പണം ഇട്ടാലും പിൻവലിച്ചാലും സർവീസ് ചാർജ്; വിഡ്ഡിദിനത്തിൽ തുടങ്ങും എസ്ബിഐയുടെ കൊള്ള
Saturday, April 1, 2017 2:02 AM IST
പണം ഇട്ടാലും പിൻവലിച്ചാലും സർവീസ് ചാർജ് നൽകണം. ഏപ്രിൽ ഫൂളല്ല, ഏപ്രിൽ ഒന്നു മുതൽ എസ്ബിഐ നടപ്പിലാക്കിയിരിക്കുന്ന പുതിയ പരിഷ്കാരമാണിത്. എസ്ബിഐയുടെ പുതിയ നിർദ്ദേശമനുസരിച്ച് മൂന്നുതവണയിൽ കൂടുതൽ പണം അക്കൗണ്ടിൽ നിക്ഷേപിച്ചാൽ അധികമായി നടത്തുന്ന ഒാരോ ഇടപാടിനും 50 രൂപ നൽകണം. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5000 രൂപ മിനിമം ബാലൻസ് വേണം. ഇല്ലെങ്കിൽ 50 രൂപ മുതൽ 100 രൂപ വരെയാണ് പിഴ ഈടാക്കുക (കേരളത്തിൽ നിലവിൽ മെട്രോ നഗരങ്ങളില്ല).

നഗരങ്ങളിൽ 3000 രൂപ മിനിമം ബാലൻസില്ലെങ്കിൽ 40 മുതൽ 80 രൂപവരെ പിഴ ഈടാക്കും. അർധനഗരങ്ങളിലെ അക്കൗണ്ടിൽ 2000 രൂപ മിനിമം ബാലൻസ് വേണം. ഇല്ലെങ്കിൽ പിഴ 25 മുതൽ 75 രൂപവരെ. ഗ്രാമീണരെയും വെറുതെ വിട്ടിട്ടില്ല. ഗ്രാമപ്രദേശങ്ങളിൽ 1000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 20 മുതൽ 50 രൂപ വരെ പിഴ ഈടാക്കും.

ഒരുമാസം അഞ്ചുതവണയിൽ കൂടുതൽ എസ്ബിഐ എടിഎമ്മിൽനിന്ന് പണം പിൻവലിച്ചാൽ ഈടാക്കുന്ന തുക അഞ്ചിൽനിന്നു പത്തുരൂപയാക്കി. മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്നാണെങ്കിൽ 20 രൂപ ഈടാക്കും. പണരഹിത ഇടപാടുകൾക്ക് ഇതു യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ്.

ഇനി എടിഎം ഇടപാടുകൾക്കുമുണ്ട് നിയന്ത്രണം. എസ്ബിഐയുടെ അക്കൗണ്ട് ആണെന്നു കരുതി എടിഎം ഉപയോഗം സൗജന്യമാണെന്ന് കരുതേണ്ട. അഞ്ചു തവണ എസ്ബിഐയുടെയും മൂന്നു തവണ മറ്റ് ബാങ്കുകളുടെയും എടിഎം സൗജന്യമായി ഉപയോഗിക്കാം. അതിനു ശേഷമുള്ള ഇടപാടുകൾക്ക് എസ്ബിഐ എടിഎം ഉപയോഗിച്ചാൽ ഒാരോ ഇടപാടിനും 10 രൂപയും മറ്റ് ബാങ്കുകളുടേത് ഉപയോഗിക്കാൻ 20 രൂപയും നൽകണം. ബാലൻസ് പരിശോധിക്കുന്നതും എടിഎമ്മിൽ പണമില്ലെങ്കിലും അത് ഒരു ഇടപാടായി കണക്കാക്കും. ഇന്‍റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിനുമുണ്ട് നിയന്ത്രണം.

1000 രൂപയിൽ താഴെ ബാലൻസ് ഉള്ളവർക്ക് 20 തവണയും 1000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയ്ക്ക് അക്കൗണ്ടിൽ ബാലൻസുള്ളവർക്ക് 40 തവണയും സൗജന്യമായി ഇന്‍റർനെറ്റ് / മൊബൈൽ ബാങ്കിംഗ് ഇടപാടുകൾ നടത്താം. അധികമായി നടത്തുന്ന ഇടപാടുകൾക്ക് അഞ്ചുരൂപ+ സർവീസ് ടാക്സ് നൽകണം.

ഇനി അക്കൗണ്ടിൽ 25,000 രൂപയിലധികം സ്ഥിരമായി ബാലൻസ് ഉണ്ടെന്നു കരുതുക. എസ്ബിഐയുടെ എടിഎം സേവനങ്ങളും മൊബൈൽ/ ഇന്‍റർനെറ്റ് ബാങ്കിംഗ് ഇടപാടുകൾ പൂർണമായും സൗജന്യമാണ്. ബാലൻസ് ഒരു ലക്ഷത്തിലധികമാണെങ്കിൽ മറ്റു ബാങ്കുകളുടെയും എടിഎമ്മും സൗജന്യമായി ഉപയോഗിക്കാം. ചുരുക്കത്തിൽ കുറഞ്ഞ വരുമാനമുള്ള സാധാരണക്കാർക്ക് മാത്രമേ എസ്ബിഐയുടെ പുതിയ നിർദ്ദേശങ്ങൾ ബാധകമാകുകയൊള്ളുവെന്ന് ചുരുക്കം.

ചെറിയ മാസശന്പളത്തിൽ നഗരങ്ങളിൽ ജോലി ചെയ്യുന്നവരെയാണ് മിനിമം ബാലൻസ് നിർദ്ദേശം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. അക്കൗണ്ട് ഗ്രാമീണ മേഖലയിലുള്ള ബ്രാഞ്ചിലേക്ക് മാറ്റിയോ, പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചോ തത്ക്കാലം പ്രശ്നം പരിഹരിക്കാം. എസ്ബിടി ലയിച്ചതോടെ കേരളത്തിലെ നല്ലൊരു ശതമാനം അക്കൗണ്ട് എസ്ബിഐലേക്ക് എത്തിയിരിക്കുകയാണ്. ഏപ്രിൽ ഒന്നുമുതൽ മൊബൈൽ ആപ് ഉപയോഗിച്ചുള്ള ഇടപാടുകൾ തുടങ്ങി മറ്റ് സേവനങ്ങളുടെയും ചാർജുകൾ വർധിപ്പിച്ചിട്ടുണ്ട്. എസ്എംഎസ് സേവനങ്ങൾക്ക് മൂന്നുമാസം കൂടുന്പോൾ നൽകേണ്ട 15 രൂപയ്ക്ക് വർധനവരുത്തിയിട്ടില്ല. സർവീസ് ചാർജ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.