മരിച്ചാൽ മാംസം ചീന്തിയെടുക്കും, അസ്ഥികൾ ഒടിച്ച് ത്രികോണാകൃതിയിൽ ആക്കും
Monday, January 23, 2017 8:48 AM IST
അനേക വർഷങ്ങൾക്ക് മുന്പ് പ്രാചീന മനുഷ്യർ അനുവർത്തിച്ചിരുന്ന ആചാരങ്ങൾ പലതും ആധുനികർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കില്ല. വിചിത്രമായ ആചാരങ്ങൾ അനുഷ്ഠിച്ചിരുന്ന ഒരു ജനവിഭാഗത്തിന്‍റെ ജീവിത രീതികൾ ’മണ്ണുനീക്കി’ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തു ശാസ്ത്രജ്ഞർ. സൂഡാനിൽ 1,000 വർഷ് മുന്പ് ജീവിച്ചിരുന്ന ഗോത്രവർഗക്കാരുടെ വിചിത്രമായ ശവസംസ്കാര ചടങ്ങുകളെക്കുറിച്ചാണ് ഗവേഷകർ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

ഹാമിൽട്ടണിലെ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകരാണ് സൂഡാനിൽ നൈൽ നദിയുടെ തീരത്തായുളള പുരാതന ശവക്കല്ലറകളിൽ ഗവേഷണം നടത്തിയത്. ഇവിടെ നിന്ന് ലഭിച്ച മനുഷ്യാവശിഷ്ടങ്ങൾ പഠനവിധേയമാക്കിയപ്പോഴാണ് പ്രാകൃതമായ ആചാരങ്ങളെക്കുറിച്ച് സൂചനകൾ ലഭിച്ചത്.

ഈ ഗോത്രത്തിൽപ്പെട്ട ആരെങ്കിലും മരിച്ചാൽ മൃതശരീരത്തിന്‍റെ ചൂടാറും മുന്പേ മാംസം മുഴുവൻ ചീന്തിക്കളയും. പിന്നെ കാലിലെ അസ്ഥികൾ ഒടിച്ചെടുത്ത ശേഷം മുഖത്തിനു ചുറ്റും ത്രികോണാകൃതിയിൽ വയ്ക്കും. അതിനുശേഷം പുരാതന ഗ്രീക്ക് ലിപികളിൽ പ്രാർഥനകൾ കോറിയിട്ട കൂറ്റൻ കല്ലുകൾ മൃതദേഹത്തിനു ചുറ്റും അടുക്കിവച്ചിട്ടാണ് സംസ്കരിച്ചിക്കുന്നത്. ഗോത്രത്തിലെ പുരോഹിതൻമാർക്കായുള്ള പ്രത്യേക കല്ലറയും പുരുഷൻമാർക്ക് മാത്രമായുള്ള മറ്റൊരു കല്ലറയും ഇവിടെനിന്ന് കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം കൊടുത്ത റോബർട്ട് സ്റ്റാർക്ക് പറഞ്ഞു.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.