"മരിച്ച' പതിനേഴുകാരന്‍ എഴുന്നേറ്റു; നാടും നാട്ടുകാരും വിറച്ചു
Wednesday, February 22, 2017 3:31 AM IST
കുടുംബത്തിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തുന്ന ദിനമാണ് മരണം. എന്നാല്‍ കഴിഞ്ഞദിവസം ബംഗളൂരുവിൽ ഒരു സംസ്‌കാരചടങ്ങില്‍ നടമാടിയ സംഭവം എല്ലാവരെയും കൗതുകത്തിലാഴ്ത്തി. സംഭവശേഷം പേടിക്കണോ കരയണോ അതോ സന്തോഷിക്കണോ എന്നായിരുന്നു ആളുകളുടെ സംശയം. കാരണം മറ്റൊന്നുമല്ല, സംസ്‌കാരത്തിനു കൊണ്ടുപോകുന്ന വഴി മൃതദേഹം എഴുന്നേറ്റു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലുളള പതിനേഴുകാരനായ കുമാറിനാണ് ഇത്തരത്തിലൊരു അവസ്ഥയുണ്ടായത്.

കുമാറിനെ നായ കടിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുമാര്‍ മരിച്ചതായി സ്ഥിഥീകരിക്കുകയായിരുന്നു. ഇതിന്‍പ്രകാരം അടുത്തുളള ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്പോഴാണ് കുമാറിന്‍റെ കൈകാലുകള്‍ അനങ്ങുന്നതും ശ്വസോച്ഛാസമെടുക്കുന്നതും ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്നെ ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.

കുമാറിന്‍റെ ആരോഗ്യസ്ഥിതി ഇപ്പോഴും മോശമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. എന്തായാലും മരണത്തില്‍നിന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതും പ്രതീക്ഷിച്ച് ബന്ധുക്കളും അയല്‍ക്കാരും ആശുപത്രിയില്‍തന്നെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.