മണിക്കു നേടാനാകാതെ പോയത് വിനായകൻ നേടി
Wednesday, March 8, 2017 6:16 AM IST
കലാഭവൻ മണിക്ക് നേടാനാവാതെ പോയ സംസ്ഥാന പുരസ്കാരം, മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് ഒരാണ്ട് തികഞ്ഞപ്പോൾ വിനായകൻ നേടിയിരിക്കുന്നു.

1999 ൽ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സൂപ്പർ താരങ്ങളോടു മത്സരിച്ചിട്ടും മണിക്ക് അവാർഡ് കിട്ടാതിരുന്നത് കേരളം ചർച്ച ചെയ്തിരുന്നു. പിന്നീട് മരിക്കുന്നതു വരെ പേരുകേട്ട പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട പട്ടികകളിൽ മണിയുടെ പേര് വലുതായി പറഞ്ഞു കേട്ടിരുന്നില്ല.

എന്നാൽ കമ്മട്ടിപ്പാടം പുറത്തിറങ്ങിയതു മുതൽ മികച്ച നടനുള്ള പുരസ്കാരത്തിനായുള്ള പട്ടികയിൽ പ്രേക്ഷകലോകം വിനായകന്‍റെ പേര് എഴുതിച്ചേർത്തിരുന്നു. പ്രധാനപുരസ്കാരങ്ങളിലൊന്നും വിനായകനെ പരിഗണിക്കാതിരുന്നപ്പോൾ പ്രേക്ഷകർ തങ്ങൾക്കു കഴിയുന്ന വേദികളിലൂടെ നവമാധ്യമങ്ങളിലൂടെ തങ്ങളുടെ അമർഷം പ്രകടിപ്പിച്ചു. ഒടുവിൽ ഒരു പ്രമുഖ മലയാളം വാരിക അവരുടെ ഫിലിം അവാർഡിൽ വിനായകന്‍റെ പേര് ഉൾപ്പെടുത്തി, പ്രത്യേക ജൂറി പരാമർശവും നൽകി. ഒപ്പം മറ്റു രണ്ടു അപ്രധാന പുരസ്കാരങ്ങളും. ഒടുവിൽ കീഴാളജീവിതങ്ങളുടെ കഥപറഞ്ഞ കമ്മട്ടിപ്പാടത്തിലൂടെ വിനായകൻ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയപ്പോൾ അതു കാവ്യനീതിയായി.




എറണാകുളം കഐസ്ആർടിസി ബസ് സ്റ്റാന്‍റിനു പിന്നിലെ ഉദയ കോളനിയിലാണ് വിനായകൻ എന്ന നടൻ ജനിച്ചു വളർന്നത്. നഗരം വളർന്നപ്പോൾ കോളനികൾക്കുള്ളിലെ ഇരുണ്ടസ്ഥലികളിലേക്കു സ്വയം ഒതുങ്ങേണ്ടി വന്ന മനുഷ്യരെയും അവരുടെ ഇരുട്ടുവീണ ജീവിതവുമാണ് രാജീവ് രവി കമ്മട്ടിപ്പാടത്തിലൂടെ ദൃശ്യവത്കരിച്ചത്. അതുകൊണ്ടു തന്നെ കമ്മട്ടിപ്പാടത്തിലെ ’ഗംഗ’യാകാൻ അയാളേക്കാൾ യോഗ്യതയുള്ള മറ്റൊരു നടനും മലയാളത്തിലുണ്ടായിരുന്നില്ല. കമ്മട്ടിപ്പാടം അയാളുടെ ജീവിതവും, ജീവിതത്തിന്‍റെ മാനിഫെസ്റ്റോയുമായി മാറി. ഗംഗയായി അയാൾ തിരശീലയിൽ ജീവിച്ചു. അങ്ങനെയാണ് ഗംഗ ഉള്ളുപൊള്ളിക്കുന്ന ഓർമയായി പ്രേക്ഷകന്‍റെ ഉള്ളിൽ നിറഞ്ഞത്. ദുൽഖർ സൽമാൻ സിനിമയായി തിയറ്ററുകളിലെത്തിയിട്ടും കമ്മട്ടിപ്പാടം വിനായകന്‍റെ സിനിമയായി വാഴ്ത്തപ്പെട്ടതും, സംസ്ഥാന അവാർഡിന്‍റെ പതിവു രീതികൾ തെറ്റിച്ച് പുരസ്കാരം കരസ്ഥമാക്കിയതും.

അഭിനയ രംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ട വിനായകൻ മലയാള സിനിമയുടെ പരുക്കൻ മുഖമാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും അടക്കം നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടും വൈവിധ്യമാർന്ന കഥാപാത്രങ്ങളൊന്നും അയാൾക്കു കിട്ടിയില്ല. നായകന്‍റെ വാർപ്പുമാതൃകകൾക്കു വഴങ്ങുന്നതായിരുന്നില്ല അയാളുടെ രൂപവും ശരീരഭാഷയും. എന്നിട്ടും സംഗീതവും നൃത്തവും അഭിനയവും ഒക്കെയായി വിനായകൻ മുന്നോട്ടു തന്നെ പോയി. ആ യാത്ര ഇപ്പോൾ സംസ്ഥാന പുരസ്കാരത്തിന്‍റെ നിറവിലെത്തിച്ചേർന്നിരിക്കുന്നു. സംഗീതവും നൃത്തവുമായിരുന്നു വിനായകന്‍റെ ഇഷ്ടങ്ങൾ.

തന്പി കണ്ണന്താനം 1995ൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകന്‍റെ സിനിമാ രംഗത്തേക്കുള്ള വരവ്. ബ്ലാക്ക് മെർക്കുറി എന്ന ട്രൂപ്പ് നടത്തി കൊണ്ടിരിക്കെയാണ് വിനായകന് മാന്ത്രികത്തിലേക്ക് വിളിയെത്തുന്നത്. ബ്രേക്ക് ഡാൻസും ഫയർ ഡാൻസുമൊക്കെയായി തിരശീലയിലെത്തിയ വിനായകൻ പ്രേക്ഷകശ്രദ്ധ നേടി. ഒടുവിൽ സ്വയം ഇണമിട്ട ’അക്കാണും മാമലയൊന്നും’ പാട്ടും പാടി കമ്മട്ടിപ്പാടത്തിലുമെത്തി.

മാന്ത്രികം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം 2001 ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് വിനായകന്‍റെ കാമറക്ക് മുന്നിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. 2002 ൽ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ ’മൊന്ത’ എന്ന കഥാപാത്രം വിനായകനെ ശ്രദ്ധേയനാക്കി. വില്ലൻ കഥാപാത്രങ്ങളിൽ നിന്നും കോമഡിയിലേക്കും വിനായകൻ വഴി മാറി നടന്നു. ചതിക്കാത്ത ചന്തുവും ഛോട്ട മുംബൈയും വിനായകനിലെ കോമഡി താരത്തെ വേറിട്ടു നിർത്തി. വ്യത്യസ്തമായ കഥാപാത്രങ്ങൾ അധികമൊന്നും കിട്ടിയില്ലെങ്കിലും കിട്ടിയ കഥാപാത്രങ്ങളെയെല്ലാം വ്യത്യസ്തമാക്കാൻ വിനായകന് കഴിഞ്ഞിരുന്നു. അഭിനയമെന്ന കലയോടുള്ള ആ മനോഭാവം തന്നെയാണ് വിനായകനെ സംസ്ഥാനത്തെ മികച്ച നടനാക്കി മാറ്റിയതും.

ഡി. ദിലീപ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.