പരിശീലകന്‍റെ ലാളന കിട്ടാൻ സിംഹരാജന്‍റെ പ്രതിഷേധ പ്രകടനം!
Thursday, February 23, 2017 6:28 AM IST
പ്രിയപ്പെട്ടവരുടെ ലാളന നേടാനായി കൊച്ചു കുട്ടികൾ പിണങ്ങിനിൽക്കുന്നത് കണ്ടിട്ടില്ലേ...അതുപോലെയാണ് ഈ വനരാജനും പിണങ്ങി നിന്നത്. സൗത്ത് ആഫ്രിക്കയിലെ ഗ്ലെൻ ഗാരിഫ് ദേശീയോദ്യാനത്തിലാണ് സിംഹം ഒരു കൊച്ചു കുട്ടിയെപ്പോലെ കൊഞ്ചുന്ന കാഴ്ച അരങ്ങേറിയത്. ഉദ്യാനത്തിലുള്ള സിംഹങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്ന മൈക്ക് എന്ന ജീവനക്കാരൻ എത്താൻ വൈകിയതാണ് സിംഹത്തെ വേദനിപ്പിച്ചത്.

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മൈക്ക് ഈ സിംഹത്തെ ലാളിക്കുന്ന പതിവുണ്ടായിരുന്നു. സടയിൽ തലോടി നെറുകയിൽ ഉമ്മ വെച്ചാണ് മൈക്ക് സിംഹത്തെ കൊഞ്ചിച്ചിരുന്നത്. മൈക്കിന്‍റെ സ്നേഹ ലാളനങ്ങൾ ഏറ്റു വാങ്ങിയിരുന്ന ശേഷമാണ് സിംഹം ഭക്ഷണം കഴിച്ചിരുന്നതു പോലും. എന്നാൽ പതിവു സമയം കഴിഞ്ഞിട്ടും മൈക്കിനെ കാണാതെ വന്നതോടെ സിംഹരാജൻ ആകെപ്പാടെ നിരാശനായി.

സിംഹത്തെ ആശ്വസിപ്പിക്കാൻ മറ്റു ജീവനക്കാർ ശ്രമിച്ചെങ്കിലും പിണക്കം മാറിയില്ല. എന്നുമാത്രമല്ല പിണക്കം പ്രതിഷേധമായി മാറുകയും ചെയ്തു. ദേശീയോദ്യാനത്തിലേക്കുള്ള വഴിയുടെ ഒത്ത നടുക്കു നിലയുറപ്പിച്ചാണ് സിംഹം പ്രതിഷേധം ആരംഭിച്ചത്. അതോടെ സഞ്ചാരികളുൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പാർക്കിൽ പ്രവേശിക്കാൻ കഴിയാതെ പെരുവഴിയിൽ കിടന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും സിഹം വഴിയിൽ നിന്ന് അനങ്ങിയില്ല .സംഭവം കൈവിട്ടു പോകുന്നതു മനസിലാക്കിയ അധികൃതർ ഉടൻ തന്നെ മൈക്കിനെ സ്ഥലത്തെത്തിച്ചു.

മൈക്കിനെ കണ്ടപ്പോൾ തന്നെ സിംഹത്തിന്‍റെ പകുതി വിഷമം മാറി. പിന്നെ പതിവു തലോടൽ കൂടിയായപ്പോൾ സിംഹരാജന്‍റെ പിണക്കവും പ്രതിഷേധവുമെല്ലാം പന്പകടന്നു. 10 വർഷത്തിലധികമായി ഈ ദേശീയോദ്യാനത്തിലെ  ജീവനക്കാരനാണ് മൈക്. താൻ സിംഹങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്നതുകൊണ്ടാണ് അവറ്റകളും തന്നെ മനം നിറഞ്ഞു സ്നേഹിക്കുന്നതെന്നു മൈക്ക് പറയുന്നു. എന്തായാലും സിംഹത്തിന്‍റെ പ്രതിഷേധ പ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വീഡിയോ കാണാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.