അഞ്ച് ഇഞ്ച് ഹൈഹീൽ ഷൂവുമിട്ട് പർവതം കീഴടക്കി യുവാവ്
Friday, July 14, 2017 3:11 AM IST
ഉയരമുള്ള പർവതങ്ങൾ സാഹസിക സഞ്ചാരികൾ കീഴടക്കുന്നത് ആദ്യത്തെ സംഭവമല്ല. ഈ ഉദ്യമത്തിനു പുറപ്പെടുന്പോൾ സുരക്ഷയ്ക്കായി പല വസ്തുക്കളും ഇവർ കരുതാറുണ്ട്. എന്നാൽ ഏറ്റവും അപകടം പിടിച്ച രീതിയിൽ ഒരാൾ 1,345 അടി ഉയരമുള്ള മല കീഴടക്കിയ സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. കാരണം ലണ്ടൻ സ്വദേശിയായ ബെൻ കോണ്‍വേ എന്ന പത്തൊന്പതുകാരൻ മല കീഴടക്കിയത് അഞ്ച് ഇഞ്ച് നീളമുള്ള ഹീലുള്ള ഷൂസ് കാലിൽ ധരിച്ചാണ്. യുകെയിലെ ഏറ്റവും ഉയരത്തിലുള്ള ബെൻ നെവിസ് മലനിരകളാണ് അദ്ദേഹം ഇതിനായി തെരഞ്ഞെടുത്തത്.

ബ്രിക്സ്റ്റണിലുള്ള കോളജിൽ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ആർട്ട്സിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാനായി അപേക്ഷിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ എന്തെങ്കിലും ചെയ്യൂ എന്നായിരുന്നു ലഭിച്ച മറുപടി. ഇതിനെ തുടർന്നാണ് അദ്ദേഹം ഇത്തരത്തിലൊരു സാഹസികത ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി ഇത്തരത്തിൽ സാഹസികമായി യാത്രകൾ ചെയ്യുന്ന ആളാണ് ബെൻ.

പർവതം കീഴടക്കാനായി ഒരു സുഹൃത്തും അദ്ദേഹത്തിന് ഒപ്പം കൂടി. അപേക്ഷയ്ക്കൊപ്പം നൽകുന്നതിന്‍റെ ഭാഗമായി ഇരുവരും സഞ്ചരിക്കുന്നതിന്‍റെ രണ്ടു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയും ഇവർ പകർത്തിയിരുന്നു. അഞ്ചു മണിക്കൂറുകൊണ്ടാണ് ഇരുവരും സാഹസിക യാത്ര പൂർത്തിയാക്കിയത്.

യാത്രക്കിടയിൽ ഈ ഹൈഹിൽ ഷൂവിന് തകരാർ സംഭവിച്ചത് ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പക്ഷെ പ്രശ്നം പരിഹരിച്ച് അവർ മുന്നേറുകയായിരുന്നു. മാത്രമല്ല യാത്രയിൽ ഭൂരിഭാഗം സമയവും മഴയും ഇവരുടെ യാത്ര തടസപ്പെടുത്തി. കൂടാതെ കനത്ത മഞ്ഞും വില്ലനായി ഇവരുടെ മുന്പിൽ പ്രത്യേക്ഷപ്പെട്ടു.

സാഹസിക യാത്രയുടെ വീഡിയോ ഉൾപ്പടെയുള്ള റിപ്പോർട്ട് സമർപ്പിച്ചതിനാൽ ബെന്നിന് പഠനത്തിന് പ്രവേശനം ലഭിച്ചു. കൂടാതെ നഗ്നപാദരായി നടക്കുന്ന കുട്ടികളെ സഹായിക്കാനുള്ള പണവും സമൂഹത്തിന്‍റെ പലഭാഗങ്ങളിൽ നിന്നായി അദ്ദേഹത്തിന് ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്ന് നിരവധി ആരാധകരെയയാണ് ബെന്നിന് ലഭിച്ചത്.