വയസ് 70, കൈയിൽ15 ബിരുദങ്ങൾ; ലൂസിയാനോ ഇനിയും പഠിച്ചു തീർന്നിട്ടില്ല
Thursday, February 16, 2017 8:05 AM IST
സപ്ലി കൊട്ടാരങ്ങൾ പണിതുയർത്തിയവരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരും ലൂസിയാനോ ബയേട്ടി എന്ന 70 കാരന്‍റെ ജീവിതമറിയണം. പഠനം ഒരു ജീവിതവ്രതമാക്കിയ ഈ ഇറ്റാലിയൻ സ്വദേശി സ്വന്തമക്കിയിരിക്കുന്ന ബിരുദങ്ങളുടെ എണ്ണമറിഞ്ഞാൽ ആരും ഞെട്ടും. ഒന്നും രണ്ടുമല്ല 15 എണ്ണം.

ഏറ്റവും കൂടുതൽ ബിരുദങ്ങൾ സ്വന്തമാക്കിയതിനുള്ള ഗിന്നസ് റിക്കാർഡും ഇപ്പോൾ ഈ വയോധികനെത്തേടിയെത്തിയിരിക്കുകയാണ്. സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തിരുന്ന ലൂസിയാനോ ജോലിയിൽ നിന്നു വിരമിച്ച ശേഷമാണ് ബിരുദമെടുക്കലിൽ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയത്.

പുലർച്ചെ മൂന്നിന് എഴുന്നേറ്റു പഠിച്ചാണ് താൻ ഈ ബിരുദങ്ങളെല്ലാം സ്വന്തമാക്കിയതെന്നു ലൂസിയാനോ പറയുന്നു. പഠിക്കാനുള്ള മനസുള്ളതിനാൽ താൻ എപ്പോഴും വളരെ ഉേ·ഷവാനാണെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ തന്നെ അലട്ടാറില്ലെന്നും ലൂസിയാനോ പറഞ്ഞു.

ഇംഗ്ലീഷ് സാഹിത്യം, സാമൂഹ്യശാസ്ത്രം, നിയമം, ക്രിമിനോളജി, ഭൗതിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ഇദ്ദേഹം ബിരുദം എടുത്തിരിക്കുന്നത്. ഗിന്നസ് ബുക്കിൽ പേരു കുറിച്ചതോടെ ലൂസിയാനോയുടെ പഠനക്കൊതി അവസാനിച്ചെന്ന് ആരും കരുതണ്ട... അടുത്ത ബിരുദത്തിനായി അഡ്മിഷൻ നേടിക്കഴിഞ്ഞു ഈ ബെസ്റ്റ് സ്റ്റുഡന്‍റ്!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.