അതിരുകൾ മായിക്കൂ; ഭാവനയിലെങ്കിലും
ഭാവന ഒരു മഹത്തായ കാര്യമാണ്. നല്ല ഭാവനയുണ്ടെങ്കിൽ നല്ല പാട്ടുണ്ടാക്കാം.., പടംവരയ്ക്കാം.., കഥയും കവിതയുമെഴുതാം... ഉത്തമ കലാസൃഷ്ടികൾ എന്തും സാധ്യമാക്കാം. നന്നായി ജീവിക്കുകയും ചെയ്യാം. എന്നാൽ ഭാവന വരുന്നത് മോശം വഴികളിലൂടെയാണെങ്കിൽ സംഭവിക്കുന്നത് ഇതിനെല്ലാം വിപരീതമാകുമെന്നുറപ്പ്. നല്ല കലയില്ലാത്തിടത്ത് നല്ല ജീവിതവുമുണ്ടാകില്ല. വിദ്വേഷവും വെറുപ്പും ലോകത്തെ മലിനമാക്കിക്കൊണ്ടിരിക്കും. മാണിക്യമലരായ പൂവി എന്ന പാട്ട് കോടതികയറിയതുപോലെ കലകൾക്കുമേൽ വിവാദങ്ങൾ കരിന്പടംവിരിക്കും.

ഇമാജിൻ

പാട്ടുകളും അവയിലെ വരികളും വിവാദമാകുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. പാട്ടുകൾ പിൻവലിക്കുകയും നിരോധിക്കപ്പെടുകയും ചെയ്യുന്നത് ആവർത്തിക്കുന്ന ചരിത്രമാണ്. എന്നാൽ അതിൽ ചിലതെങ്കിലും മോശം ഭാവനയിലൂടെ വന്ന നിർഭാഗ്യകരമായ അവസ്ഥകൾതന്നെ.
നല്ല ലോകം വിഭാവനംചെയ്യാൻ ആഗ്രഹിച്ചുകൊണ്ടുള്ള ഒരു പാട്ട് ഒരുകാലത്ത് സംഗീതപ്രേമികളിൽ നിറഞ്ഞുനിന്നിരുന്നു. ഭാവനയെക്കുറിച്ചുള്ള പാട്ടിന് അതേ പേരുമായിരുന്നു- ജോണ്‍ ലെനന്‍റെ ഇമാജിൻ!

ആ വിഖ്യാത ഇംഗ്ലീഷ് സംഗീതകാരന്‍റെ കൈയൊപ്പോ ഹൃദയമിടിപ്പോ പതിഞ്ഞ ഗാനം എന്നറിയപ്പെടുന്നു ഇന്നും അത്. രാജ്യമെന്നോ മതമെന്നോ പണമെന്നോ അധികാരമെന്നോ അതിർവരന്പിടാത്ത, മനുഷ്യത്വത്തിന്‍റെ ഒരു സമാധാനലോകം ഭാവനയിൽക്കാണാൻ പ്രേരിപ്പിക്കുന്നതാണ് ആ പാട്ടിന്‍റെ വരികളും സംഗീതവും. വിശപ്പമർത്താൻ അല്പം അരിയെടുത്തതിന് ആദിവാസിയെ തച്ചുകൊല്ലുന്ന, കലകളും പാട്ടും വിവാദങ്ങളാകുന്നകാലത്ത് ആ പാട്ടിനു വീണ്ടും സാംഗത്യമേറുന്നു. ലോകസമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ജോണ്‍ ലെനന്‍റെ ആഗ്രഹമായിരുന്നു ആ പാട്ട്.

ഭാര്യ യോകോ ഒനോ, ഫിൽ സ്പെക്ടർ എന്നിവരുമായിച്ചേർന്നാണ് ജോണ്‍ ലെനൻ ഇമാജിൻ എന്ന പാട്ട് യാഥാർഥ്യമാക്കിയത്. അതേ പേരിലായിരുന്നു ആൽബവും. അമേരിക്കയിലും യുകെയിലും ഹിറ്റ്ചാർട്ടുകളുടെ മുൻനിരയിൽ ഇടംപിടിച്ച പാട്ടിന്‍റെ ഡിസ്ക് യുകെയിൽ മാത്രം ഒന്നരക്കോടിയിലേറെ കോപ്പികൾ വിറ്റുപോയി. നൂറ്റാണ്ടിന്‍റെ പാട്ടെന്നു പലയിടങ്ങളിലും വിശേഷിപ്പിക്കപ്പെട്ടെങ്കിലും അത് നല്ല ഹൃദയത്തിന്‍റെയും ഭാവനയുടെയും പാട്ടായിരുന്നു, അങ്ങനെ തുടരുകയും ചെയ്യുന്നു.

മഡോണ, സ്റ്റിവി വണ്‍ഡർ, എൽട്ടണ്‍ ജോണ്‍ തുടങ്ങി ഒട്ടേറെ വിഖ്യാതരായ ഗായകർ ഇമാജിന്‍റെ സ്വന്തം പതിപ്പുകൾ പാടിയിറക്കി. 2012ലെ സമ്മർ ഒളിംപിക്സിനുവേണ്ടി എമിലി സാൻഡേ ഒരു കവർ ഒരുക്കിയതോടെ യുകെയിൽ പാട്ടു വീണ്ടും ടോപ് ചാർട്ടുകളിൽ എത്തുകയും ചെയ്തു.

