റിതു ഇവിടെയുണ്ട്, സ്നേഹത്തിന്‍റെ രാഖിച്ചരടുകളുമായി
Monday, August 7, 2017 2:52 AM IST
തിരക്കിന്‍റെ കേന്ദ്രമാണ് ന്യൂഡൽഹിയിലെ കോണാട്ട് പ്ലേസ്. നഗരത്തിൽ അലഞ്ഞുനടക്കുന്ന സഞ്ചാരികളും കച്ചവടക്കാരും വഴിവക്കിൽ ജീവിതവൃത്തി തേടുന്ന യാചകരും നിറഞ്ഞ സ്ഥലം. തിരക്കിന്‍റെ ഇടമായതിനാൽതന്നെ ഇവിടെ എത്തുന്നവരാരും പരസ്പരം ശ്രദ്ധിക്കാറില്ല. അല്ലെങ്കിൽതന്നെ തിരക്കുള്ള ജീവിതത്തതിൽ മറ്റുള്ളവരെ ശ്രദ്ധിക്കാൻ ആർക്കാണു നേരം!

ഇവിടെ ഒഴിഞ്ഞ മൂലയിൽ തന്‍റെ മുഖം മറച്ച് ആളുകൾക്ക് രാഖി സമ്മാനിക്കുന്ന ഒരു യുവതിയുണ്ട് - റിതു എന്ന മുപ്പതുകാരി. വർഷങ്ങളായി റിതു ഇവിടെ ചെറിയ കച്ചവടങ്ങൾ നടത്തി ജീവിക്കുന്നു. പക്ഷേ, ആരും അവളെ ശ്രദ്ധിച്ചിരുന്നില്ല. അവളുടെ കഥ അറിഞ്ഞിരുന്നില്ല...

19 വയസുള്ളപ്പോഴാണ് റിതുവിന്‍റെ ജീവിതം ഇരുട്ടിലാക്കിയ ആ സംഭവം അരങ്ങേറിയത്. അയൽവാസിയായ യുവാവ് അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പീഡനം ചെറുത്തതാണ് കാരണം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ റിതുവിന്‍റ മുഖം അസ്ഥികളിൽനിന്ന് ഉരുകി വേർപെട്ടു. കണ്ണുകൾ വെന്തുരുകി. പക്ഷേ, ജീവൻ മാത്രം മാത്രം തിരിച്ചുകിട്ടി.




അന്നു ജീവൻ തിരകെ നല്കിയ ദൈവത്തെ റിതു പലപ്പോഴും പഴിക്കാറുണ്ട്. തന്‍റെ രണ്ടു മക്കൾ വിശന്നു കരയുന്പോൾ ഒന്നു കണ്ണീർവാർക്കാൻ കണ്ണുകൾ പോലുമില്ലാതെ അവൾ തനിക്ക് ഇനി ഇരുൾ മാത്രമുള്ള ജീവിതം എന്തിനെന്ന് ഓർക്കാറുണ്ട്. ആക്രമണത്തിനു ശേഷവും റിതുവിനെ കാത്തിരുന്നത് ദുരന്തങ്ങളാണ്. ഏക ആശ്രയമായിരുന്ന ഭർത്താവ് അവളെ അകാലത്തിൽ വേർപിരിഞ്ഞു. വൈകൃതം പേറുന്ന മുഖമായതിനാൽ അവൾക്ക് ആരും ജോലി നല്കിയില്ല. സന്നദ്ധ സംഘടനകളുടെ കണ്ണിലും അവളുടെ വികൃതമുഖം പെട്ടില്ല.

ഇന്നിപ്പോൾ കോണാട്ട് പ്ലേസിൽ സഹോദരിക്കും കുട്ടികൾക്കുമൊപ്പം ചെറിയ കച്ചവടങ്ങൾ നടത്തിയാണ് റിതു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

രക്ഷാബന്ധൻ എത്തിയതോടെ ആളുകൾക്കെല്ലാം രാഖി സമ്മാനിക്കുന്ന തിരക്കിലാണവർ. തന്നോട് ആരും കരുണ കാണിക്കുന്നില്ലെങ്കിലും എല്ലാവരോടും കരുണയാണു റിതുവിന്. സ്നേഹത്തിന്‍റെ രാഖിച്ചരടുകൾ അണിയിച്ച് അവൾ തന്‍റെ സ്നേഹവും കരുണയും പ്രകടിപ്പിക്കുകയാണ് പരിഭവമൊന്നുമില്ലാതെ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.