പഠിച്ച സ്കൂളിന് ക്ലാസ്മുറികൾ പണിയാൻ മെട്രോമാന് ആഗ്രഹം; അഭിനന്ദിച്ച് മന്ത്രി
Wednesday, March 29, 2017 4:20 AM IST
ജീവിതത്തിൽ ഒരു നിലയിൽ എത്തിക്കഴിഞ്ഞാൽ ആരും വന്ന വഴി ഓർത്തിരിക്കാറില്ല. പഴയതിന് വില നൽകാറുമില്ല. എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമായിരിക്കുകയാണ് മെട്രോമാൻ സാക്ഷാൽ ഇ. ശ്രീധരൻ. കഴിഞ്ഞ ദിവസം അദ്ദേഹം ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ സന്ദർശിച്ചിരുന്നു. ലൈറ്റ് മെട്രോയ്ക്കു വേണ്ടിയുള്ള ചർച്ചയ്ക്കായിരിക്കുമെന്നു കരുതിയ മന്ത്രിയെ യഥാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു മെട്രോ മാൻ. താൻ പഠിച്ച എൽപി സ്കൂളിന്‍റെ ക്ലാസ് മുറികൾ പണിതു നൽകാനുള്ള ചുമതല ഡിഎംആർസിക്കു നൽകണമെന്ന് ആവശ്യപ്പെട്ടാണ് അദേഹം ധനമന്ത്രി തോമസ് ഐസക്കിനെ സമീപിച്ചത്. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മന്ത്രി തന്നെയാണ് ശ്രീധരന്‍റെ ന·പ്രവൃത്തി എല്ലാവരെയും അറിയിച്ചത്.

രണ്ടു ക്ലാസ് മുറികൾ നിർമിക്കുന്നതിന് എന്തിനാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയാറായിരിക്കുന്നതെന്ന് സ്വാഭാവികമായും തോന്നാമെന്നും ഇതു പോലെ എല്ലാവരും തങ്ങൾ പഠിച്ച സ്കൂളിനോട് കരുതൽ കാട്ടിയാൽ പൊതു വിദ്യാഭാസ രംഗം വളരെ നല്ല രീതിയിൽ മാറുമെന്നും മന്ത്രി ഓർമിപ്പിക്കുന്നു. വർഷങ്ങളോളം പഴക്കമുള്ള കെട്ടിടത്തിലിരുന്നാണ് മുന്നൂറോളം കുട്ടികൾ പഠിക്കുന്നത്. സ്കൂളിൽ എന്തെങ്കിലും അറ്റകുറ്റപ്പണികൾ നടത്താനുണ്ടെങ്കിൽ സ്കൂൾ അധികൃതർ കൈയിൽ നിന്നും പണം മുടക്കുകയാണ് പതിവ്. അതേസമയം, സർക്കാർ അക്രഡിറ്റഡ് ഏജൻസി അല്ലാത്തതിനാൽ കാബിനറ്റിൽ കൊണ്ടുപോയാണ് ഡിഎംആർസിക്ക് ഇതിനുള്ള അനുവാദം കൊടുത്തതെന്നും മന്ത്രി പറയുന്നു.

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.