നീലക്കുയിലിന്‍റെ ഓർമയിൽ
മലയാളത്തിന്‍റെ ചലച്ചിത്രലോകത്തേക്ക് ആദ്യമായി രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ എത്തിച്ച സിനിമയാണ് നീലക്കുയില്‍. രാമുകാര്യാട്ടും പി. ഭാസ്കരനും ചേര്‍ന്നു സംവിധാനം നിര്‍വഹിച്ച നീലക്കുയില്‍ മലയാള ചലച്ചിത്ര ചരിത്രത്തില്‍ത്തന്നെ ഒരു രജത രേഖയാണ്. അഭിനയചക്രവര്‍ത്തി സത്യനും മിസ്കുമാരിയും നായികാനായകന്മാരായി അഭിനയിച്ച സിനിമയില്‍ ആരും മറക്കാത്ത ഒരു കഥാപാത്രം കൂടിയുണ്ട്. സത്യന്‍റെയും മിസ്കുമാരിയുടെയും മകനായി വരുന്ന മോഹനാണ് അത്. കുസൃതിയും, ചിരിയും കണ്ണുനീരും വൈകാരിക സംഘര്‍ഷങ്ങളും എല്ലാം ചേരുന്ന ഈ കൊച്ചു കഥാപാത്രത്തെ അതീവ മികവോടെ അവതരിപ്പിച്ച നടന്‍ ഇന്നും പ്രേക്ഷകരുടെ മനസിലും സിനിമാ ലോകത്തിലുമുണ്ടെങ്കിലും അതാരാണെന്നു മാത്രം പലര്‍ക്കും അറിയില്ല.
പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനാണ് നീലക്കുയിലിലെ ബാലനടന്‍, മാസ്റ്റര്‍ വിപിന്‍. കുട്ടിക്കാലത്ത് വളരെ യാദൃച്ഛികമായി അഭിനയരംഗത്ത് എത്തി പില്‍ക്കാലത്ത് കാമറയ്ക്കു പിന്നിലേക്കു മാറിയ വിപിന്‍ മോഹന്‍, നീലക്കുയില്‍ എന്ന സിനിമയിലെ താരങ്ങളില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഒരേ ഒരു അഭിനേതാവും കൂടിയാണ്. 1954 ല്‍ പുറത്തു വന്ന നീലക്കുയിലിന്‍റെ 64ാം വാര്‍ഷികാഘോഷം നടക്കുന്ന വേളയില്‍ വിപിന്‍ മോഹന്‍ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...

? നീലക്കുയിലിലെ ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടത്

=അതൊരു യാദൃച്ഛികതയായിരുന്നു. തൃശൂര്‍ പാട്ടുരായ്ക്കല്‍ ആണ് എന്‍റെ അച്ഛന്‍റെനാട്. അമ്മയുടെ സ്വദേശം പാലക്കാടും. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ പാട്ടുരായ്ക്കലായിരുന്നു. പൂങ്കുന്നം സ്കൂളില്‍ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുന്ന കാലം. എന്‍റെ ചേച്ചി മീന സുലോചന അന്നു സിനിമകളില്‍ ഗായികയായിരുന്നു. (പില്‍ക്കാലത്ത് തിക്കുറിശി സുകുമാരന്‍ നായരുടെ സഹധര്‍മിണിയായി).

തൃശൂരിലെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന ശോഭന സ്റ്റുഡിയോ ഉടമ ശോഭനാ പരമേശ്വരന്‍നായരും സംവിധായകരായ രാമുകാര്യാട്ടും പി. ഭാസ്കരനും ഒരു ദിവസം ഉച്ചയ്ക്ക് എന്‍റെ വീട്ടില്‍ വന്നു. പിന്നണി ഗായികയായ ചേച്ചിയെ കാണുവാനാണ് അവര്‍ വന്നത്. അപ്പോള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എന്നെ അവര്‍ കണ്ടിരുന്നു. നീലക്കുയിലിലെ ബാലതാരത്തെ അവര്‍ അന്വേഷിക്കുന്ന കാലമായിരുന്നിരിക്കുമത്. അവര്‍ എന്‍റെ അമ്മയുമായി എന്നെ സിനിമയില്‍ അഭിനയിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. മക്കള്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനോട് വലിയ താല്‍പര്യമുള്ള ആളായിരുന്നു എന്‍റെ അമ്മ. പാട്ട്, നൃത്തം ഒക്കെ വലിയ ഇഷ്ടവുമായിരുന്നു. അമ്മയെ ഞാന്‍ അമ്മിണി എന്നാണ് വിളിക്കുക. പാറുക്കുട്ടിയമ്മ എന്നാണ് യഥാര്‍ഥ പേര്. എന്‍റെ കൂട്ടുകാരന്‍ അവന്‍റെ അമ്മയെ അമ്മിണി എന്നു വിളിക്കുന്നത് കേട്ടാണ് വിളിച്ചു തുടങ്ങിയത്. ഇപ്പോള്‍ എന്‍റെ മകള്‍ മഞ്ജിമയെയും (പ്രശസ്ത നടി) ഞാന്‍ അമ്മിണി എന്നാണ് വിളിക്കുന്നത്. നീലക്കുയിലിന്‍റെ അമരക്കാരുടെ അടുത്തേക്ക് അമ്മിണി എന്നെ വിളിച്ചു. ഞാനോടിച്ചെന്നു. മോനു സിനിമയില്‍ അഭിനയിക്കാമോ എന്നു ഭാസ്കരന്‍ ചേട്ടന്‍ ചോദിച്ചു. എനിക്കറിഞ്ഞു കൂടാ എന്ന് ഉടനടി ഞാന്‍ മറുപടിയും നല്‍കി. എന്തായാലും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു, ഞാന്‍ പോലും അറിയാതെ.

? ആദ്യ അഭിനയ നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍

= അഭിനയ സമയത്തെ രണ്ട് സന്ദര്‍ഭങ്ങളാണ് എന്‍റെ മനസില്‍ ഇന്നും തെളിഞ്ഞു വരുന്നത്. അതില്‍ ഒന്നു പി. ഭാസ്കരന്‍ എന്ന സംവിധായകന്‍റെ ഹൃദയ വലിപ്പവും അര്‍പ്പണവും വെളിവാക്കുന്നതാണ്. നീലക്കുയിലിന്‍റെ ഔട്ട്ഡോര്‍ ഷൂട്ടിംഗ് തൃശൂര്‍ മുളങ്കുന്നത്ത്കാവില്‍ നടക്കുന്ന സമയം. ഒരു റെയില്‍വേ ട്രാക്കിനടുത്തുള്ള കുളത്തില്‍ ഞാനിറങ്ങുന്നു. എന്‍റെ സമീപത്തെത്തുന്ന സത്യന്‍ സാറിന്‍റെ വാച്ച് വാങ്ങിക്കളയുന്ന രംഗമാണ് ചിത്രീകരിക്കേണ്ടത്.

