കണ്ണടച്ചാൽ പിന്നെ തുറക്കാനാവില്ല; വിചിത്രരോഗാവസ്ഥയുമായി യുവതി
Thursday, September 14, 2017 4:28 AM IST
ഇരുട്ടും വെളിച്ചവും നിറഞ്ഞ അപൂർവജീവിതത്തിലൂടെയാണ് കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി ഓസ്ട്രേലിയയിലെ മെൽബണ്‍ സ്വദേശിനിയായ നതാലി അഡ്‌ലർ എന്ന യുവതി കടന്നു പോകുന്നത്. കാരണം ഡോക്ടർമാർക്ക് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു തരം രോഗാവസ്ഥയാണ് മുപ്പതുകാരിയായ നതാലിക്ക്. ഒരു പ്രാവശ്യം കണ്‍പോളകൾ അടച്ചു കഴിഞ്ഞാൽ പിന്നെ മൂന്നു ദിവസത്തേക്ക് തുറക്കാൻ കഴിയാത്ത അവസ്ഥ.

17 വയസുള്ളപ്പോഴാണ് നതാലിക്ക് ഈ അവസ്ഥ ആദ്യമുണ്ടായത്. ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ ഇവരുടെ കണ്ണുകൾ പതിയെ അടഞ്ഞു പോകുകയായിരുന്നു. ഇതു പിന്നീട് പല പ്രാവശ്യം ഇടവിട്ട് ആവർത്തിച്ചു. കുറച്ച് ആഴ്ചകൾക്കു ശേഷം ഒരുതവണ കണ്ണ് അടഞ്ഞാൽ പിന്നെ മൂന്നു ദിവസങ്ങളോളം തുറക്കാൻ പറ്റാത്ത അവസ്ഥയിലായി. ചികിത്സയ്ക്കായി ഡോക്ടർമാരുടെ അടുക്കൽ ഇവർ പോയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

നതാലിയുടേത് നിഗൂഡമായ ഒരു രോഗാവസ്ഥയാണ്. അത് നിർണയിക്കാൻ സാധിക്കില്ലെന്നാണ് മെൽബണിലെ റോയൽ ഐ ആൻഡ് ഇയർ ഹോസ്പിറ്റലിലെ ഒപ്താമോളജിയുടെ മേധാവി ജസ്റ്റിൻ ഒ ഡേ പറയുന്നത്.

2008ൽ നതാലിയുടെ കഥ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. എന്നാലിപ്പോൾ നൂറുകണക്കിന് പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കു ശേഷവും ഇതെന്തു രോഗമാണെന്നു മനസിലാകാതെ കുഴയുകയാണ് ഡോക്ടർമാർ. "കണ്ണ് അടഞ്ഞു കഴിഞ്ഞതിനു ശേഷമുള്ള മൂന്നാം നാൾ രാത്രി കട്ടിലിൽ കിടക്കുന്പോൾ എനിക്കു കണ്ണ് തുറക്കാൻ സാധിക്കും. പക്ഷെ പിറ്റേന്ന് രാവിലെ എണീൽക്കുന്പോൾ എനിക്കു കണ്ണ് തുറക്കാൻ സാധിക്കില്ല.'- നതാലി പറയുന്നു.



നിയമപരമായി നതാലി അന്ധയാണ്. കണ്‍പോളയിലെ 99 ശതമാനം മസിലുകളും നീക്കം ചെയ്തിരിക്കുകയാണ്. ഒരു തരം ഇൻജക്ഷൻ ഉപയോഗിച്ചാണ് ഇവർ കണ്ണിന്‍റെ പകുതിയെങ്കിലും തുറന്നു വയ്ക്കുന്നത്. ലോകത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് നതാലി നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ13 വർഷത്തെ കാലയളവിൽ നാൽപതിലധികം നേത്രരോഗവിദഗ്ധരുടെ പക്കലാണ് നതാലി ചികിത്സയ്ക്കായി സമീപിച്ചത്. എന്നാൽ ഈ രോഗത്തിന് ഒരു വിശദീകരണം നൽകാൻ പോലും ആർക്കും സാധിച്ചിട്ടില്ല.

"എന്‍റെ മുന്നിലുള്ള ഓരോ ദിവസവും യുദ്ധം പോലെയാണെണ് തോന്നുന്നത്. പൂർണ പിന്തുണയുമായി ഭർത്താവ് ഉള്ളതാണ് എന്‍റെ ധൈര്യം. എന്‍റെ അന്ധകാരത്തിൽ തിളങ്ങുന്ന പടക്കോപ്പുമായി അദ്ദേഹം കൂടെ നിൽക്കുന്പോഴാണ് ജീവിതത്തിന്‍റെ അറ്റത്തു നിന്നും മടങ്ങിവരാൻ എനിക്കു സാധിക്കുന്നത്...' നതാലി പറയുന്നു. റോയൽ മെൽബണ്‍ ആശുപത്രിയിൽ നടത്തുന്ന ചികിത്സയ്ക്കു ശേഷം രോഗമെന്താണെന്ന് മനസിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നതാലിയും കുടുംബാംഗങ്ങളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.