മദ്യനിരോധനത്തിന് കൈകോർത്തപ്പോൾ ലോക റിക്കാർഡ്!
Saturday, January 21, 2017 4:43 AM IST
രാഷ്‌ട്രീയമായി ബിഹാറിൽ പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകും. ചിലർ നിതീഷിനെ പിന്തുണയ്ക്കും. ചിലർ ലാലു പക്ഷക്കാരായിരിക്കും. ബിജെപിക്കാരും കോൺഗ്രസുകാരും ഉണ്ടാകും. എന്നാൽ, മദ്യത്തിന്‍റെ കാര്യത്തിൽ ഇവർക്കു ഒരു നയമേയുള്ളു - അത് മദ്യം വേണ്ട എന്നതുമാത്രമാണ്.

ഈ നിശ്ചയദാർഢ്യമാണ് ലോകത്തെ ഏറ്റവും നീളമുള്ള മനുഷ്യച്ചങ്ങലയ്ക്കു വേദിയാവാൻ ബിഹാറിനെ സഹായിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഗാന്ധി മൈതാനിയിൽ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ എത്തിയത് ആയിരങ്ങളാണ്.

ബിഹാറിന്‍റെ ഭൂപടം വരച്ചാണ് ഇവർ മനുഷ്യച്ചങ്ങലയിൽ അണിനിരന്നത്. ഇസ്രോയുടെ ഉപഗ്രഹങ്ങളിലും മറ്റും പരിപാടിയുടെ ചിത്രം കൃത്യമായി പതിയുന്നതിനു കറുത്ത നിറത്തിലാണ് ബിഹാർ എന്നു മധ്യത്തിൽ എഴുതിയിരുന്നത്. മതസൗഹാർദത്തെക്കുറിച്ചു നാലു കുട്ടികൾ ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ വേഷങ്ങളിൽ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു.

രണ്ടു കോടി ജനങ്ങളെ അണിനിരത്തി 11,292 കിലോമീറ്റർ നീളത്തിലാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കപ്പെട്ടത്. ലോകത്തെ ഏറ്റവും നീളംകൂടിയ മനുഷ്യച്ചങ്ങലയായിരുന്നു ഇത്. 2004ൽ ബംഗ്ലാദേശിൽ സംഘടിപ്പിക്കപ്പെട്ട 1050 കിലോമീറ്റർ നീളത്തിലുള്ള മനുഷ്യച്ചങ്ങലയായിരുന്നു ഇതിനു മുമ്പ് നടന്നതിൽവച്ച് ഏറ്റവും നീളംകൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.