മഞ്ഞുമലയിൽ കുടുങ്ങിയ കുതിരയെ രക്ഷിക്കാൻ ഹെലികോപ്റ്ററിന്‍റെ സാഹസിക പറക്കൽ
Thursday, February 9, 2017 7:53 AM IST
ദുരന്തസാഹചര്യങ്ങളിൽ അകപ്പെട്ടുപ്പോയവർക്കു രക്ഷാമാർഗവുമായി ഹെലികോപ്റ്റർ പറന്നെത്തുന്നതും എയർലിഫ്റ്റിലൂടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നതുമെല്ലാം കണ്ടിട്ടുണ്ടാവും. എന്നാൽ മഞ്ഞുമലയിൽ ഒറ്റപ്പെട്ടുപോയ ഒരു കുതിരയെ രക്ഷിക്കാനായി ഹെലികോപ്റ്റർ പർവത ഉയരം താണ്ടി എന്നു പറഞ്ഞാൽ വിശ്വസിക്കുമോ..? അതും കടുത്ത ഹിമക്കാറ്റിനെ അവഗണിച്ച്.

യുഎസിലെ ഇഡാഹോ സ്റ്റേറ്റിലാണ് സംഭവം. ഇവിടുത്തെ ബോൾഡർ മഞ്ഞുമലയിൽ ആഴ്ചകളോളം കുടുങ്ങിപ്പോയ കുതിരയെ രക്ഷിക്കാനാണ് ഹെലികോപ്റ്റർ സാഹസിക പറക്കൽ നടത്തിയത്. മഞ്ഞുമലയിൽ മോട്ടോർ സ്കേറ്റിംഗിനെത്തിയ യുവാക്കളാണ് അവശനിലയിലയിലായിരുന്ന കുതിരയെ കണ്ടെത്തിയത്.

ഭക്ഷണവും കുടിവെള്ളവും കിട്ടാത്തതിനാൽ കുതിര തീർത്തും അവശനിലയിലായിരുന്നു. എഴുന്നേറ്റു നിൽക്കാൻ പോലും ആവതില്ലാത്ത കുതിരയുടെ ചിത്രം റയാൻ മില്ലർ എന്ന സ്നോ റൈഡർ ഫേസ്ബുക്കിൽ നൽകിയതോടെ സംഭവം ലോകമറിഞ്ഞു. ഇതോടെ കുതിരയെ രക്ഷിക്കാൻ അധികൃതർ ഹെലികോപ്റ്റർ അയയ്ക്കുകയായിരുന്നു.

സമുദ്രനിരപ്പിൽ നിന്നും 7,700 അടി ഉയരത്തിലുള്ള മലനിരയിലായിരുന്നു കുതിര കുടുങ്ങിയത്. ഉടനടി കുതിരയ്ക്കു വൈദ്യസഹായം ലഭ്യമാക്കാൻ വേണ്ടി കടുത്ത ഹിമക്കാറ്റിനെപ്പോലും അവഗണിച്ചാണ് ഹെലികോപ്റ്റർ മഞ്ഞുമലയിൽ എത്തിയത്. ലാൻഡിംഗ് അപ്രാപ്യമായതിനാൽ ഹെലികോപ്റ്റർ സംഭവസ്ഥലത്തെത്തി കയർ താഴേക്കിടുകയായിരുന്നു.

കുതിരയെ വലിയൊരു ബാഗിനുളളിൽ വച്ചുകെട്ടിയ യുവാക്കൾ ഹെലികോപ്റ്ററിൽ നിന്നു താഴേക്കിട്ട കയറിൽ ഈ ബാഗ് ഭദ്രമായി കോർക്കുകയായിരുന്നു. അതിസാഹസികമായി കുതിരയെയും ചുമന്നു മഞ്ഞുമല പിന്നിട്ട ഹെലികോപ്റ്റർ ഒടുവിൽ സുരക്ഷിതമായി നിലംതൊട്ടു. ഇപ്പോൾ കുതിര ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. വിനോദത്തിനായി മഞ്ഞുമല കയറിയതാണെങ്കിലും മഞ്ഞിൽ മരിച്ചുവീഴുമായിരുന്ന കുതിരയെ രക്ഷിക്കാൻ സാധ്യമായതെല്ലാംചെയ്ത റയാൻ മില്ലറിനു സംഘത്തിനും സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.