വാഹനപ്പെരുമയുടെ മഹാപൂരം
ഇന്ത്യൻ വാഹനലോകവും വാഹനപ്രേമികളും കാത്തിരിക്കുന്ന രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റമുള്ള അനവധി മോഡലുകളാണ് വാഹനനിർമാതാക്കൾ ഗ്രേറ്റർ നോയിഡയിൽ ഒരുക്കിയത്. ഇവിടെ അവതരിപ്പിച്ച മിക്ക വാഹനങ്ങളും വരും വർഷങ്ങളിൽ വിപണിയിലെത്താൻ സാധ്യതയുള്ളതാണ്. ഒരുപക്ഷേ, ഇന്ത്യൻ നിരത്തുകളിലെ വാഹനങ്ങളുടെ രൂപംതന്നെ മാറിയേക്കാവുന്ന വിധത്തിലുള്ള കണ്‍സപ്റ്റ് വാഹനങ്ങളാണ് ഇവിടെയുള്ളത്.

സമീപകാലങ്ങളിൽ യാത്രാവാഹനങ്ങളുടെ വില്പനയിൽ ഗണ്യമായ കുതിപ്പ് തുടരുന്ന പ്രവണതയാണ്. ഇതുവരെയുള്ള ഓട്ടോ എക്സ്പോകളിൽ കാണാത്തവിധം ഏറ്റവുമധികം പാസഞ്ചർ കാർ, യൂട്ടിലിറ്റി വെഹിക്കിൾ സെഗ്‌മെന്‍റിൽപ്പെട്ടവയാണ് ബുധനാഴ്ച അവതരിപ്പിച്ചവയിൽ ഏറിയ പങ്കും.

മാരുതിയുടേത് ആരും കൊതിക്കുന്ന കണ്‍സപ്റ്റുകൾ

ഇന്ത്യൻ വാഹനവിപണിയിൽ കിരീടം വയ്ക്കാത്ത രാജാവായുള്ള മാരുതി സുസുകി ആദ്യ ദിവസം നിരവധി കണ്‍സപ്റ്റ് മോഡലുകൾ പ്രദർശിപ്പിച്ചു. ഫ്യൂച്ചർ എസ്, ഇ-സർവൈവർ, നെക്സ്റ്റ് ജനറേഷൻ ഹൈബ്രിഡ് എന്നീ കണ്‍സപ്റ്റുകൾക്കൊപ്പം ആകാംക്ഷാപൂർവം കാത്തിരുന്ന പുതിയ സ്വിഫ്റ്റും അവതരിപ്പിച്ചു. ബുധനാഴ്ച മുതൽ പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാനുള്ള അവസരവും തുറന്നു.

കോംപാക്ട് വാഹനങ്ങൾക്ക് പുതിയ ഡിസൈൻ നല്കിയതാണ് ഫ്യൂച്ചർ എസ്. അതേസമയം ഇലക്‌ട്രിക് വാഹനങ്ങൾക്ക് പുതിയ രൂപവും ഭാവവും നല്കിയിരിക്കുകയാണ് ഇ-സർവൈവറിലൂടെ. 2020ൽ ഇലക്‌ട്രിക് വാഹനങ്ങൾ ഇറക്കാനുള്ള മാരുതിയുടെ തീരുമാനത്തിന്‍റെ ഭാഗമാണിത്. നെക്സ്റ്റ് ജെൻ എച്ച്ഇവി അഥവാ നെക്സ്റ്റ് ജനറേഷൻ ഹൈബ്രിഡ് മലിനീകരണം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ്. ഒപ്പം ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന പ്രവണത കുറച്ച് ഇലക്‌ട്രിക് വാഹനങ്ങളുടെ സാധ്യത ഉയർത്താനുള്ളതും.

നീണ്ട നിരയുമായി കിയ

ഇന്ത്യൻ വാഹനവിപണിയിലേക്കു ചുവടുവയ്ക്കാനൊരുങ്ങുന്ന ദക്ഷിണകൊറിയൻ കന്പനി വാഹനങ്ങളുടെ നീണ്ട നിരയുമായിട്ടാണ് ഓട്ടോ എക്സ്പോയിൽ എത്തിയിരിക്കുന്നത്. 2019ൽ കന്പനി ഇന്ത്യയിൽ ആദ്യമായി നിർമിച്ചിറക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന എസ്പി മോഡലിന്‍റെ കണ്‍സപ്റ്റ് പ്രദർശിപ്പിച്ചതിനൊപ്പം ഇന്ത്യയിൽ വരും വർഷങ്ങളിൽ കന്പനി ഇറക്കാൻ ഉദ്ദേശിക്കുന്ന 16 മോഡലുകളും പ്രദർശിപ്പിച്ചു.

