പരാജയത്തിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുക്കണം
2002-ൽ ബ്രിട്ടനിൽ നടന്ന ഒരു പൊതുജനസർവേ അനുസരിച്ച് എക്കാലത്തെയും ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായി തെരഞ്ഞെടുക്കപ്പെട്ടതു വിൻസ്റ്റൺ ചർച്ചിലായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനിക്കെതിരായി ധീരമായി ശബ്ദിക്കുകയും ജർമനിക്കെതിരേ പൊരുതാൻ ബ്രിട്ടീഷുകാരെ ഉണർത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തതു ചർച്ചിലായിരുന്നു. പരാജയഭീതമൂലം ജർമനിയോടു സന്ധിചെയ്യാൻ ഭരണാധികാരികളും രാഷ്‌ട്രീയനേതാക്കളും തയാറായി നിന്ന അവസരത്തിലായിരുന്നു ചർച്ചിലിന്‍റെ സിംഹഗർജനം ബ്രിട്ടീഷ് ജനതയ്ക്ക് ആത്മവിശ്വാസവും മനോധൈര്യവും പകർന്നുനൽകിയത്.

ചർച്ചിലോ ചർച്ചിലിനെപ്പോലെ മറ്റൊരു നേതാവോ ബ്രിട്ടിന് ഇല്ലായിരുന്നുവെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഫലം മറ്റൊന്നാകുമായിരുന്നു. തന്മൂലമാണ് ചർച്ചിലിനെ എക്കാലത്തെയും ഏറ്റവും വലിയ ബ്രിട്ടീഷുകാരനായി പൊതുജനം തെരഞ്ഞെടുത്തത്. എന്നാൽ അതിശക്തനായ ഒരു രാഷ്‌ട്രീയനേതാവോ സമർഥനായ ഒരു ഭരണാധികാരിയോ മാത്രമായിരുന്നില്ല ചർച്ചിൽ. ഒരു പ്രഭാഷകൻ എന്ന രീതിയിലും ഏറെ പ്രശോഭിച്ച ആളാണ് അദ്ദേഹം. സാഹിത്യരംഗത്തെ അദ്ദേഹത്തിന്‍റെ സമഗ്രമായ സംഭാവനയുടെ അടിസ്ഥാനത്തിൽ 1953-ൽ അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

ചർച്ചിലിനെ മഹാനായ നേതാവായി അംഗീകരിക്കുന്നവരും അദ്ദേഹം കുറ്റമറ്റ വ്യക്തിത്വത്തിന്‍റെ ഉടമയാണെന്നു വാദിക്കാനിടയില്ല. കാരണം മാനുഷികമൂല്യങ്ങൾക്കുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്നപ്പോഴും ബ്രിട്ടീഷ് കോളനികളിലുണ്ടായിരുന്നവരുടെ അവകാശങ്ങളെ അദ്ദേഹം പരിഗണിച്ചിരുന്നില്ല എന്നത് ഒരു ചരിത്രസത്യമാണ്. മഹാനായ ചർച്ചിലിന്‍റെ ജീവിതത്തിലെ ചില കറുത്ത പാടുകളിൽ ഒന്നായി ഇത് അവശേഷിക്കുന്നു.

എന്നാൽ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ മാറ്റുകൂട്ടിയ പല സ്വഭാവ പ്രത്യേകതകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിലൊന്നാണ് സ്വന്തം തെറ്റുകൾ അംഗീകരിക്കാനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധത. അതു വ്യക്തമാക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്‍റെ ചരിത്രത്തിൽ നാം വായിക്കുന്നുണ്ട്.

