പ്രാണവായുവിനായി കെട്ടിടത്തിനു മുകളിലൊരു കാട്
Wednesday, February 8, 2017 4:37 AM IST
ഉയർന്നുവരുന്ന അന്തരീക്ഷ മലിനീകരണം നേരിടാൻ ചൈനയിൽ ലംബരൂപത്തിൽ കാടുകൾ ഒരുങ്ങുന്നു. ഏഷ്യയിലെ തന്നെ ആദ്യ വെർട്ടിക്കൽ കാടാണ് ചൈനയിൽ രൂപംകൊള്ളുന്നത്. നാഞ്ചിംഗ് പട്ടണത്തിലെ രണ്ടു കെട്ടിടങ്ങളിലാണിത്.

1100 മരങ്ങളുടെയും 2500ലധികം ചെറുചെടികളുടെയും ശേഖരമാകും ഈ കെട്ടിടങ്ങൾ. ഇതു വിജയകരമാകുന്നതോടെ പ്രതിദിനം അറുപതു കിലോഗ്രാം ഓക്സിജൻ ഈ സസ്യങ്ങൾ വഴി പുറത്തുവിടാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വെർട്ടിക്കൽ കാടിന്‍റെ നിർമാണം അടുത്ത വർഷം പൂർത്തിയായേക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.