പാട്രിക് കെനിയയുടെ വാട്ടർമാൻ..!
Thursday, February 23, 2017 6:41 AM IST
പാട്രിക് കിലോൻസോ വാല്വ അറിയപ്പെടുന്നത് കെനിയയുടെ വാട്ടർമാൻ എന്നാണ്. അതിനൊരു കാരണമുണ്ട്, വരൾച്ചയിൽ സാവോ വെസ്റ്റ് നാഷണൽ പാർക്കിലെ വന്യജീവികൾ കഷ്ടപ്പെടുന്പോൾ അവയ്ക്ക് ദിവസേന വെള്ളമെത്തിച്ചു നല്കുന്നത് പാട്രിക് ആണ്. പ്രതിദിനം 11,000 ലിറ്റർ വെള്ളമാണ് നാഷണൽ പാർക്കിലെത്തിക്കുന്നത്. അവിടുള്ള ആന, മാൻ, സീബ്ര, പോത്ത്, കഴുത തുടങ്ങി നിരവധി മൃഗങ്ങൾ പാട്രിക്കിന്‍റെ വരവും കാത്തിരിക്കുന്നവരാണ്.

പാട്രിക് വരുന്ന ടാങ്കറിന്‍റെ ശബ്ദം മൃഗങ്ങൾക്കിന്ന് സുപരിചിതമാണ്. അതുകൊണ്ടുതന്നെ അവ വാഹനത്തിന്‍റെയടുത്തേക്ക് ഓടിയെത്തും. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് പാട്രിക് മൃഗങ്ങളുടെയടുത്തെത്തുന്നത്. പോത്തുകളും മറ്റും വെള്ളം കുടിച്ചിരുന്ന ചെറു ജലാശയങ്ങൾ ഇന്നു വറ്റിവരുണ്ടിരിക്കുകയാണ്. അതിലേക്കാണ് പാട്രിക് ടാങ്കറിൽനിന്നു വെള്ളം പകരുന്നത്.

പയർ കർഷകനാണ് പാട്രിക്. ഇങ്ങനെ മൃഗങ്ങൾക്കായി പ്രവർത്തിക്കാൻ തുനിഞ്ഞിറങ്ങിയതിനു പിന്നിൽ ഒരു കാരണമുണ്ട്. കഴിഞ്ഞ വർഷം പാട്രിക്കിന്‍റെ പ്രദേശത്ത് കാര്യമായ മഴ കിട്ടിയില്ല. കൃഷിയെല്ലാം വരൾച്ചയിൽ വാടിക്കരിഞ്ഞു. ആ അവസരത്തിലാണ് വനത്തിലെ മൃഗങ്ങളെക്കുറിച്ചോർത്തത്. അന്നു മുതൽ അവയ്ക്ക് വെള്ളമെത്തിച്ചു നല്കാൻ തുടങ്ങി. താൻ വെള്ളം നല്കിയില്ലെങ്കിൽ വെള്ളം കിട്ടാതെ അവ ചാകുമെന്ന് പാട്രിക് പറയുന്നു. പാട്രിക്കിന്‍റെ ഈ പ്രവർത്തനം ടാവോ വോളന്‍റിയേഴ്സ് എന്ന വന്യജീവി സംരക്ഷണപദ്ധതിയായി രൂപപ്പെടുത്തിയിട്ടുണ്ട്. വന്യജീവികളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത അറിയിച്ച് അദ്ദേഹം സ്കൂളുകളിൽ ക്ലാസുകളും നയിക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.