പാഴ്‌വസ്തുക്കൾകൊണ്ട് ഉദ്യാനമൊരുക്കി കൊച്ചിയിലെ കോളജ് വിദ്യാർഥികൾ
Thursday, February 16, 2017 7:37 AM IST
തേവര സേക്രഡ് ഹാർട്ട് ആർട്സ് ആൻഡ് സയൻസ് കോളജ് കാന്പസിനുള്ളിൽ വിദ്യാർഥികൾ, വിശ്രമ വേളകൾ ആനന്ദകരമാക്കുന്ന ഒരു മനോഹര ഉദ്യാനമുണ്ട്. കവിത ചൊല്ലിയും പാട്ടു പാടിയും തമാശകൾ പറഞ്ഞും സമയം ചിലവിടാൻ വിദ്യാർഥികൾ തന്നെ നിർമ്മിച്ചെടുത്ത ഒരു ഹാംഗ് ഒൗട്ട് പ്ലേസ്!

സിമന്‍റ് ബഞ്ചുകൾ നിറഞ്ഞ ഒരു സാധാരണ പാർക്കാണ് ഇതെന്നു കരുതരുതേ.. ഒരൊറ്റ സിമന്‍റ് ബഞ്ചുകൾ പോലും ഈ പാർക്കിൽ ഇല്ലതാനും. പാഴ്വസ്തുക്കൾ കൊണ്ടാണ് ഈ കമനീയ ഉദ്യാനം പണിതീർത്തിരിക്കുന്നത്. ഓടിത്തേഞ്ഞ ടയറുകളാണ് ഈ പാർക്കിലെത്തുന്നവർക്കു ഇരിപ്പിടങ്ങളാകുന്നത്.

പാഴ് തടികളിലും പൊട്ടിയ മാർബിൾ പാളികളിലും ചെറിയ മിനുക്കു പണികൾ നടത്തി മേശയാക്കി മാറ്റിയിരിക്കുന്നു. കണ്ണൻ ചിരട്ടയിലും പ്ലാസ്റ്റിക് കുപ്പികളിലും പൂച്ചെടികൾ വളരുന്നു. നല്ല കടുംനിറത്തിലുള്ള ചായങ്ങൾ പൂശി പാഴ്വസ്തുക്കൾക്കെല്ലാം ഒരു ’റിച്ച് ലുക്ക്’ നൽകിയശേഷമാണ് അതിഥികളെ വരവേൽക്കാനായി അവ പാർക്കിൽ സ്ഥാപിച്ചത്.

ഇപ്പോൾ വിദ്യാർഥികൾ മാത്രമല്ല ഈ പാർക്കിൽ സന്ദർശകരായെത്തുന്നത്. കോളജിനു അവധിയുള്ളപ്പോൾ പോതുജനങ്ങളും ഈ പാർക്കിലെത്തി കുറച്ചു നേരം സൊറ പറഞ്ഞിരിക്കും. കോളജിലെ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര താരം നിവിൻ പോളി തങ്ങളുടെ ഈ ഉദ്യമത്തെ ഏറെ അഭിനന്ദിച്ചുവെന്നു വിദ്യാർഥികൾ പറയുന്നു.

കൂടാതെ ചിത്രകാരനായ ബോസ് കൃഷ്ണമാചാരിയും വിദ്യാർഥികളുടെ ഈ കാലാവിരുതിന് അഭിനന്ദനങ്ങളറിയിച്ചുകഴിഞ്ഞു. പാഴ്വസ്തുക്കൾ ഇങ്ങനെയും ഉപയോഗിക്കാമെന്നു തെളിയിച്ച വിദ്യർഥികൾക്കു സമൂഹമാധ്യമങ്ങളിലും അഭിന്ദന പ്രവാഹമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.