കൃത്രിമശ്വാസം കൊടുത്ത് നായയുടെ ജീവൻ രക്ഷിച്ച് രക്ഷാപ്രവർത്തകൻ
Monday, March 27, 2017 4:31 AM IST
വലിയ അപകടങ്ങളും മറ്റും ഉണ്ടായാൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാനാണ് സാധാരണ ശ്രമിക്കുക. വലിയ ഉദ്യമങ്ങളിൽ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ജീവന് സാധാരണ വില കല്പിക്കാറുമില്ല. അമേരിക്കയിലെ സാന്താമോണിക്കയിലുള്ള ഒരു അപ്പാർട്ട്മെന്‍റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ രക്ഷകരായെത്തിയ അഗ്നിശമന സേനാംഗങ്ങൾ വിലയൊരു സന്ദേശം ജനങ്ങൾക്കു പകർന്നാണ് മടങ്ങിയത്.

തീപിടിച്ച കെട്ടിടത്തിൽനിന്ന് മുപ്പത്തഞ്ചുകാരിയായ വീട്ടമ്മയെയും അവരുടെ വളർത്തുനായയെയും അഗ്നിശമന സേന പുറത്തെത്തിച്ചു. എന്നാൽ, വലിയ തീനാളങ്ങൾ പുറത്തേക്കു വിട്ട പുക ശ്വസിച്ച് നായയ്ക്കു ബോധം നഷ്ടപ്പെട്ടിരുന്നു. ശ്വാസമെടുക്കുന്നുമില്ല. എല്ലാവരും നായ മരണത്തിനു കീഴടങ്ങി എന്നു കരുതിയപ്പോൾ തോൽവി ഒരു പോംവഴിയല്ല എന്നു പറഞ്ഞ് ഒരു സേനാംഗം പ്രഥമ പരിചരണത്തിന്‍റെ കാര്യം ഏറ്റെടുത്തു.

എല്ലാം ശുഭപ്രതീക്ഷയോടെ കാണുന്ന അദ്ദേഹം 20 മിനിറ്റോളം സിപിആർ നല്കി ആ നായക്കുട്ടിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു. തീപിടിത്തത്തിന്‍റെ ഇരുണ്ട ഓർമകൾ ഇപ്പോൾ മറക്കാൻ ശ്രമിച്ച് ആരോഗ്യത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് ആ നായക്കുട്ടി ഇപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.