മൂവായിരത്തിലധികം പഴക്കമുള്ള ശവകൂടീരങ്ങൾ ടിബറ്റിൽ കണ്ടെത്തി
Tuesday, April 10, 2018 2:37 PM IST
ടിബറ്റിൽ മൂവായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ശവകൂടീരങ്ങൾ കണ്ടെത്തി. യര്‍ലുംഗ് സംഗ്‌ബോ നദിയുടെ സംഗ്ദ താഴ്വരയിൽ നിന്നാണ് ശവകുടീരങ്ങൾ കണ്ടെത്തിയത്. ഒമ്പത് മൃതദേഹങ്ങളുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള അവശേഷിപ്പുകളാണ് പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സാംസ്കാരിക പൈതൃക സംരക്ഷണ സ്ഥാപനം നടത്തിയ ഗവേഷണങ്ങളും ഉത്ഖനനങ്ങളുമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. 2017 ജൂലൈ മുതൽ ഓഗസ്റ്റ് വരെയായിരുന്നു ഗവേഷണം. ഷാൻസി പ്രൊവിഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയുടെ സഹകരണത്തോടെയായിരുന്നു ഗവേഷണം ന‌ടത്തിയത്.

ശവകൂടീരങ്ങൾ രണ്ടു കാലഘട്ടത്തിലായി സംസ്കരിക്കപ്പെട്ട ആളുകളുടെ ആണെന്ന് കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 3,000 മുതൽ 3,500 വരെ വർഷങ്ങൾ പഴക്കമുള്ളതും 2,100 -2,300 വർഷങ്ങൾ പഴക്കമുള്ളതുമായ ശവകുടീരങ്ങളാണിവ. അക്കാലത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.