മൗഗ്ലിക്കുട്ടിക്കു പുതിയ വീടു കിട്ടി, പേരും...
Monday, April 10, 2017 2:34 AM IST
മൗഗ്ലി, വനദുർഗ, പൂജ... കഴിഞ്ഞ ദിവസം ലക്നോവിലെ വനത്തിൽനിന്നു കിട്ടിയ കുട്ടിയുടെ വിളിപ്പേര് നിരവധിയാണ്. പുതിയ അഭയകേന്ദ്രത്തിലാണ് ഇവളിപ്പോൾ, പുതിയൊരു പേരുമായി- എഹ്സാസ്. കുട്ടിയുടെ വീടെവിടെയാണെന്നോ മാതാപിതാക്കളാരെന്നോ വ്യക്തമല്ലാത്തതിനാൽ കുട്ടിക്ക് എഹ്സാസ് എന്നു പേരു നല്കുകയാണെന്ന് നിർവാണ എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്‍റ് സുരേഷ് ധപോല അറിയിച്ചു. നിർവാണയുടെ കീഴിലുള്ള ബലൂൺസ് എന്ന അഭയകേന്ദ്രത്തിലാണ് എഹ്സാസിപ്പോൾ. മാനസികമായി ഭിന്നശേഷിയുള്ള കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമാണ് ബലൂൺസ്.

ചെറുപ്രായത്തിൽത്തന്നെ കാട്ടിലെ കുരങ്ങുകളുടെ പക്കൽ എത്തപ്പെട്ടതിനാൽ കുട്ടിയുടെ സ്വഭാവം മൃഗങ്ങളുടേതിനു സമമാണ്. മനുഷ്യരുമായുള്ള സഹവാസമില്ലാതിരുന്നതിനാൽ കുട്ടിക്ക് സംസാരിക്കാനറിയില്ല. അതുകൊണ്ടുതന്നെ ആശയവിനിമയം നടത്താനും കഴിയുന്നില്ല. ഉത്തർപ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി റിത ബഹുഗുണ ജോഷി കഴിഞ്ഞ ദിവസം എഹ്സാസിനെ സന്ദർശിച്ചിരുന്നു.

വനത്തിൽ കഴിഞ്ഞതിനാൽ എന്തെങ്കിലും രോഗാണുക്കൾ കുട്ടിയുടെ ശരീരത്തിലുണ്ടോയെന്ന് ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. ഇതിനായി രക്തസാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്. രക്തപരിശോധനകൾക്കു ശേഷമായിരിക്കും വാക്സിനേഷൻ നല്കുക. കുട്ടിയെ ദിനചര്യകൾ ശിലീപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി ബ്രഷ് ഉപയോഗിച്ച് പല്ലു തേയ്ക്കാൻ പഠിപ്പിക്കും. ഇതിനു ശേഷമായിരിക്കും മറ്റു കുട്ടികളുമായി ഇടപഴകാൻ ശീലിപ്പിക്കുക.

കുരങ്ങുകളുടെ കൂടെയാണ് കുട്ടി ജീവിച്ചിരുന്നതെന്ന് വ്യക്തമല്ലെങ്കിലും കണ്ടെത്തുന്പോൾ അവൾ ഒരുകൂട്ടം കുരങ്ങകൾക്കൊ പ്പമായിരുന്നു. ശരീരത്തിൽ അങ്ങിങ്ങായി മുറിപ്പാടുകൾ, നീണ്ട മുടി, അമിതമായി വളർന്ന നഖം എന്നിവയായിരുന്നു അവളെ കണ്ടെത്തുന്പോഴുള്ള രൂപം. ജനുവരി 25നാണ് വന്യജീവി സംരക്ഷണകേന്ദ്രത്തിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ വിവരങ്ങൾ അധികൃതർ മറച്ചുവയ്ക്കുകയായിരുന്നു. പ്രാഥമിക ചികിത്സകൾക്കും പരിചരണങ്ങൾക്കും ശേഷമാണ് വാർത്ത പുറത്തുവിട്ടത്.

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സമയത്ത് പ്ലാസ്റ്റിക് കവറുകൾ ഭക്ഷിക്കാൻ ശ്രമിക്കുകയും പുതയ്ക്കാൻ നല്കിയിരുന്ന ബ്ലാങ്കെറ്റ് കടിച്ചുകീറുകയും ചെയ്തിരുന്നു. ആശുപത്രിപരിസരത്തെ ഭക്ഷണമാലിന്യങ്ങൾ എടുത്തു ഭക്ഷിക്കാനായിരുന്നു എഹ്സാസിനു താത്പര്യം. മാനസികമായി ഭിന്നശേഷിയുള്ളവരുടെ സ്വഭാവരീതികൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് മാനസികപ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.