എന്‍റെ അമ്മൂമ്മയും ഒപ്പം എത്തിയിരുന്നു. റെയില്‍വേ ട്രാക്കിനടുത്തല്ലേ ചിത്രീകരണം നടക്കുന്നത്, ഞാന്‍ ശ്രദ്ധയില്ലാതെ ട്രാക്കിലേക്കോ മറ്റോ ഓടി പോയാലോ എന്നു പേടിച്ചാണ് അമ്മൂമ്മയും ലൊക്കേഷനിലേക്കു പോന്നത്.കാമറ ചലിക്കുവാന്‍ തുടങ്ങിയപ്പോള്‍ പക്ഷേ എനിക്കു കുളത്തിലിറങ്ങുവാന്‍ വയ്യ. അഭിനയിക്കുവാന്‍ പ്രത്യേകിച്ചു വിഷമമൊന്നുമില്ല. പക്ഷേ കുട്ടിയല്ലേ, കുളത്തിന്‍റെ ആ ഒരു കിടപ്പ് എന്നെ വല്ലാതെ ഭയപ്പെടുത്തി. സംവിധായകനായ പി. ഭാസ്കരന്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ ധൈര്യപ്പെടുത്തുവാന്‍ ആവുംവിധം പരിശ്രമിച്ചിട്ടും കളത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുവാന്‍ എനിക്കു കഴിഞ്ഞതേയില്ല. രംഗത്തിനു സ്വാഭാവികത വേണമല്ലോ, നിര്‍ബന്ധിച്ചിറക്കാനും കഴിയില്ല. ഒടുവില്‍ ഭാസ്കരന്‍ ചേട്ടന്‍ തന്നെ ഒരു വഴി കണ്ടുപിടിച്ചു ‘കുളത്തില്‍ ഞാന്‍ ശ്വാസമടക്കിപ്പിടിച്ചു കിടക്കാം, നീ എന്‍റെ നെഞ്ചിലൂടെ നടന്നു വരൂ’ എന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ പേടിയെല്ലാം ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായി. വളരെ സന്തോഷത്തോടെ വെള്ളത്തില്‍ ശ്വാസം പിടിച്ച് കിടന്ന ഭാസ്കരന്‍ ചേട്ടന്‍റെ നെഞ്ചിലൂടെ ഞാന്‍ നടന്നു നീങ്ങി. ചിത്രീകരണം ഭംഗിയായി നടന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വിഷമം തോന്നും. കുളത്തില്‍ ശ്വാസമടക്കിപ്പിടിച്ച് ഭാസ്കരന്‍ ചേട്ടന്‍ എത്ര വിഷമിച്ചു കാണും. പ്രമുഖനായ സംവിധായകന്‍റെ നെഞ്ചില്‍ ചവിട്ടി നടന്ന മലയാള സിനിമയിലെ ഒരേ ഒരു അഭിനേതാവും ഞാന്‍ മാത്രമായിരിക്കും!

അടുത്തത് ഒരു കരച്ചില്‍ സീനാണ്. സംവിധായകന്‍മാര്‍ കരയാന്‍ പറയുമ്പോള്‍ എനിക്കു കരയുവാന്‍ കഴിഞ്ഞിരുന്നില്ല. കരച്ചില്‍ അഭിനയിക്കുവാനേ എനിക്കറിയില്ല എന്നു സാരം. സിനിമയില്‍ എന്‍റെ വളര്‍ത്തച്ഛനായി അഭിനയിക്കുന്ന ഭാസ്കരന്‍ ചേട്ടന്‍ എന്നെ തല്ലുന്ന രംഗമുണ്ട്. സത്യന്‍ മാഷിന്‍റെ വാച്ച് എടുത്തു കളഞ്ഞതിനാണ് തല്ല്. രംഗം ചിത്രീകരിക്കുമ്പോഴെല്ലാം ഭാസ്കരന്‍ ചേട്ടന്‍ എന്നെ അടിക്കുന്നതായി അഭിനയിക്കുമ്പോള്‍ തല്ല് കൊള്ളുന്ന ഭാവഭേദമില്ലാതെ ഞാന്‍ നില്‍ക്കും. പല തവണ ഇതാവര്‍ത്തിച്ചു. ഒടുവില്‍ ഈ രംഗം ചിത്രീകരിക്കുവാന്‍ കഴിയാതെ എല്ലാവരും വിഷമിച്ചു നില്‍ക്കുമ്പോള്‍ ഭാസ്കരന്‍ ചേട്ടന്‍ പറഞ്ഞു ‘അടുത്ത ഷോട്ടില്‍ ഞാന്‍ ശരിയാക്കാം, കുട്ടികരയും’. തീരെ പ്രതീക്ഷിച്ചതല്ല പിന്നീട് നടന്നത്. പറഞ്ഞതു പോലെ തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. കാമറ ഓണായി, ഭാസ്കരന്‍ ചേട്ടന്‍ എന്നെ ആഞ്ഞു തല്ലി. നിനച്ചിരിക്കാത്ത നിമിഷത്തില്‍ നല്ല പ്രഹരമേറ്റ ഞാന്‍ വേദന കൊണ്ട് പുളഞ്ഞു, പിന്നെ ഉറക്കെ കരയാനും തുടങ്ങി.

