മണ്‍മറഞ്ഞ മാമത്തുകൾ തിരികെ വരും
Wednesday, February 22, 2017 4:39 AM IST
മാമത്തുകളെ അറിയില്ലേ... വളഞ്ഞ കൊന്പുകളും നീളൻ രോമങ്ങളുമായി ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ വിരാജിച്ചിരുന്ന ഭീമാകാരർ. നമ്മുടെ ആനച്ചേട്ടൻമാരുടെ പൂർവികർ! ഹിമയുഗം ഉരുകിയൊലിച്ചതോടെ മണ്‍മറഞ്ഞുപോയ മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്‍റെ അന്ത്യഘട്ടത്തിലാണ് ശാസ്ത്രജ്ഞർ.

ഹാർവാർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ജീൻ എഡിറ്റിംഗിലൂടെ മാമത്തുകളെ പുനഃസൃഷ്ടിക്കാൻ ഒരുങ്ങുന്നത്. സൈബീരിയയിലെ മഞ്ഞുമലയിൽ നിന്നു മാമത്തിന്‍റെ ജഡം കണ്ടെത്തിയിരുന്നു. മഞ്ഞുപാളികൾക്കുള്ളിൽ അകപ്പെട്ട നിലയിലായതിനാൽ മാമത്തിന്‍റെ ജഡത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല.




ഈ ജഡത്തിൽ നിന്നു മാമത്തിന്‍റെ ജീനുകൾ അടങ്ങിയ കോശങ്ങൾ വേർതിരിക്കാൻ കഴിഞ്ഞതേടെ ഗവേഷണങ്ങൾ പുതിയ വഴിത്തിരിവിലെത്തി. ഈ ജീനുകൾ ഏഷ്യൻ ആനകളുടെ കോശങ്ങളുമായി സംയോജിപ്പിച്ച് മാമത്തുകളെ സൃഷ്ടിക്കാനാണ് പദ്ധതി.

ഇതിനായി കൃതിമമായ ഒരു ഗർഭപാത്രം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞർ. ഇതുവരെയുള്ള പരീക്ഷണങ്ങൾ പൂർണ വിജയമായിരുന്നുവെന്നും രണ്ടു വർഷത്തിനുള്ളിൽ മാമത്തുക്കൾ ഭൂമിയിൽ അവതരിക്കുമെന്നും ഗവേഷണങ്ങൾക്കു നേതൃത്വം കൊടുക്കുന്ന പ്രഫസർ ജോർജ് ചർച്ച് പറഞ്ഞു. എന്തായാലും സിനിമകളിൽ മാത്രം കണ്ടിട്ടുള്ള മാമത്തുകളുടെ വരവനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.