ജോലി തേടി കത്തയച്ച ഒമ്പതുവയസുകാരന് നാസ നല്കിയ മറുപടി വൈറൽ
Sunday, August 6, 2017 4:20 AM IST
നാസയിൽ ജോലിക്ക് അപേക്ഷിച്ചുകൊണ്ട് ജാക്ക് ഡേവിസ് എന്ന ഒമ്പത് വയസുകാരൻ എഴുതിയ കത്ത് വൈറലായിരുന്നു. നാസയിലെ പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചുകൊണ്ടായിരുന്നു നാലാം ക്ലാസ് വിദ്യാർഥിയായ ജാക്കിന്‍റെ കത്ത്. ഇപ്പോഴിതാ നാസയിൽ നിന്നും ജാക്കിനു ലഭിച്ച മറുപടി കത്താണ് നവമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. നാസയിലെ പ്ലാനറ്ററി സയൻസ് ഡയറക്ടർ ജിം ഗ്രീനാണ് മറുപടി കത്തെഴുതിയത്.

"ജാക്ക്, നീ ബഹിരാകാശത്തിന്‍റെ സംരക്ഷകനാണെന്ന് ഞാൻ വായിച്ചറിഞ്ഞു. മാത്രമല്ല നാസയിലെ പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസറാകാൻ നിനക്ക് താത്പര്യമുണ്ടെന്നും ഞാൻ മനസിലാക്കി. അഭിനന്ദനങ്ങൾ. നീ കരുതുന്നതു പോലെ ഈ ജോലി വളരെ എളുപ്പമുള്ളതല്ല. ചന്ദ്രനിൽ നിന്നും ചൊവ്വയിൽ നിന്നും മറ്റ് ചെറിയ ഗ്രഹങ്ങളിൽ നിന്നും പരീക്ഷണത്തിനായി വസ്തുക്കൾ കൊണ്ടു വരുന്പോൾ സൂക്ഷ്മാണുകളിൽ നിന്നും ഭൂമിയെ സംക്ഷിക്കേണ്ട ജോലിയാണിത്. ഈ മേഖലയിൽ അനുഭവ സന്പത്തുള്ളവരെയാണ് ഞങ്ങൾ ജോലിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. അതു കൊണ്ട് നീ ഇപ്പോൾ നന്നായി പഠിക്കൂ. ഉടൻ തന്നെ നിന്നെ നാസയിൽ വെച്ച് കാണാമെന്നും ഞാൻ വിശ്വസിക്കുന്നു..' എന്നായിരുന്നു അദ്ദേഹം അയച്ച കത്തിന്‍റെ ഉള്ളടക്കം.




ഇതുകൂടാതെ നാസയിലെ പ്ലാനറ്ററി റിസർച്ച് ഡയറക്ടർ ജോനാഥൻ റാൾ ജാക്കിനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അമേരിക്കൻ ഗവണ്‍മെന്‍റ് ഒൗദ്യോഗിക എംപ്ലോയ്മെന്‍റ് സൈറ്റ് വഴി അമേരിക്കൻ പൗരൻമാർക്കും അമേരിക്കൻ പൗരത്വമുള്ളവർക്കുമായി നാസയിലേക്ക് ജോലിക്കായി അപേക്ഷ ക്ഷണിക്കുന്നതായി പരസ്യപ്പെടുത്തിയിരുന്നു. ഈ മാസം 14 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. 124,406 മുതൽ 187,000 ഡോളർ വരെയാണ് ഈ ജോലിക്കായി വാർഷിക ശന്പളം നൽകുന്നത്. എന്തായാലും ജാക്കിന്‍റെ കത്തും മറുപടികത്തുമാണ് ഇപ്പോൾ എല്ലായിടത്തും സംസാര‌വിഷയമായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.