ഭോപ്പാലിലെ മൃഗശാലയിൽ കൂളറുകൾ!
Saturday, May 12, 2018 12:56 PM IST
രാജ്യത്തിന്‍റെ പലഭാഗങ്ങളിലും മഴ ലഭിക്കുന്നുണ്ടെങ്കിലും പകൽ സമയത്തെ ചൂട് ദിവസവും കൂടിവരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പലപ്പോഴും ഈ കനത്തചൂട് താങ്ങാൻ കഴിയാതെ വരുന്നു.

ഉരുകുന്ന ചൂടിൽനിന്ന് മൃഗങ്ങളെ രക്ഷിക്കാൻ നിരവധി മാർഗങ്ങളാണ് രാജ്യത്തെ വിവിധ മൃഗശാല അധികൃതർ ഒരുക്കുന്നത്. ഭോപ്പാലിലെ വൻ വിഹാർ നാഷണൽ പാർക്കിൽ മൃഗങ്ങൾക്കായി കൂളറുകൾ സ്ഥാപിച്ചു.ഇതിനുപുറമെ അവർ പകൽ സമയങം ചിലവഴിക്കുന്ന സ്ഥലങ്ങളിൽ കച്ചികൊണ്ടുള്ള കർട്ടനുകളിട്ട് മറച്ചിട്ടുണ്ട്.

ഇതിനുപുറമെ മെഡിക്കൽ ഓഫീസർമാരുടെ നിർദേശമനുസരിച്ച് മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജോധ്പൂരിലെ മാചിയ സഫാരി പാർക്കിലെ മൃഗങ്ങളെ ദിവസവും മൂന്നുതവണയെങ്കിലും കുളിപ്പിക്കുന്നുണ്ട്. ഇവിടെയും കൂളറടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.