"എന്‍റെ ഡ്രൈവറാണിവൾ': തന്‍റെ പ്രിയപ്പെട്ട കാറുകളുടെ കഥപറഞ്ഞ് ദുൽ‌ഖർ
Wednesday, August 2, 2017 6:44 AM IST
മമ്മൂട്ടിയെപ്പോലെ തന്നെ ദുൽഖർ സൽമാന്‍റെയും കാർ‌പ്രേമം പ്രശസ്തമാണ്. എങ്കിൽതന്നെയും താരം ഇതുവരെയും അതിനെക്കുറിച്ച് ഒരു തുറന്നുപറച്ചിൽ നടത്തിയിട്ടില്ല. എന്നാൽ താൻ ഏറെ ഇഷ്ടപ്പെട്ട വാഹനങ്ങളെ ഏറെക്കാലത്തെ കാത്തിരുപ്പിന് ശേഷം സ്വന്തമാക്കിയതിന്‍റെ കഥ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്‍റെ കാർകഥയുടെ ചുരുളഴിക്കുന്നത്.

ദുൽ‌ഖർ പറയുന്നു:

എന്‍റെ പഴയ വാഹനമായ മെഴ്സിഡസ് ബെൻസ് ഡബ്ല്യു123ന്‍റെ ചിത്രം പോസ്റ്റ് ചെയ്യാൻ പലരും ആവശ്യപ്പെടാറുണ്ട്. പക്ഷെ സാധാരണയായി ഞാൻ ഈ ചിത്രങ്ങൾ ഒന്നും തന്നെ പോസ്റ്റ് ചെയ്യാറില്ല കാരണം. മറ്റുള്ളവരിൽ അത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നതിനാലാണ് ഞാൻ അങ്ങനെ ചെയ്യാതിരുന്നത്. എന്നാൽ ഞാൻ ഇത് എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഇതിനെ മോശമായി ആരും കാണരുത് എന്ന അപേക്ഷയുമുണ്ട് എനിക്ക്. ഈ സുന്ദരമായ രൂപങ്ങളിൽ ചിലത് സംരക്ഷിക്കാനായതിൽ ഞാൻ അനുഗ്രഹീതനാണ്.

എനിക്ക് ഓർമ വച്ച കാലം മുതൽക്ക് ഇഷ്ടപ്പെടാൻ തുടങ്ങിയതാണ് ഡബ്ല്യു 123. എന്‍റെ പ്രിയപ്പെട്ട ചിത്രമായ സാമ്രാജ്യത്തിലടക്കം നിരവധി ചിത്രങ്ങളിൽ അവൾ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. വാഹന ഉപയോക്താക്കൾക്കിടയിൽ അറിയപ്പെടുന്ന ചെന്നൈയിലെ ഒരു കുടുംബം ഉപയോഗിക്കുന്ന ഒരു 250യെ കുറിച്ച് എനിക്ക് അറിയാം. എണ്‍പതുകളിൽ ആ കുടുംബത്തിലെ മുത്തച്ഛന്‍റെ കാലം മുതൽ ഉപയോഗിക്കുന്നതാണ് ഇത്. കാറിന്‍റെ രണ്ടാമത്തെ ഉടമ അതിനെ മറന്ന് ഒരു ദശാബ്ദത്തിലേറെ അരികിൽ ഒതുക്കിയിട്ടിരുന്നു. ഒരു മേൽക്കൂരയോ മൂടിയോ ഇല്ലാതിരുന്നതിനാൽ വെയിലും മഴയുമേറ്റ് തുരുന്പെടുത്തു. ഞങ്ങൾ കണ്ടെത്തുന്പോൾ ഫ്രെഡ് ഫ്ളിൻസ്റ്റണ്‍ കാറിനു തുല്യമായിരുന്നു ഇത്. അടിവശം തകർന്ന് കാല് കടക്കുന്ന അവസ്ഥയിൽ. ചെന്നൈ പ്രളയത്തിന് മൂന്നു വർഷം മുൻപ് ഞങ്ങൾ അവളെ ഉയർത്തെഴുന്നേൽപ്പിച്ചു.

അവൾക്ക് അതിശക്തമായ സ്പിരിറ്റുണ്ട്. മരിക്കാനും ഉപേക്ഷിക്കപ്പെടാനും അവൾ വിസമ്മതിക്കുകയായിരുന്നു.

ടിഎംഇ 250. എന്‍റെ പ്രിയപ്പെട്ട 1981 മെഴ്സിഡസ് ബെൻസ് 250. ഞാൻ സ്വന്തമാക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്യ്ത കാർ. സിൽബർഡിസ്റ്റൽ ഗ്രീനിന്‍റെ പുതിയ കോട്ട് ( മാസങ്ങളെടുത്ത് ഞാൻ തീരുമാനിച്ചത്), 16 ഇഞ്ച് ബിബിഎസ് ആർഎസ് റിംസ്. എന്നെക്കൊണ്ട് കഴിയുന്നതു പോലെ ഞാൻ ഇതിനെ മാറ്റിമറിച്ചു. മറ്റേതു കാറിനേക്കാളും മനോഹരമായി അവൾ പറക്കും. മറ്റേതു കാറിനോടും കിടപിടിക്കുന്ന അവളുടെ ശബ്ദം എന്നിൽ രോമാഞ്ചാമാണുണ്ടാക്കുന്നത്. ഷൂട്ടിംഗ് സെറ്റിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ എന്‍റെ ഡ്രൈവറാണിവൾ. പൂർവ പ്രതാപത്തോടുകൂടി അവൾ ഒഴുകുന്നത് ആസ്വദിക്കുന്ന മുതിർന്നവരെയും കുട്ടികളെയും എനിക്കറിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.