കിയയുടെ മാത്രം ഡിസൈൻ ഡിഎൻഎയിൽ വിരിഞ്ഞ ഭാവിയിലെ എസ്‌യുവി ആണ് എസ്പി. കിയയുടെ മാത്രം ഹാൾമാർക്ക് ആയ ടൈഗർ നോസ് ഗ്രിൽ, സ്ലിം ഹെഡ് ലാന്പുകൾ, ഹൈടെക് ഗ്രാഫിക്കിൽ ഡേ ടൈം റണ്ണിംഗ് ലാന്പ് തുടങ്ങിയവ പ്രധാന പ്രത്യേകതകൾ.

പികാന്‍റോ, റിയോ, സ്റ്റോണിക്, സെറാടോ, സീഡ്, സോൾ ഇവി, കഡെൻസ, സ്റ്റിംഗർ, മൊഹേവ്, സൊറെന്‍റോ, സ്പോർട്ടേജ്, ഗ്രാൻഡ് കാർണിവൽ, നിരോ പ്ലഗ് ഇൻ ഹൈബ്രിഡ്, ഒപ്റ്റിമ ഹൈബ്രിഡ് എന്നിവയാണ് കിയയുടെ വാഹനനിരയിലുള്ളത്.

ലെ‌യ്‌ലാൻഡ് ഇലക്‌ട്രിക് ബസ് ഭാവിയിലെ താരം

കൊമേഴ്സ്യൽ വാഹനനിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് ആദ്യ ഇലക്‌ട്രിക് ബസ് സർക്യൂട്ട് എസ് അവതരിപ്പിച്ചു. സണ്‍ മൊബിലിറ്റി ടെക്നോളജിയുടെ സ്വാപ്പബിൾ ബാറ്ററി ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വാഹനം 25-35 സീറ്ററാണ്. ഉപയോഗിച്ചിരിക്കുന്ന സ്വാപ്പബിൾ ബാറ്ററിക്ക് സാധാരണ ലിഥിയം അയോണ്‍ ബാറ്ററിയുടെ നാലിലൊന്നു വലുപ്പവും ഭാരവുമേയുള്ളൂ. ചാർജ് ചെയ്യാനും വളരെ കുറഞ്ഞ സമയം മാത്രം മതി എന്ന പ്രത്യേകതയുമുണ്ട്.

വിവിധ തലമുറകളുടെ പുതുരൂപം: ഹോണ്ട

ഹോണ്ട കാർസ് ഇന്ത്യ രണ്ടാം തലമുറ ഹോണ്ട അമേസ് അവതരിപ്പിച്ചു. 2018-19 ധനകാര്യവർഷംതന്നെ വിപണിയിലെത്തിക്കാനാണ് തീരുമാനം. കൂടാതെ അഞ്ചാം തലമുറ സിആർ-വി, പത്താം തലമുറ സിവിക് എന്നിവയുമുണ്ട്. ഒപ്പം ഹോണ്ട സ്പോർട്സ് ഇ വി കണ്‍സപ്റ്റ്, ഹോണ്ട ന്യൂ വി, ക്ലാരിറ്റി ഫ്യൂവൽ സെൽ (ഹോണ്ടയുടെ ഏറ്റവും പുതിയ മലിനീകരണമില്ലാത്ത വാഹനം) എന്നിവയും പ്രദർശിപ്പിച്ചു.

വീണ്ടും ഹ്യുണ്ടായ് എലൈറ്റ് ഐ20

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ യാത്രാവാഹന നിർമാതാക്കളായ ഹ്യുണ്ടായ് പുതിയ എലൈറ്റ് ഐ20 വിപണിയിൽ അവതരിപ്പിച്ചു. ഒപ്പം കന്പനിയുടെ ആഗോള ഇലക്‌ട്രിക് വാഹനമായ അയോണിക്കും.

