പാരച്യൂട്ട് പണികൊടുത്തു; 246 അടി ഉയരത്തിൽ നിന്നും ചാടിയയാൾക്ക് സംഭവിച്ചത്
Saturday, February 24, 2018 11:32 AM IST
ബഹുനില കെട്ടിടത്തിനു മുകളിൽ നിന്നും ചാടുന്നതിനിടെ പാരച്യൂട്ട് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് ഒരാൾ നിലത്തുവീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്വീഡനിലാണ് സംഭവം. 246 അടി ഉയരത്തിലുള്ള 24 നിലയുള്ള ഒരു കെട്ടിടത്തിനു മുകളിൽ നിന്നും ഒരാൾ ചാടാൻ തയാറായി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം.

നിമിഷ നേരത്തിനുള്ളിൽ അദ്ദേഹം താഴേക്കു ചാടുകയും പാരച്യൂട്ട് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്‍റെ പദ്ധതി മുഴുവൻ പാളി. പാരച്യൂട്ട് തുറക്കാതിരിക്കുകയും അദ്ദേഹം താഴേക്കു വീഴുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ ചാട്ടം പിഴച്ചുവെങ്കിലും പിന്നാലെ ചാടിയ അദ്ദേഹത്തിന്‍റെ സുഹൃത്ത് സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.അദ്ദേഹത്തിന്‍റെ പ്രകടനം കാണാൻ എത്തിയ സുഹൃത്തുക്കളിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.