പുതിയ കാർ വാങ്ങി; പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ പോലീസ് കണ്ടുകെട്ടി
Sunday, March 11, 2018 5:10 PM IST
പുതിയ കാർ വാങ്ങി പത്തുമിനിറ്റിനുള്ളിൽ നിയമലംഘനം നടത്തിയതിന് ഉടമയിൽ നിന്നും കാർ പോലീസ് പിടിച്ചെടുത്തു. ഓസ്ട്രേലിയായിലെ മെൽബണിലാണ് സംഭവം. ആഡംബര വാഹനമായ പോർഷെ കെയിൻ വാങ്ങിയ ഒരു വ്യക്തി യാത്രക്കിടയിൽ പുതിയ കാറിൽ ഇരുന്നുള്ള ചിത്രങ്ങൾ ഒരാൾ പകർത്തുന്നത് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

അൽപ്പസമയത്തിന് ശേഷം ഇതേ കാർ നൂറ് കിലോമീറ്റർ വേഗതയിൽ റോഡിൽ കൂടി പാഞ്ഞു പോകുന്നുവെന്ന കാര്യവും പോലീസ് അറിഞ്ഞു. ഈ സ്ഥലത്ത് കൂടി വാഹനമോടിക്കുവാൻ സാധിക്കുന്നത് പരമാവധി നാൽപ്പത് കിലോമീറ്റർ വേഗതയിലാണ്.

ഇദ്ദേഹത്തെ പിന്തുടർന്നെത്തിയ പോലീസുദ്യോഗസ്ഥർ കാർ തടഞ്ഞു നിർത്തിയപ്പോഴാണ് താൻ വാഹനം വാങ്ങിയിട്ട് പത്തുമിനിറ്റ് മാത്രമേ ആയിട്ടുള്ളെന്ന് അദ്ദേഹം പോലീസിനോടു പറഞ്ഞത്. തുടർന്ന് ഈ വാഹനം കസ്റ്റഡിയിലെടുത്ത പോലീസ്, മുപ്പത് ദിവസങ്ങൾ കഴിഞ്ഞെ ഇത് തിരികെ നൽകുകയുള്ളവെന്നും അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

പോലീസുദ്യോഗസ്ഥർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ കൂടി ഈ സംഭവത്തെപ്പറ്റി ഏവരെയും ഇത് അറിയിച്ചത്. മാത്രമല്ല ഗതാഗതനിയമ ലംഘനം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസുദ്യോഗസ്ഥർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.