നീലക്കുയില്‍ സിനിമ കാണുമ്പോള്‍, ശ്രദ്ധിച്ചാല്‍ എന്‍റെ യഥാര്‍ഥ കരച്ചില്‍ കാണാം. അങ്ങനെ വളരെ റിയലിസ്റ്റിക്കായ അഭിനയം കാഴ്ചവയ്ക്കുവാന്‍ എനിക്കു സാധിച്ചു! നീലക്കുയിലില്‍ നിങ്ങള്‍ കേള്‍ക്കുന്നത് എന്‍റെ യഥാര്‍ഥ കരച്ചില്‍ മാത്രമല്ല ശബ്ദവുമാണ് കേട്ടോ. അന്ന് ഇന്നത്തെപ്പോലെ ഡബ്ബിംഗ് ഇല്ല. ഷൂട്ടിംഗിനിടയ്ക്കുള്ള സംഭാഷണവും ചിരിയും കരച്ചിലും എല്ലാം അതുപോലെ സിനിമയില്‍ വരും.

? മലയാളത്തിന്‍റെ മഹാനടന്‍ സത്യനുമായി ചേര്‍ന്നുള്ള നിരവധി കോമ്പിനേഷന്‍ സീനുകള്‍ സിനിമയിലുണ്ട്. പിണങ്ങി നില്‍ക്കുന്ന മോഹനെ സാന്ത്വനിപ്പിക്കുന്ന സത്യന്‍ കഥാപാത്രത്തിന്‍റെ കവിളില്‍ മാറി മാറി തല്ലുന്ന മോഹനെയും ഒരു സീനില്‍ കാണാം, സത്യനെ എങ്ങനെ ഓര്‍മിക്കുന്നു

= ഗൗരവമുള്ള ഒരു മുഖമാണ് എന്‍റെ മനസിലുള്ളത്. അഭിനയിക്കുമ്പോള്‍ പക്ഷേ നല്ല സഹായമൊക്കെ ഉണ്ടായിരുന്നു. എല്ലാ അഭിനേതാക്കളില്‍ നിന്നും നല്ല സഹകരണം ലഭിച്ചരുന്നു. തീരെ കുട്ടിയായിരുന്നതിനാല്‍ അത്രയുമൊക്കെയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.

? പിന്നീട് ബാലനടനെ തേടി അവസരങ്ങള്‍ വന്നിരുന്നോ

=മിന്നാമിനുങ്ങ് എന്ന സിനിമയിലും ബാലനടനായി അഭിനയിച്ചു. പിന്നീട് ആ രംഗത്തേക്കു കടന്നില്ല. പില്‍ക്കാലത്ത് ഛായാഗ്രാഹകന്‍ ആയി മാറുകയും ചെയ്തു. അത് മറ്റൊരു കഥ.

? നീലക്കുയിലിലെ ഇന്നും ജീവിക്കുന്ന ഒരേ ഒരു നടന്‍ എന്ന വിശേഷണമാണ് വിപിന്‍ മോഹന് ഇന്നുള്ളത്

= അങ്ങനെ കരുതുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാരും ജീവിച്ചിരിപ്പില്ല എന്നാണ് അറയുവാന്‍ കഴിഞ്ഞത്. സ്കൂള്‍ കുട്ടികളായി വന്നവരൊക്കെ ഉണ്ടാകും. ഒരിക്കല്‍ എനിക്കൊരു പ്രവാസി മലയാളിയുടെ ഇമെയില്‍ കിട്ടിയിരുന്നു. സിനിമയില്‍ സ്കൂള്‍ കുട്ടിയായി നിന്നു എന്നോട് തല്ലു കൂടുന്നത് അദ്ദേഹമാണ് എന്ന് അറിയിച്ചു കൊണ്ടായിരുന്നു മെയില്‍.

എസ്. മഞ്ജുളാദേവി