1931-ൽ ചർച്ചിൽ ന്യൂയോർക്ക് സന്ദർശിക്കുന്ന അവസരം. ചർച്ചിലിന്‍റെ ജീവിതത്തിൽ അധികാരസ്ഥാനമില്ലാത്ത ഒരു ഇടവേളയായിരുന്നു അത്. ഒരുദിവസം രാത്രി തന്‍റെ സുഹൃത്തായ ബർണാർഡ് ബറൂക് എന്ന രാജ്യതന്ത്രജ്ഞനെ സന്ദർശിച്ച ശേഷം തന്‍റെ താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്നു ചർച്ചിൽ. അതിനിടെ അദ്ദേഹത്തിന് ഒരു റോഡ് മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു.
ഇരുവശത്തുമായി എതിർദിശകളിൽ വാഹനങ്ങൾ യാത്രചെയ്തിരുന്ന ഒരു റോഡായിരുന്നു അത്. തന്മൂലം റോഡ് മുറിച്ചുകടക്കുന്നതിനു മുൻപായി അമേരിക്കയിലെ രീതിയനുസരിച്ച് ഇടത്തേക്കു നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടു വേണമായിരുന്നു ചർച്ചിൽ റോഡ് മുറിച്ചുകടക്കേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം ഇംഗ്ലണ്ടിലെ രീതിയനുസരിച്ച് ചർച്ചിൽ വലത്തേക്കു നോക്കി റോഡിലേക്കിറങ്ങി. അപ്പോൾ അദ്ദേഹത്തിന്‍റെ ഇടതുവശത്തുകൂടി വന്ന വാഹനം അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചർച്ചിലിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ഈ വിവരം അറിയാനിടയായ ചർച്ചിൽ അപകടത്തിന്‍റെ ഉത്തരവാദി താൻ മാത്രമാണെന്നും ഡ്രൈവർ നിരപരാധിയാണെന്നും പോലീസിനെ അറിയിച്ചു. എന്നു മാത്രമല്ല, ഡ്രൈവറെ എത്രയും വേഗം വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അപകടത്തിന്‍റെ ഉത്തരവാദിത്വം ഡ്രൈവറുടെ തലയിൽ ചർച്ചിൽ കെട്ടിവച്ചിരുന്നെങ്കിൽ ആരും അദ്ദേഹത്തെ കുറ്റംപറയുമായിരുന്നില്ല. എന്നാൽ താനാണ് കുറ്റക്കാരൻ എന്നു പറയാനുള്ള തന്‍റേടം അദ്ദേഹത്തിനുണ്ടായി. ആ തന്‍റേടമാണ് അദ്ദേഹത്തെ മഹത്വത്തിന്‍റെ പാതയിലെത്തിച്ചത്.
ചർച്ചിലിനു സംഭവിച്ചതുപോലെ ഒരു അപകടം നമുക്കുണ്ടാകുകയാണെങ്കിൽ നാം സ്വമേധയാ അതിന്‍റെ കുറ്റം ഏറ്റെടുക്കുമോ? എങ്കിൽ നമുക്ക് നമ്മെക്കുറിച്ച് അഭിമാനിക്കാനാവും. എന്നാൽ അപകടത്തിന്‍റെ കുറ്റം നാം ഏറ്റെടുക്കാൻ തയാറാകുന്നില്ലെങ്കിലോ? അപ്പോൾ നാം ഭീരുക്കൾതന്നെ എന്നതിൽ സംശയം വേണ്ട.

നമ്മുടെ ഏതെങ്കിലും പ്രവൃത്തിവഴി എന്തെങ്കിലും നന്മയോ നേട്ടമോ ഉണ്ടാവുകയാണെങ്കിൽ അതിന്‍റെ ക്രെഡിറ്റ് നാം ഏറ്റെടുക്കില്ലേ? എന്നാൽ നമ്മുടെ പ്രവൃത്തിവഴി ഉണ്ടാകുന്നത് എന്തെങ്കിലും തിന്മയോ കോട്ടമോ ആണെങ്കിൽ അതിന്‍റെ ഉത്തരവാദിത്വം അത്ര എളുപ്പത്തിൽ നാം ഏറ്റെടുക്കാൻ പോകുന്നില്ല എന്നതല്ലേ യാഥാർഥ്യം? അപ്പോൾ എന്തെങ്കിലും ന്യായീകരണം കണ്ടെത്താനല്ലേ നാം ശ്രമിക്കുക? ചർച്ചിലിന്‍റെ പേരിൽ ഏറെ പ്രസിദ്ധമായ ഒരു ഉദ്ധരണി ഉണ്ട്. അതിപ്രകാരമാണ്: ""മഹത്വത്തിനു നൽകേണ്ട വില ഉത്തരവാദിത്വമാണ്.'' 1943 സെപ്റ്റംബർ ആറിന് അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം നൽകിയ പ്രഭാഷണത്തിലാണ് ഈ ഉദ്ധരണിയുള്ളത്.

ചർച്ചിൽ മഹാനായി ഇന്ന് അറിയപ്പെടുന്നെങ്കിൽ അതിന്‍റെ ഒരു പ്രധാന കാരണം തന്‍റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധതയായിരുന്നു. തന്‍റെ നിരവധി കടമകളിൽനിന്നു ചർച്ചിൽ ഒരിക്കലും ഓടിയൊളിച്ചില്ല. എന്നു മാത്രമല്ല, അവയെല്ലാം വിശ്വസ്തതാപൂർവം നിർവഹിക്കാൻ അദ്ദേഹം ശ്രമിക്കുകയും അവയുടെ പോരായ്മകളുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഈ മാതൃക അനുകരിക്കാൻ നമുക്ക് സാധിച്ചാൽ അതുവഴി നമുക്കുണ്ടാകുന്ന നേട്ടം ചില്ലറയായിരിക്കില്ല.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