ലോകത്തിലെ ഏറ്റവും കൂടുതൽ നീളമുള്ള കണ്‍പീലികളുമായി യുവതി ഗിന്നസ് ബുക്കിൽ
Friday, September 15, 2017 5:45 AM IST
ലോകത്തിൽ ഏറ്റവും കൂടുതൽ നീളമുള്ള കണ്‍പീലികളുടെ ഉടമ എന്ന ഗിന്നസ് റിക്കാർഡ് ഇനി മുതൽ ഈ ചൈനക്കാരി യുവതിയുടെ പേരിൽ. ചൈനയിലെ ഷാംഗ്ഹായി സ്വദേശിനിയും ഒരു മുൻ ഇൻവസ്റ്റ്മെന്‍റ് ഫണ്ട് കന്പനി ഡയറക്ടറുമായിരുന്ന ജിയാൻസിയയാണ് കൺപീലികളുമായി റിക്കാർഡ് ബുക്കിൽ കയറിപ്പറ്റിയത്.

സാധാരണ ഒരാളുടെ കണ്‍പീലിയുടെ നീളം 0.8 മുതൽ 1.2 സെന്‍റീമീറ്റർ വരെയാണ്. പക്ഷെ ജിയാൻസിയയുടെ കണ്‍പീലിയുടെ നീളം12.4 സെന്‍റീമീറ്ററാണ്. ഏകദേശം അഞ്ച് ഇഞ്ച് നീളം.



ലോകത്തിലെ ഏറ്റവും കൂടുതൽ നീളമുള്ള കണ്‍പീലിയുള്ളയാൾ എന്ന വിഭാഗത്തിൽ മത്സരിച്ച ലോകമെന്പാടുമുള്ള 500 മത്സരാർഥികളെ പിന്തള്ളിയാണ് 49 കാരിയായ ജിയാൻസിയ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയത്. കണ്ണിൽ നിന്നും വായ വരെ എത്തുന്ന വിധത്തിലാണ് കണ്‍പീലിയുടെ നീളം.

ഒരു വർഷം മുന്പ് അളന്നപ്പോൾ ഇവരുടെ കണ്‍പീലിയുടെ നീളം 12.4 ആയിരുന്നു. ഇപ്പോൾ അതിൽ കൂടുതൽ നീളമുണ്ട്. ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമാണ് തന്‍റെ കണ്‍പീലി വളരുന്നത് ജിയാൻസിയ ശ്രദ്ധിക്കാൻ ആരംഭിച്ചത്. ജോലിയില്ലാതായപ്പോൾ പ്രകൃതിയോട് കൂടുതൽ അടുത്ത ജിയാൻസിയ പൂന്തോട്ട പരിപാലനത്തിലേർപ്പെടുകയായിരുന്നു. തന്‍റെ പൂന്തോട്ടത്തിൽ 1,600ലധികം വ്യത്യസ്ത ഇനത്തിൽ പെട്ട റോസാച്ചെടികൾ ഇവർ വികസിപ്പിച്ചെടുക്കയും ചെയ്തിട്ടുണ്ട്.



കണ്‍പീലി വളരുന്നതു കൊണ്ട് തനിക്ക് യാതൊരുവിധത്തിലുമുള്ള ബുദ്ധിമുട്ടും തോന്നുന്നില്ലെന്നാണ് ജിയാൻസിയുടെ അഭിപ്രായം.വളരെ ശ്രദ്ധിച്ചുമാത്രമേ താൻ മുഖം പോലും കഴുകാറുള്ളുവന്നും കണ്‍പീലിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ഒന്നും ചെയ്യാറില്ലെന്നും ഇവർ പറഞ്ഞു.

രണ്ടു വർഷങ്ങൾക്കു മുന്പ് മൂന്നു സെന്‍റീമീറ്റർ നീളമുള്ള കണ്‍പീലിയുമായി ഒരാൾ വാർത്ത സൃഷ്ടിച്ചിരുന്നു. പക്ഷെ ജിയാൻസിയുടെ മുന്പിൽ അവരെല്ലാം കീഴടങ്ങിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.