സമ്മാനം വേണ്ട, സൽപ്രവൃത്തി മതി
Tuesday, March 20, 2018 9:02 AM IST
വിവാഹത്തിനെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും വധൂവരന്മാരെ സമ്മാനങ്ങൾകൊണ്ടു മൂടുന്ന പതിവുണ്ട് ഉത്തരേന്ത്യയിൽ. എന്നാൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന ഒരു വിവാഹം തികച്ചും വ്യത്യസ്തമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരായ വർഷ പഗാറിന്‍റെയും സ്വപ്നി കോത്ത്വാഡയുടെയും വിവാഹത്തിന് എത്തിയവരോട് സമ്മാനമൊന്നും കൊണ്ടുവരേണ്ടതില്ലെന്ന് അവർ നേരത്തേ പറഞ്ഞിരുന്നു.

എന്നാൽ, പകരം ഒരു കാര്യം അവർ ആവശ്യപ്പെട്ടു. വിവാഹത്തിന് എത്തുന്ന ഓരോരുത്തരും തങ്ങളുടെ മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കണം. എന്നാൽ വിവാഹത്തിനെത്തിയവർ അതിനെപ്പറ്റി ചിന്തിക്കുക മാത്രമല്ല, വധൂവരന്മാർക്കൊപ്പം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

700 അതിഥികളാണ് ഇത്തരത്തിൽ പ്രതിജ്ഞയെടുത്തത്. ഇതിനു പുറമെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 60 പേർ തങ്ങളുടെ രക്തവും ദാനം ചെയ്തു. ഇവർക്കൊപ്പം വരനും വധുവും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.