ഈ കടുവക്കുട്ടന്മാർ ഇനി അനാഥരല്ല
Friday, September 15, 2017 5:25 AM IST
അനധികൃതമായി കടത്താൻ ശ്രമിച്ച ബംഗാൾ കടുവക്കുട്ടിയെ അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപെടുത്തിയ സംഭവം സന്തോഷത്തോടെയാണ് ഏവരും വായിച്ചറിഞ്ഞത്. ഈ സന്തോഷം ഇരട്ടിയാക്കുന്ന തരത്തിൽ ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് കടുവയെ സംരക്ഷിക്കുന്ന സാൻ ഡിയാഗോ സൂ സഫാരി പാർക്ക് അധികൃതർ. കാരണം ഒറ്റയ്ക്ക് കഴിയുന്ന ഇവന് കളിക്കൂട്ടുകാരനായി നൽകിയിരിക്കുന്നത് അമ്മയുപേക്ഷിച്ച സുന്ദരനായ ഒരു കടുവക്കുട്ടിയെ ആണ്.

വാഷിംഗ്ടണ്‍ ഡി.സി യിലുള്ള സ്മിത്ത് സോണിയൻ നാഷണൽ സൂവിൽ കഴിഞ്ഞ ജൂലൈ മാസത്തിൽ ജനിച്ച സുമാത്രൻ കടുവക്കുട്ടിയാണിത്. നാളുകൾക്ക് ശേഷം അമ്മ കുഞ്ഞിനെ അവഗണിക്കാൻ തുടങ്ങിയപ്പോൾ സാൻഡിയാഗോ സൂ സഫാരി പാർക്കിൽ തനിയെ കഴിയുന്ന ബംഗാൾ കടുവയ്ക്ക് കൂട്ടായി സുമാത്രൻ കടുവക്കുട്ടിയെ ഇങ്ങോട്ടേക്ക് കൊണ്ടു വരുവാൻ അധികൃതർ തീരുമാനിച്ചു.



മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് അനധികൃതമായി കടത്തവേയാണ് അതിർത്തിയിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ബംഗാൾ കടുവക്കുഞ്ഞിനെ കണ്ടെത്തി രക്ഷിച്ചത്. ആറ് ആഴ്ച പ്രായമുള്ള സുമാത്രൻ കടുവയും ഏഴ് ആഴ്ച പ്രായമുള്ള ബംഗാൾ കടുവയും ഇപ്പോൾ ഉറ്റ സുഹൃത്തുക്കളാണെന്നാണ് മൃഗശാലയിലെ ജീവനക്കാർ പറയുന്നത്. ഇരുവരും ഒത്തുള്ള രസകരമായ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.