ദേഹത്തിന് സുഖമില്ലാതായി. സംഗീതപരിപാടി റദ്ദാക്കാനും കഴിയില്ലായിരുന്നു. അന്നാണ് അമ്മ ഈ പോംവഴി നിർദേശിച്ചത്. പൊന്മലയിലും തിരുവെറുംപൂരിലും വൻ ജനക്കൂട്ടങ്ങൾക്കു മുന്നിൽ രാജാ പാടി. സ്ത്രീശബ്ദത്തിലായിരുന്നു രാജയുടെ പാട്ട്. സമൃദ്ധമായ കരഘോഷവും കിട്ടി.

പതിയെപ്പതിയെ സംഗീതപരിപാടികൾ പതിവായി. രാജായുടെ സ്കൂൾ പഠനം മുടങ്ങുകയും ചെയ്തു. എന്നാൽ ശബ്ദത്തിനു പൗരുഷം വന്നതോടെ ജ്യേഷ്ഠൻ രാജായെ ഒഴിവാക്കി മറ്റൊരു സഹോദരനായ അമരനെ പരിപാടികൾക്കു കൊണ്ടുപോകാൻ തുടങ്ങി. സംഗീതമല്ലാതെ തനിക്കു വേറൊരു വഴിയില്ലെന്നു രാജയ്ക്ക് ഉറപ്പായിരുന്നു. ജ്യേഷ്ഠന്‍റെ ഹാർമോണിയത്തിൽ സംഗീതസഞ്ചാരം തുടർന്നു.

പിന്നെയാണ് നാട്ടിൽ നിന്നാൽ പോരെന്നും, സംഗീതം കൂടുതൽ പഠിക്കണമെന്നും ആഗ്രഹം വളരുന്നത്. ""സംഗീതത്തിന്‍റെ വിശാലമായ ആകാശത്തു പറന്നു നടക്കണമെന്ന കുരുന്നു ചിറകുകളുടെ സ്വപ്നം! അതിനു വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാം എന്ന ധൈര്യം. ഏതു കടത്തിണ്ണയിലും കിടക്കാം എന്ന നിസ്സംഗത''!- ഇളയരാജ ഓർമിക്കുന്നു.

മദ്രാസിലേക്കു പോകാനായിരുന്നു തീരുമാനം. അതിനും പണം വേണം. ""വീട്ടിൽ ഒരു റേഡിയോ ഉണ്ടായിരുന്നു. അതു വിറ്റു. അല്ലറ ചില്ലറ മിച്ചംപിടിച്ച് അമ്മയും എന്തൊക്കെയോ കരുതിവച്ചിരുന്നു. എല്ലാം കൂട്ടിക്കിഴിച്ചപ്പോൾ മൂലധനം നാനൂറു രൂപ! അതു പൊതിഞ്ഞ് കയ്യിൽത്തന്നിട്ട് അമ്മ പറഞ്ഞു, പോയി നന്നായി വാ''!നന്നായി വാ എന്ന ആ വാക്കുകൾ പൊന്നായി. സംഗീതം നന്മകളുടെ കടലാണ്., കനവുകളുടെ ആകാശവും. ഇളയരാജതന്നെ അതിനു തെളിവ്.