ആന്‍ഫിയും അനഘയും ഹിമാലയം കീഴടക്കും, ബുള്ളറ്റിൽ
Wednesday, April 4, 2018 4:05 PM IST
ബുള്ളറ്റിൽ ഹിമാലയം കീഴടക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് തൃശൂർ സ്വദേശിനികളായ ആൻഫിയും അനഘയും. ജൂണ്‍ 19 ന് ചാലക്കുടിയിൽനിന്ന് ഹിമാലയത്തിലേക്ക് യാത്ര ആരംഭിക്കാൻ തീരുമാനിച്ചതായി ഇവർ കൊച്ചിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിൽനിന്ന് ചണ്ഡിഗഡ്, മണാലി, കൊയ്‌ലോഗ്, ലേ, നുബ്ര വഴി പാങ്ങോംഗിലെത്തുന്ന രീതിയിലാണ് 19 വയസുകാരായ ഇരുവരും യാത്രയുടെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.

ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയതു മുതൽ കൂടുതൽ ധൈര്യം വന്നു. ഏതു സാഹചര്യമായാലും നിസാരമായി കൈകാര്യം ചെയ്യാനും ഇപ്പോൾ കഴിയുന്നുണ്ട്. ഇപ്പോൾ ബുള്ളറ്റ് ആൻഫി എന്നാണ് നാട്ടിൽ അറിയപ്പെടുന്നതെന്ന് ആൻഫി പറഞ്ഞു. സാധാരണ ബൈക്ക് പോലെയല്ലല്ലോ. നെഞ്ചുവിരിച്ച് നാലാളുടെ മുഖത്ത് നോക്കി ഓടിക്കാൻ പറ്റിയ ഇരുചക്രവാഹനം ബുള്ളറ്റ് മാത്രമാണ്. ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയതോടെ കൃത്യനിഷ്ഠകൂടി കൈവരിച്ചെന്നാണ് അനഘയുടെ അഭിപ്രായം.

മുരിങ്ങൂർ ആറ്റപ്പാടം എലുവത്തിങ്കൽ ബേബിയുടെ മകളായ ആൻഫി കോയന്പത്തൂരിൽ ബിബിഎ വിത്ത് ഏവിയേഷൻ മാനേജ്മെന്‍റ് വിദ്യാർഥിയാണ്. ചാലക്കുടി തൊഴുത്തുപറന്പിൽ വീട്ടിൽ മണിക്കുട്ടന്‍റെ മകൾ അനഘ, മാള കാർമൽ കോളജിൽ ഗ്രാഫിക് ഡിസൈനിംഗ് വിദ്യാർഥിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.