യാതനയുടെ 10 വർഷങ്ങൾ; സ്വപ്നങ്ങളുമായി ദുബായിയിലെത്തിയ പ്രവാസിയെ ചതിച്ചത് ഏജന്‍റ്
Monday, January 1, 2018 5:31 PM IST
കുടുംബത്തിന്‍റെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനായി ഉത്തരവാദിത്വങ്ങൾ എല്ലാം സ്വന്തം ചുമലിലേറ്റി ദുഖം ഉള്ളിലൊതുക്കി പ്രതീക്ഷയോടെ കടൽ കടന്നു പോകുന്നവനാണ് ഓരോ പ്രവാസിയും. എന്നാൽ മറുനാട്ടിൽ ചെല്ലുന്പോൾ അവരെയും പറ്റിച്ച് ജീവിക്കുവാൻ കഴുകൻ കണ്ണുകളുമായി ആളുകൾ കാത്തിരിപ്പുണ്ടെന്ന് ഇവർ മനസിലാക്കുന്നില്ല. അതിലെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് തെലുങ്കാന സ്വദേശിയായ ചന്ദ്രശേഖർ. ഏജന്‍റ് ചതിച്ചതിനെ തുടർന്ന് ദുബായിൽ കുടുങ്ങിയ ഇദ്ദേഹം പത്ത് വർഷമാണ് ഇവിടെ നരകിച്ചു ജീവിച്ചത്.

2007ൽ ചന്ദ്രശേഖർ ദുബായിലേക്കു പോകുന്പോൾ എല്ലാവരെയും പോലെ വലിയ സ്വപ്നങ്ങളായിരുന്നു മനസു നിറയെ. പക്ഷെ തന്നെ കാത്ത് കഴുകൻ കണ്ണുകളുമായി ഒരാൾ കാത്തിരിപ്പുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. ജീവിതത്തിന്‍റെ കഷ്ടപ്പാടിന് അറുതിവരുത്താൻ തീരുമാനിച്ചിരുന്ന അദ്ദേഹത്തിന്‍റെ മുന്പിലേക്ക് വ്യാജവാഗ്ദാനങ്ങളുമായി ആദ്യമെത്തിയത് ഇന്ത്യയിലെ ഒരു വ്യജ ഏജന്‍റായിരുന്നു. എന്നാൽ അവിടെയെത്തി നാളുകൾക്കുള്ളിൽ അദ്ദേഹത്തിന്‍റെ കൈയ്യിലുണ്ടായിരുന്ന 70,000 രൂപ സ്വന്തമാക്കിയ ഏജന്‍റ് മൂന്നാം നാൾ മുങ്ങി. വാസസ്ഥലമോ ജോലിയോ തരപ്പെടാതിരുന്ന അദ്ദേഹം പിന്നീട് ഒരു നിർമാണ കന്പനിയിൽ തൊഴിലാളിയായി എത്തിപ്പെടുകയായിരുന്നു.

അടുത്തിടെ ജോലിക്കിടെയുണ്ടായ അപകടത്തെത്തുടർന്ന് കാലിൽ ഗുരുതര പരിക്കേറ്റതോടെയാണ് ചന്ദ്രശേഖറിന്‍റെ കഥ എല്ലാവരും അറിഞ്ഞത്. തുടർന്ന് അദ്ദേഹത്തിനെ സഹായിക്കാനെത്തിയ ഇന്ത്യൻ കോണ്‍സുലേറ്റ്, സാമൂഹ്യപ്രവർത്തകർ എന്നിവരുടെ സഹായത്താൽ പത്ത് വർഷങ്ങൾക്കു ശേഷം ചന്ദ്രശേഖർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 3,865 ദിവസങ്ങളാണ് ചന്ദ്രശേഖർ ഇവിടെ കൃത്യമായ രേഖകളില്ലാതെ ചിലവഴിച്ചത് അതിനാൽ 386,500 ദർഹം തുക പിഴയായി കെട്ടിവെക്കേണ്ടി വരുമായിരുന്നു എന്നാൽ അദ്ദേഹത്തിന്‍റെ ശിക്ഷ അധികൃതർ ഒഴിവാക്കി. മാത്രമല്ല ഇന്ത്യൻ കോണ്‍സുലേറ്റിന്‍റെ ഇടപെടൽ മൂലം അദ്ദേഹത്തിന് എക്സിറ്റ് പാസ് ലഭിക്കുകയും ചെയ്യ്തു.

ജീവിതത്തിലെ മർമ പ്രധാനമായ വലിയൊരു ഭാഗം ദുബായിൽ ചിലവഴിച്ചതിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. നിർമാണ തൊഴിലാളിയായി ചിലവഴിച്ചിരുന്ന സമയത്ത് 600 മുതൽ 1,200 ദർഹം വരെ രൂപയ്ക്ക് അദ്ദേഹം തൊഴിലെടുത്തിരുന്നു.

രണ്ടു കുട്ടികളാണ് ഇദ്ദേഹത്തിനുള്ളത്. ഭാര്യയ്ക്ക് ഒരു ബീഡി തെറുപ്പ് കന്പനിയിൽ ജോലിയുള്ളതു കൊണ്ടാണ് ആ കുടുംബം ജീവിച്ചു ഇത്രയും നാൾ ജീവിച്ചു പോയത്. ദുബായിയിലെ ഇന്ത്യൻ കൗണ്‍സൽ-ജനറലായ പിവുലാണ് അദ്ദേഹത്തെ സഹായിക്കാൻ മുൻപന്തിയിൽ നിന്നത്. ഇവിടുത്തെ നിയമം അറിയാതിരിക്കുന്നത് വളരെയധിരകം അപകടമാണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല വിദേശരാജ്യങ്ങളിലേക്കു പോകുവാനായി ഇന്ത്യയിലെ ഗവണ്‍മെന്‍റ് അംഗീകൃത ഏജന്‍റുമാരെ മാത്രം സമീപിക്കുകയെന്നും എന്നും അദ്ദേഹം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.