മനുഷ്യവാസമില്ലെങ്കിലും മലിനീകരണത്തിനു കുറവില്ല!
Friday, May 19, 2017 4:08 AM IST
ദക്ഷിണ പസഫിക് സമുദ്രത്തിൽ ന്യൂസിലൻഡിനും ചിലിക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഹെൻഡേഴ്സണ്‍. ഐക്യരാഷ്‌ട്ര സംഘടനയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുള്ള ഈ ദ്വീപിൽ മനുഷ്യവാസമില്ല. എന്നാൽ, ഇവിടത്തെ മണൽപ്പരപ്പുകളിൽ റഷ്യ, അമേരിക്ക, യൂറോപ്പ്, ജപ്പാൻ, ചൈന തുടങ്ങി ലോകത്തിലെ എല്ലാ വൻകരകളിൽനിന്നുമുള്ള വസ്തുക്കളുടെ വൻനിക്ഷേപം കാണാം.

ഈ വസ്തുക്കളിലധികവും ഈ പ്രദേശങ്ങളിലുള്ള ആളുകൾ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ്. ഇതിൽ ഏറ്റവും കൂടുതലുള്ളതാകട്ടെ പ്ലാസ്റ്റിക് കുപ്പികളും. ഇന്ന് ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടപ്പെട്ട സ്ഥലമാണ് ഈ ദ്വീപ്. ഒരു ഓസ്ട്രേലിയൻ സർവകലാശാല ഇവിടെ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ കണ്ടെത്തിയത്.

ഹെൻഡേഴ്സണ്‍ ദ്വീപിനോടു ചേർന്ന് പസഫിക് സമുദ്രത്തിൽ കാണപ്പെടുന്ന വൃത്താകൃതിയിൽ സഞ്ചരിക്കുന്ന സമുദ്രപ്രവാഹങ്ങളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കപ്പെടാൻ കാരണമാകുന്നത്. വിവിധ സമുദ്രങ്ങളിൽ കറങ്ങിതിരിയുന്ന മാലിന്യങ്ങൾ ഈ പ്രവാഹത്തിലെത്തുകയും അത് ഒടുവിൽ ഹെൻഡേഴ്സന്‍റെ തീരത്ത് അടിയുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു ദിവസം 3,500 വസ്തുക്കൾ ഈ തീരത്തെത്തുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലയും കുടിവെള്ളക്കുപ്പികളും ഹെൽമെറ്റും ഇ-വേസ്റ്റുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ബീച്ചിലെ മണൽപ്പരപ്പിൽ നാലടി താഴെവരെ ഇത്തരം മാലിന്യങ്ങൾ കാണപ്പെടുന്നുണ്ട്.

വംശനാശഭീക്ഷണി നേരിടുന്നവയടക്കം നിരവധി ജന്തുജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഈ മാലിന്യനിക്ഷേപം കാരണമാകുമെന്ന് പഠനം മുന്നറിയിപ്പുനൽകുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.