നഷ്ടങ്ങളെ അവഗണിച്ചു നന്മയ്ക്കായി പോരാടുന്നവർ
തത്ത്വചിന്തകൻ, ഉപന്യാസ കർത്താവ്, കവി, ചരിത്രകാരൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയാണു ഹെന്‍‌റി ഡേവിഡ് തോറോ (1817-1862). അമേരിക്കയിലെ മാസച്യൂസെറ്റ്സിലുള്ള കോൺകോർഡ് എന്ന സ്ഥലത്തു ജനിച്ച അദ്ദേഹം ഹാർവഡ് യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദമെടുത്തു.

പഠിച്ചിരുന്ന കാലത്ത് അവധി എടുത്തു സ്കൂളിൽ പഠിപ്പിക്കുവാൻ തുടങ്ങിയ തോറോ പഠനം പൂർത്തിയാക്കിയ ശേഷം ആ ജോലി തുടർന്നു. എന്നാൽ, സ്കൂളിൽ പഠിപ്പിക്കുവാൻ ആഗ്രഹിച്ച അദ്ദേഹം ആ ജോലി അധികനാൾ തുടർന്നില്ല. അക്കാലത്ത് എഴുത്തുകാരൻ എന്ന രീതിയിൽ പ്രസിദ്ധനായിരുന്ന റാൾഫ് വാൾഡോ എമേഴ്സന്‍റെ (1803-1882) പ്രോത്സാഹനത്തെത്തുടർന്നു തോറോയുടെ ശ്രദ്ധ എഴുത്തിലേക്കും വായനയിലേക്കും തിരിഞ്ഞു.

പ്രസിദ്ധമായ ഈ ഉപന്യാസം തോറോ എഴുതുവാനിടയായ പശ്ചാത്തലവും ഏറെ പ്രസിദ്ധമാണ്. മാസച്യുസെറ്റ്‌സിലെ നിയമമനുസരിച്ച് എല്ലാ വർഷവും ഗവൺമെന്‍റിലേക്കു തലവരി കൊടുക്കുവാൻ തോറോ കടപ്പെട്ടവനായിരുന്നു. എന്നാൽ രാജ്യത്ത് അടിമത്ത വ്യവസ്ഥിതി നിലനിന്നിരുന്നതിനാൽ അതിൽ പ്രതിഷേധിച്ചു തലവരി അടയ്ക്കുവാൻ അദ്ദേഹം തയാറായില്ല.
മെക്സിക്കോയുമായി അമേരിക്ക യുദ്ധം ചെയ്തിരുന്നതും തോറോയ്ക്ക് അംഗീകരിക്കുവാൻ സാധിക്കുമായിരുന്നില്ല. തന്മൂലം, തലവരി അടയ്ക്കാതിരുന്നതിന്‍റെ ഒരു കാരണവും അതായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പോലീസ് കോൺസ്റ്റബിൾ ആയിരുന്ന സാമുവൽ സ്റ്റേപ്പിൾസ് ആയിരുന്നു തലവരി പിരിക്കുന്നതിന്‍റെ ചുമതല ഏറ്റിരുന്നത്. മൂന്നുവർഷം തുടർച്ചയായി തോറോ തലവരി അടയ്ക്കാതിരുന്നപ്പോൾ അത് അടയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് സ്റ്റേപ്പിൾസ് അദ്ദേഹത്തെ സമീപിച്ചു. എന്നാൽ, അടിമത്ത വ്യവസ്ഥിതിക്കും മറ്റും എതിരായി പ്രതിഷേധം എന്ന രീതിയിൽ തലവരി അടയ്ക്കുവാൻ തോറോ വിസമ്മതിച്ചു. അപ്പോൾ സ്റ്റേപ്പിൾസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചു.

തോറോ അറിയാതെ ആരോ ഒരാൾ അദ്ദേഹത്തിന്‍റെ പേരിലുള്ള തലവരി ഉടനെ അടച്ചതുകൊണ്ടു പിറ്റേ ദിവസം സ്റ്റേപ്പിൾസ് അദ്ദേഹത്തെ വിട്ടയയ്ക്കുവാൻ തയാറായി. എങ്കിലും നിർബന്ധത്തിനു വഴങ്ങിയാണു തോറോ ജയിൽ വിട്ടത്. ജയിലിൽ കുറെക്കാലം കിടന്നു തന്‍റെ പ്രതിഷേധം ലോകത്തെ അറിയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ഈ സംഭവത്തത്തുടർന്നാണു തന്‍റെ നിലപാട് വ്യക്തിമാക്കിക്കൊണ്ടു നിയമനിഷേധം സംബന്ധിച്ച ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചത്.

