മോചി ഇനി ലോകത്തിലെ ഏറ്റവും കൂടുതൽ നീളമുള്ള നാക്കിന്‍റെ ഉടമ
Friday, October 6, 2017 7:18 AM IST
ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവുള്ള നായ എന്ന ഗിന്നസ് ലോകറിക്കാർഡ് ഇനി സെന്‍റ്. ബെർണാർഡ് ഇനത്തിൽപ്പെട്ട മോചി മോ റിക്കെർട്ട് എന്നു പേരുള്ള എട്ടുവയസുള്ള നായയ്ക്ക് സ്വന്തം. സൗത്ത് ഡെക്കോട്ടയിലെ സിഒക്സ് ഫാൾസിലാണ് മോചിയുടെ താമസം. 18.58 സെന്‍റിമീറ്റർ ആണ് മോചിയുടെ നാവിന്‍റെ നീളം. തെരുവിൽ നിന്ന് മോചിയെ ഉടമ കാർല റിക്കെർറ്റ് കണ്ടെത്തുന്പോൾ രണ്ടു വയസായിരുന്നു മോചിയുടെ പ്രായം. ആദ്യം കണ്ടപ്പോൾ തന്നെ തനിക്ക് മോചിയെ ഇഷ്ടപ്പെട്ടുവെന്നായിരുന്നു റിക്കെർറ്റ് പറയുന്നത്.



നാവിന് 11.43 സെന്‍റിമീറ്റർ നീളമുള്ള പെക്കിംഗീസ് ഇനത്തിൽ പെട്ട പഗ്ഗി എന്ന നായയുടെ റിക്കാർഡാണ് മോചി സ്വന്തമാക്കിയത്. നാവിന്‍റെ നീളം റിക്കാർഡ് നൽകിയെങ്കിലും ഇതു കൊണ്ട് അൽപ്പം ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെന്നും റിക്കെർട്ട് പറയുന്നു. ഭക്ഷണം കഴിക്കുന്പോൾ മോചിക്ക് എപ്പോഴും കൂടുതൽ ശ്രദ്ധ നൽകണം പൊടി, ചെളി എന്നിവയെല്ലാം മോചിയുടെ നാവിൽ പറ്റിപ്പിടിക്കാറുണ്ട്. എന്നിരുന്നാലും മോചിയെ ശ്രദ്ധിക്കുന്നതിൽ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ല. മോചിക്ക് സ്വന്തമാക്കാനായ ഈ നേട്ടത്തിൽ തങ്ങൾ എല്ലാവരും അഭിമാനിക്കുന്നുവെന്നും റിക്കർട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.