അന്പരപ്പിക്കുന്ന രൂപങ്ങളുമായി ടാറ്റാ

ലക്ഷ്വറി എസ്‌യുവി, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗങ്ങളിലായി രണ്ട് മോഡലുകൾ ടാറ്റാ മോട്ടോഴ്സ് പ്രദർശിപ്പിച്ചു; ഒപ്പം ആറ് ഇലക്‌ട്രിക് വാഹനങ്ങളും. സ്മാർട്ട് മൊബിലിറ്റി, സ്മാർട്ട് സിറ്റി എന്ന ആപ്തവാക്യവുമായി സുരക്ഷയ്ക്കും കഴിവിനും പ്രാധാന്യം നല്കിക്കൊണ്ടാണ് ടാറ്റ പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിമൽ മോഡുലാർ എഫിഷന്‍റ് ഗ്ലോബൽ അഡ്വാൻസ്ഡ് രീതിയിൽ നിർമിച്ച 5 സീറ്റർ ലക്ഷ്വറി എസ്‌യുവി കണ്‍സപ്റ്റ് ആണ് എച്ച്5എക്സ്. എജിൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് രീതിയിൽ നിർമിച്ച പ്രീമിയം ഹാച്ച്ബാക്ക് ആണ് 45 എക്സ്.

ആഡംബരം കുറയാതെ മെഴ്സിഡസ് ബെൻസ്

ആഡംബര വാഹനിർമാതാക്കളായ മെഴ്സിഡസ് ബെൻസിന്‍റെ പവലിയനിൽ 13 പുതിയ മോഡലുകളാണ് അണിനിരത്തിയിരിക്കുന്നത്. ഇതിൽ മേഡ് ഇൻ ഇന്ത്യ പരിവേഷത്തോടെ ബിഎസ് ആറ് നിബന്ധനകളുമായി മേബാക്ക് 650 എസ് മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഇലക്‌ട്രിക് കാറുകളിൽ സാന്നിധ്യമറിയിക്കാൻ സാധ്യതയുണ്ടെന്ന് ഉറപ്പിച്ച് ഇ ക്യു മോഡലിന്‍റെ കണ്‍സപ്റ്റ് വാഹനവും അവതരിപ്പിച്ചിട്ടുണ്ട്.

ക്വിഡിന് താരപരിവേഷം നല്കി റെനോ

ചെറുകാറുകളുടെ വിപണിയിൽ റെനോയ്ക്ക് കുതിപ്പു നല്കിയ ക്വിഡിന്‍റെ സൂപ്പർഹീറോ എഡിഷൻ അവതരിപ്പിച്ചു. ഡിസൈൻ അക്കാഡമി ഇന്ത്യ പ്രോഗ്രാമിൽ വിജയികളായവർ തയാറാക്കിയ ഡിസൈനാണ് സൂപ്പർ ഹീറോ എഡിഷൻ ക്വിഡിന്‍റെ എക്സ്ക്ലൂസീവ് ഡിസൈൻ കോർണറിലുള്ളത്. കൂടാതെ ഇലക്‌ട്രിക് കണ്‍സപ്റ്റുകളായ ട്രസോർ, സോ ഇ-സ്പോർട്ട് മോഡലുകളും പ്രദർശിപ്പിച്ചു.


മത്സരിക്കാൻ തയാറായി ടൊയോട്ട യാരിസ്

ഇന്ത്യക്കായി ടൊയോട്ടയുടെ പുതിയ മോഡൽ യാരിസ് അവതരിപ്പിച്ചു. ഈ വർഷം മധ്യത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് കന്പനിയുടെ പ്രഖ്യാപനം. ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി, മാരുതി സുസുകി സിയാസ് തുടങ്ങിയ മോഡലുകളുടെ വിഭാഗത്തിലേക്കാണ് യാരിസിനെ ടൊയോട്ട അവതരിപ്പിക്കുന്നത്. 1.5 ലിറ്റർ ഡുവൽ വിവിടി-ഐ പെട്രോൾ എൻജിനിൽ മാത്രമാണ് വാഹനം എത്തുക. ഡീസൽ വേരിയന്‍റ് ഉണ്ടാവില്ല. ആറ് സ്പീഡ് മാന്വൽ, ഏഴു സ്പീഡ് സിവിടി ഓട്ടോ എന്നീ ഓപ്ഷനുകളിൽ ലഭിക്കും.

ഇലക്‌ട്രിക് വാഹനങ്ങളുടെ മഹീന്ദ്ര

ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹനങ്ങളുടെ ശ്രേണിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിച്ചത്. യുഡിഒ കണ്‍സപ്റ്റ്, ട്രെയോ, ഇ-കോസ്മോ തുടങ്ങി ആറ് ഇലക്‌ട്രിക് വാഹനങ്ങൾ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്.