വരുന്നു... ശബ്ദ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ
Friday, January 20, 2017 9:04 AM IST
ശബ്ദ വേഗത്തിൽ പറക്കുന്ന ട്രെയിൻ! ഒരിക്കലും നടക്കാത്ത ഭാവനയെന്ന് പറഞ്ഞ് ഈ ട്രെയിനിനെ അങ്ങനെയങ്ങ് തള്ളിക്കളയാൻ വരട്ടെ. ശബ്ദ വേഗം കൈവരിക്കാനാകുന്ന ട്രെയിൻ നിർമിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ. മർദം കുറഞ്ഞ ഹൈപ്പർ ട്യൂബുകൾ നിർമിച്ച് അതിനുള്ളിലൂടെ അതിവേഗ ട്രെയിൻ കടത്തിവിടാനാണ് കൊറിയൻ വിദഗ്ധരുടെ പദ്ധതി.

മണിക്കൂറിൽ 620 മൈൽ താണ്ടാൻ ഈ സൂപ്പർ ട്രെയിനിന് സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇതിന്‍റെ നിർമാണ സാധ്യത പഠിക്കാൻ വിവിധ തരത്തിലുള്ള സമിതികളെ ദക്ഷിണ കൊറിയൻ സർക്കാർ ചുമതലയേൽപ്പിച്ചു കഴിഞ്ഞു. കോറിയൻ റെയിൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ സ്വപന പദ്ധതി യാഥാർഥ്യമാക്കാൻ രംഗത്തെത്തിയിരിക്കുനത്. ദക്ഷിണ കൊറിയയ്ക്കു പുറമേ അമേരിക്കയും കാനഡയും ശബ്ദ വേഗത്തിലോടുന്ന ട്രെയിൻ നിർമ്മിക്കാൻ പദ്ധതികൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.