മിംഗ് വംശജരുടെ അവശേഷിപ്പുകൾ?
Wednesday, March 29, 2017 4:59 AM IST
ചൈനയിലെ മിംഗ് വംശക്കാരുടേതെന്നു കരുതുന്ന മമ്മികൾ കണ്ടെത്തി.അഞ്ഞൂറു വർഷത്തോളം പഴക്കമുള്ള മമ്മികൾ ചൈനയിലെ കെട്ടിട നിർമാണ പ്രവർത്തകരാണ് കണ്ടെത്തിയിരിക്കുന്നത്. കുഴൽപ്പണികൾക്കായി കുഴിയെടുക്കവേയാണ് ഇതു കണ്ടത്.

ഹെനാൻ പ്രവിശ്യയിലെ തായ്ക്കാംഗ് കൗണ്ടിയിൽ നിന്നാണ് മിംഗ് വംശജരുടേതെന്ന് കരുതുന്ന മമ്മികൾ ലഭിച്ചത്. ഇവിടെനിന്ന് ഒരു ശ്മശാനസ്തംഭവും രണ്ട് സ്ഫടിക ശവപ്പെട്ടികളും ലഭിച്ചിട്ടുണ്ട്. മിംഗ് വാഴ്ചക്കാലത്തെ ഉയർന്ന ഉദ്യോഗസ്ഥനായ ഗുസുഒയുടെ കൊച്ചുമകന്‍റെയും ഭാര്യയുടേതുമാകാം എന്നാണ് നിഗമനം.എന്നാൽ, ഇവരുടെ വസ്ത്രങ്ങൾക്ക് വലിയ കേടുപാടുകളൊന്നുമുണ്ടായിട്ടില്ല.

ശവകുടീരം നീക്കം ചെയ്തപ്പോൾ വാളുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയതായി മാധ്യമങ്ങളിൽ വാർത്തകൾ പരന്നു. പക്ഷേ ഈ ആരോപണം അധികൃതർ പൂർണമായി നിഷേധിക്കുകയാണ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.