വരികൾ വന്ന വഴി

ലെനന്‍റെ ഭാര്യ യോകോ കവിതകളെഴുതുമായിരുന്നു. 1964ൽ പുറത്തിറക്കിയ കവിതാ സമാഹാരമായ ഗ്രേപ്പ്ഫ്രൂട്ട് ആണ് അദ്ദേഹത്തിന് ഇമാജിന്‍റെ വരികൾ എഴുതാൻ പ്രചോദനമായത്. ഇതിനെ ഒരു ലെനൻ-യോകോ ഗാനം എന്നു വിളിക്കണമെന്നാണ് അദ്ദേഹം പിന്നീടു പറഞ്ഞത്. ആൽബം പുറത്തിറങ്ങിയ വേളയിൽ വരികളുടെ ക്രെഡിറ്റ് അദ്ദേഹം യോകോയ്ക്കു നൽകിയിരുന്നില്ല. ഞാൻ അന്നല്പം കൂടുതൽ സ്വാർഥതകാട്ടി- ലെനൻ പിന്നീടൊരഭിമുഖത്തിൽ പറഞ്ഞു. പാട്ടിനു പിന്നിലുള്ള ആശയം വന്നത് തനിക്കും ഭാര്യക്കും ഒരാൾ സമ്മാനിച്ച ക്രിസ്ത്യൻ പ്രാർഥനാ പുസ്തകത്തിൽനിന്നായിരുന്നെന്നും അദ്ദേഹം ഓർമിച്ചിട്ടുണ്ട്.

എല്ലാവരും ഇന്നിനുവേണ്ടി ജീവിക്കുന്നു എന്നു കരുതുക. രാജ്യങ്ങൾക്കും മതങ്ങൾക്കും അപ്പുറം എല്ലാവരും സമാധാനത്തിൽ ജീവിക്കുന്നു എന്നു കരുതുക. കൊല്ലാനും മരിക്കാനും പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലെന്നും കരുതുക. ആർത്തിയും വിശപ്പും ഇല്ലാതാകുന്നെന്നും ലോകത്തെ എല്ലാവരും സാഹോദര്യത്തോടെ പങ്കിടുന്നുവെന്നും കരുതുക...- ഇങ്ങനെ പോകുന്നു പാട്ടിന്‍റെ വരികളിലെ ചിന്ത. ഞാനൊരു സ്വപ്നജീവിയാണെന്ന് ഒരുപക്ഷേ നിങ്ങൾ പറയും. എന്നാൽ അങ്ങനെയല്ല. ഒരുനാൾ നിങ്ങളും എന്‍റെകൂടെ ചേരുമെന്നും ലോകം ഒന്നാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു എന്നും പാട്ടു പറഞ്ഞുവയ്ക്കുന്നു.

71ലെ പ്രഭാതം

ഇംഗ്ലണ്ടിലെ ബെർക്ക്ഷെയറിലുള്ള എസ്റ്റേറ്റ് വസതിയിലെ കിടപ്പുമുറിയിലിരുന്നാണ് ജോണ്‍ ലെനൻ ഇമാജിൻ ഈണമിട്ടൊരുക്കിയത്. പിയാനോയിൽ അദ്ദേഹത്തിന്‍റെ വിരലുകൾ സഞ്ചരിക്കുന്പോൾ ഒനോ അടുത്തുണ്ടായിരുന്നു. സോഫ്റ്റ് റോക്ക് വിഭാഗത്തിൽ പെടുന്നതാണ് ഈ പാട്ട്. ഒരു ദേശീയഗാനം പോലെയാകും ഈ പാട്ടെന്ന് താൻ കരുതിയിട്ടുണ്ടെന്നാണ് കോ-പ്രൊഡ്യൂസറായ ഫിൽ സ്പെക്ടർ ഓർമിച്ചിട്ടുള്ളത്.

പ്രഭാതം പാട്ടിന്‍റെ പൂമരക്കൊന്പു വിടർത്തുകയായിരുന്നു. അന്നു വൈകുന്നേരത്തോടെതന്നെ അറേഞ്ച്മെന്‍റ് പൂർത്തിയായി. ലോകത്തെ വലിയൊരളവിൽ സ്വാധീനിക്കാൻ ശേഷിയുള്ളതായി ആ പാട്ട്. കോടിക്കണക്കിനുപേർ ഒരു സുന്ദരലോകം സ്വപ്നംകണ്ടു. അവർ ഭാവനയിൽ അവിടെ ജീവിച്ചു. അത്തരം പ്രഭാതങ്ങൾ എന്നും ജീവിതത്തിലുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ആ ഭാവന യാഥാർഥ്യമായേനെ. എന്നാൽ വിദ്വേഷത്തിന്‍റെ സന്തതികൾക്ക് ഇനിയും നേരം പുലർന്നിട്ടില്ല. പാട്ടിറങ്ങി ഒന്പതുകൊല്ലത്തിനുശേഷം ജോണ്‍ ലെനനെ വെടിവച്ചുകൊന്നയാളുടെ മനസും ഇരുട്ടിൽത്തന്നെയായിരുന്നു.

ഹരിപ്രസാദ്‌