ഭക്ഷണമെടുക്കൂ, കഴിക്കൂ, വിശപ്പകറ്റൂ.... വയറുവിശക്കുന്നവർക്ക് കമ്യൂണിറ്റി റഫ്രിജറേറ്ററുമായി വനിതാ ഡോക്ടർ
Monday, August 28, 2017 6:53 AM IST
ചെന്നൈയിലെ എലിയട്ട്സ് ബീച്ചിനു സമീപം ഒരു റഫ്രിജറേറ്ററുണ്ട്. ഭക്ഷണം ഇടേണ്ടവർക്ക് ഇടാം, വിശക്കുന്നവർക്ക് എടുത്തുകഴിക്കാം. "കമ്മ്യൂണിറ്റി റഫ്രിജേറ്റർ' എന്നു പേരിട്ടിരിക്കുന്ന ഈ സംരംഭം വൈറലായി മാറിക്കഴിഞ്ഞു.

ഒരു നേരത്തെ വിശപ്പകറ്റാൻ ബുദ്ധിമുട്ടനുഭവിക്കുന്ന സാധുക്കൾക്കായി നിർമിച്ചിരിക്കുന്നതാണ് കമ്യൂണിറ്റി റഫ്രിജറേറ്റർ. ഇതിനു മുന്പിൽ കൂടി കടന്നു പോകുന്ന ആർക്കും വീട്ടിലുണ്ടാക്കിയതോ റസ്റ്ററന്‍റുകളിൽ നിന്നോ വാങ്ങിയതോ ആയ ഭക്ഷണ വസ്തുക്കൾ ഇതിനുള്ളിൽ നിക്ഷേപിക്കാം. ഭക്ഷണം വാങ്ങാൻ പണമില്ലാതെ വിഷമിക്കുന്ന ആർക്കും ആവശ്യത്തിന് ഭക്ഷണം ഇതിൽ നിന്നും സ്വീകരിക്കുകയും ചെയ്യാം. ആരെയും ഐഡിന്‍റിറ്റി കാർഡ് കാണിക്കുകയും വേണ്ട, ആരും ഭക്ഷണം എടുക്കുന്നതിന് കാരണം ചോദിച്ച് വരുകയുമില്ല.

പഴങ്ങൾ, ജ്യൂസ്, സാന്‍വിച്ച്, ബിരിയാണി എന്നിവയുൾപ്പടെ നിരവധി ഭക്ഷണ വസ്തുക്കളാണ് ആളുകൾ ഈ ഫ്രിഡ്ജിൽ വയ്ക്കുന്നത് . ഭക്ഷണ വസ്തുക്കൾക്കു പുറമേ പുസ്തകങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ചെരിപ്പുകൾ എന്നിവയും നിക്ഷേപിക്കാൻ റഫ്രിജേറ്ററിനോട് ചേർന്ന് ഒരു അലമാരയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഐസ ഫാത്തിമ ജാസ്മിൻ എന്ന വനിതാ ഡോക്ടറുടെ ആശയമാണ് "കമ്മ്യൂണിറ്റി ഫ്രിഡ്ജ്' എന്ന പദ്ധതി. ഇന്ത്യയിൽ വളരെയധികം അളവിൽ ഭക്ഷണം പാഴാകുന്നുണ്ടെന്നാണ് ഐസ ജാസ്മിന്‍റെ അഭിപ്രായം. ഇന്ത്യയിലെ ജനസംഖ്യയ്ക്ക് ഒരു നേരം കഴിക്കാനുള്ളതിന്‍റെ രണ്ടിരട്ടി ഇവിടെ നിർമിക്കുന്നുണ്ട് പക്ഷെ അതിൽ അന്പത് ശതമാനവും മലിനമാക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. ഉപയോഗിക്കാൻ കഴിയാതെ ഉപേക്ഷിക്കുന്ന വസ്തുക്കളും ഭക്ഷണങ്ങളും ഇവിടെ നൽകാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും ഇവർ പറയുന്നു. വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിയോട് സഹകരിക്കാൻ പ്രായഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.