റോബോട്ട് ജേണലിസ്റ്റ് എഴുതിയ ആദ്യ വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു
Friday, January 20, 2017 8:58 AM IST
യുദ്ധരംഗത്തും ബാങ്കിംഗ് മേഖലകളിലുമെല്ലാം സജീവമായ റോബോട്ടുകൾ ഇപ്പോഴിതാ മാധ്യമപ്രവർത്തകരുടെ ജോലികൂടി ഏറ്റെടുത്തിരിക്കുകയാണ്. തന്നെ ഏൽപ്പിച്ചിരുന്ന വിഷയത്തെക്കുറിച്ച് വെറും ഒരു സെക്കൻഡിനുള്ളിൽ വാർത്ത തയാറാക്കി നൽകിയാണ് ഈ ’റോബോജേണലിസ്റ്റ് ’ഏവരെയും അന്പരപ്പിച്ച് കളഞ്ഞത്.

ചൈനയിലെ ഗുവാഗ്ഷോയിലുളള ’സതേണ്‍ മെട്രോപോളിസ് ഡെയ്ലി ’എന്ന മാധ്യമ സ്ഥാപനത്തിലാണ് റിപ്പോർട്ടറായി റോബോട്ടിനെയും ജോലിക്കെടുത്തത്. സിയോ നാൻ എന്ന പേരുള്ള റോബോട്ടിനോട് വസന്തകാല ഉത്സവങ്ങളെത്തുടർന്ന് ചൈനയിലുണ്ടാകുന്ന ഗതാഗതത്തിരക്കിനെപ്പറ്റി എഴുതാനായിരുന്നു പറഞ്ഞത്. മറ്റ് റിപ്പോർട്ടർമാരോടും ഇതേ വിഷയത്തെക്കുറിച്ച് വാർത്ത തയാറാക്കാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മറ്റു റിപ്പോർട്ടർമാരെല്ലാം വാർത്തയെഴുതാനായി പേനയെടുക്കുന്നതിനു മുന്പുതന്നെ റോബോട്ട് പണി പൂർത്തിയാക്കിയിരുന്നു. സ്ഥിതിവിവരകണക്കുകളെല്ലാമടങ്ങിയ 300 അക്ഷരങ്ങളുള്ള വിശദമായ റിപ്പോർട്ടാണ് സിയോ നാൻ റോബോട്ട് വെറും ഒരു സെക്കൻഡിനുളളിൽ പടച്ചുവിട്ടത്.

വേഗം പണി തീർക്കുമെങ്കിലും റോബോജേണലിസ്റ്റുകളെ പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് റോബർട്ട് ജേണലിസത്തിൽ പഠനം നടത്തുന്ന പ്രഫസർ വാൻ ഷിയോൻ പറയുന്നത്. ചൈനയിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ഇദ്ദേഹത്തിന്‍റെ നിർദേശപ്രകാരമായിരുന്നു വാർത്ത തയാറാക്കാൻ റോബോട്ടിനെ ചുമതലപ്പെടുത്തിയത്.

വിവേചന ബുദ്ധി പ്രയോഗിച്ചു ചെയ്യേണ്ട പലകാര്യങ്ങളും മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുമെന്നതിനാൽ വിവേചന ബുദ്ധിയില്ലാത്ത റോബോട്ടുകളെ ആ പണി മുഴുവനായി ഏൽപ്പിക്കാനാവില്ലത്രേ.. എങ്കിലും മനുഷ്യറിപ്പോർട്ടർമാറുടെ സഹായിയായി റോബോ ജേണലിസ്റ്റുകളെ നിയമിക്കാമെന്നും പ്രഫ. വാൻ സിയോൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.