മഴദേവതയാകാൻ പന്ത്രണ്ടുകാരി!
Monday, June 12, 2017 12:07 AM IST
മസാലനബോ മോജാജി എന്ന പന്ത്രണ്ടുകാരിക്ക് പതിനെട്ട് തികയുന്നതും കാത്തിരിക്കുകയാണ് ബാലബേഡു എന്ന ഗോത്രവിഭാഗം. ആകാശങ്ങളിൽ വാഴുന്ന മഴദേവതയായും ഭാവിസുരക്ഷിതയാക്കുന്ന രാജ്ഞിയായും അവൾ അന്ന് മാറുമെന്നാണ് ഈ ഗോത്രസമൂഹത്തിന്‍റെ വിശ്വാസം.

നോവലോ ചലച്ചിത്രരംഗമോ അല്ലിത്. ദക്ഷിണാഫ്രിക്കയുടെ വടക്കൻ പ്രവിശ്യയിലുള്ള ലിംപോപ്പോയിലാണ് ഈ കുട്ടിദേവതയും അവളുടെ തണലിൽ ജീവിക്കുന്ന ജനവിഭാഗവും അധിവസിക്കുന്നത്. നൂറ്റാണ്ടുകളായി രാജ്ഞിമാരാൽ ഭരിക്കപ്പെടുന്നവരാണ് ബാലബേഡു ഗോത്രവർഗക്കാർ. 18 വയസാകുന്പോഴാണ് ഗോത്രാചാരപ്രകാരം ‍രാജ്ഞിയുടെ സ്ഥാനാരോഹണം. രാജ്ഞിവിഭാഗത്തിലെ ഇളംമുറക്കാരിയാണ് മോജാജി-അടുത്ത രാജ്ഞി... അമ്മരാജ്ഞി മരണമടഞ്ഞതോടെയാണ് ഈ പന്ത്രണ്ടുകാരിയെത്തേടി കിരീടയോഗമെത്തി‍യത്.



ഗോത്രവർഗമാണെങ്കിലും അത്രയ്ക്ക് അപരിഷ്കൃതരൊന്നുമല്ല ഈ വിഭാഗം. പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ് ഭൂരിഭാഗവും. ഭാവിയിൽ രാജ്ഞിയാകാനുള്ള മോജാജിയും സ്കൂളിൽ പോകുന്നുണ്ട്. സ്കൂൾ യൂണിഫോമും അണിഞ്ഞ് കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിക്കുന്ന അവൾ വീട്ടിലെത്തിയാൽ ആളാകെ മാറും. സ്കൂൾ കുട്ടിയുടെ വേഷവും ഭാവവുമൊക്കെ അഴിച്ചുവച്ച് പരന്പരാഗത വസ്ത്രങ്ങൾ അണിയും. അധികാരചിഹ്നങ്ങളായ മാലയും തളയുമെല്ലാം ആ കൊച്ചുറാണിയുടെ ആഭരണങ്ങളാണ്. പിന്നെ കളിയോ ചിരിയോ ഇല്ല. പുറംദേശക്കാരെ കാണുന്നതും അന്യരോടു സംസാരിക്കുന്നതുപോലും വിരളം. എന്നാൽ, ഇതൊന്നും തന്നെ അസ്വസ്ഥതപ്പെടുത്തുന്നില്ലെന്നാണ് മോജാജി പറയുന്നത്.



കരീടധാരണം നടക്കുന്നതോടെ മോജാജിക്കു ദിവ്യശക്തികൾ കൈവരുമെന്നും ഈ ഗോത്രവിഭാഗം വിശ്വസിക്കുന്നു. മഴദേവതയുടെ അവതാരമായി അവൾ മാറുമത്രേ! ബാലബേഡു ഗോത്രക്കാർ അധിവസിക്കുന്ന പ്രദേശം കൊടിയ വരൾച്ച നേരിടുന്പോഴെല്ലാം റാണിയുമൊത്ത് പ്രത്യേക പ്രാർഥന നടത്തുന്ന പതിവ് ഈ ഗോത്രക്കാർക്കുണ്ട്. മൃഗബലിയും സമൂഹ നൃത്തവുമൊക്കെയായാണ് പ്രാർഥന. പ്രത്യേക ദിവസങ്ങളിൽ നടത്തുന്ന ഈ പ്രാർഥനയ്ക്കുശേഷം മഴദേവത പ്രസാദിച്ച് മഴ പെയ്യുമെന്നും ഇവർ കരുതുന്നു. സർക്കാർ അംഗീകരിച്ച വിഭാഗമായതിനാൽ ബലബേഡു ഗോത്രവർഗക്കാരുടെ റാണിക്ക് പ്രത്യക ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

അതേസമയം, രാജ്ഞിയായി സുഖിച്ചു ജീവിക്കാൻ മോജാജിക്കു ഉദേശ്യമില്ല. പഠിച്ചു ഡോക്ടറാവുകയെന്നതാണത്രേ ഈ ഇളമുറരാജ്ഞിയുടെ സ്വപ്നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.