തോറോ ഒരു രാത്രിയും പകലും മാത്രമേ ജയിലിൽ കഴിഞ്ഞുള്ളൂവെങ്കിലും അതിനിടയിൽ അദ്ദേഹത്തിന്‍റെ ആത്മാർഥസുഹൃത്തായിരുന്ന എമേഴ്സൺ അദ്ദേഹത്തെ കാണാനെത്തി. അപ്പോൾ എമേഴ്സൺ ചോദിച്ചു: ‘ഹെന്‍‌റി, നീ എന്തുകൊണ്ടാണ് അടത്തുകിടന്നത്‍്?’ അപ്പോൾ തോറോ പറഞ്ഞു: ‘വാൾഡോ, എന്തുകൊണ്ടാണു നീ പുറത്തു നിൽക്കുന്നത് എന്നതാണു യഥാർഥ ചോദ്യം?’

രാജ്യത്തു നടമാടിയിരുന്ന അടിമത്തം എന്ന അനീതിക്കെതിരേ പ്രതിഷേധിക്കുവാനായിരുന്നു തലവരി അടയ്ക്കുവാൻ തോറോ വിസമ്മതിച്ചത്. തന്മൂലമായിരുന്നു തോറോ അറസ്റ്റു ചെയ്യപ്പെട്ടു ജയിലിൽ അടയ്ക്കപ്പെട്ടത്. എമേഴ്സന് അക്കാര്യം അറിയാമായിരുന്നു. എങ്കിലും അനീതിക്കെതിരായുള്ള തോറായുടെ പോരാട്ടം വൻ കാര്യമായി എമേഴ്സൺ കരുതിയില്ല. അതുമനസിലാക്കിക്കൊണ്ടു തന്നെയാണു തന്നെപ്പോലെ പ്രതിഷേധിക്കുന്നതിനു പകരം എന്തുകൊണ്ടാണ് എമേഴ്സൺ പുറത്തുനിൽക്കുന്നതെന്നു തോറോ ചോദിച്ചത്.

അസത്യത്തിനും അനീതിക്കും അക്രമത്തിനുമൊക്കെ എതിരായിട്ടുള്ള പോരാട്ടങ്ങൾ വൻ കാര്യങ്ങൾ തന്നെയാണ്. എന്നാൽ അവ വഴിയായി ഒട്ടേറെ നഷ്‌ടങ്ങൾ നമുക്കുണ്ടാകാം എന്നതു തീർച്ചയാണ്. അതുകൊണ്ടുതന്നെയാവണം എമേഴ്സനെപ്പോലെ നമ്മിൽ പലരും അസത്യത്തിനും അനീതിക്കും അക്രമത്തിനുമൊക്കെ എതിരായിട്ടുള്ള പോരാട്ടങ്ങൾ വൻ കാര്യങ്ങളായി കാണാത്തത്.

എന്നാൽ, സത്യത്തിനും നീതിക്കും സമാധാനത്തിനുമൊക്കെ വേണ്ടിയുള്ള പോരാട്ടത്തിൽ നമുക്കു പങ്കുചേരാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കു ചുറ്റും അസത്യവും അനീതിയും അക്രമവുമൊക്കെ അഴിഞ്ഞാടുക തന്നെ ചെയ്യും. എന്നാൽ സംശയം വേണ്ട. അതു വഴിയായി നമുക്കും മറ്റുള്ളർക്കും ഉണ്ടാവുന്ന നഷ്‌ടം അതി ഭീമമാണെന്നു നാം വിസ്മരിക്കരുത്.

അസത്യത്തിനും അനീതിക്കും അടിമത്തത്തിനുമൊക്കെ എതിരേ മഹാത്മാഗാന്ധിയും മാർട്ടിൻ ലൂഥർ കിംഗുമൊക്കെ നടത്തിയ പോരാട്ടങ്ങൾ വഴി അവർക്ക് അവരുടെ ജീവൻ തന്നെ നഷ്‌ടപ്പെട്ടു എന്നതു ശരിയാണ്. എന്നാൽ അവരുടെ ജീവത്യാഗം മറ്റ് എത്രയോ കോടി മനുഷ്യരുടെ ജീവിതമാണു മെച്ചപ്പെടുത്തിയത്! ധർമവും സത്യവും നീതിയുമൊക്കെ സംരക്ഷിക്കുവാനുള്ള പോരാട്ടത്തിൽ അതിനു പുറത്തു നിൽക്കാതെ നാം എപ്പോഴും അകത്താണ് എന്നു നമുക്ക് ഉറപ്പുവരുത്താം. അപ്പോൾ അതുവഴി ഉണ്ടാകുന്ന നേട്ടം മറ്റുള്ളവർക്കെന്നപോലെ നമുക്കുമായിരിക്കും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