വിസ്മയക്കാഴ്ചയൊരുക്കി നിറങ്ങളുടെ നദി
Friday, March 23, 2018 11:13 AM IST
മനുഷ്യന് ആസ്വദിക്കുവാനായി മാത്രം പ്രകൃതിയൊരുക്കിയിരിക്കുന്ന അത്ഭുത പ്രതിഭാസമാണ് കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിൽ കൂടി ഒഴുകുന്ന കാനോ ക്രിസ്റ്റൽ എന്ന അത്ഭുത നദി.

പച്ച, നീല, ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളണിഞ്ഞ് നദി ഇളകിയൊഴുകുന്ന ദൃശ്യമാണ് കാഴ്ചക്കാരുടെ കണ്ണിൽ മനോഹാരിത വിരിയിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നദിയെന്ന പേരിലാണ് കാനോ ക്രിസ്റ്റൽ അറിയപ്പെടുന്നത്.



എല്ലാ വർഷവും ജൂലൈ മുതൽ നവംബർ വരെ നദിയുടെ അടിത്തട്ടിൽ വിരിയുന്ന മകറീന ക്ലാവിഗേര എന്ന ജലസസ്യമാണ് നദിയിൽ ഈ നിറങ്ങൾ വിരിയുന്നതിനു കാരണമാകുന്നത്. സൂര്യ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് കടും ചുവപ്പ് നിറത്തിലുള്ള ഈ സസ്യം മജന്ത, പർപ്പിൾ തുടങ്ങിയ നിറങ്ങളിലേക്കു മാറുന്നതാണ് ഈ നിറങ്ങൾക്കു പിന്നിലെ രഹസ്യം.



ഇതിനെല്ലാം പുറമെ പല വലിപ്പത്തിലുള്ള വെള്ളച്ചാട്ടങ്ങളും കാനോ ക്രിസ്റ്റെലിലുണ്ട്.കൂടാതെ ഇവിടെയുള്ള കുളങ്ങളും വിനോദ സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്.



കരയിൽ നിന്നും നോക്കിയാൽ അടിത്തട്ട് വരെ കാണാം എന്ന പ്രത്യേകത നദിയുടെ സൗന്ദര്യം വർധിപ്പിക്കുകയാണ്. നദിയിലെ പാറക്കൂട്ടങ്ങളിലും മറ്റും ധാതുക്കളില്ലാത്തതിനാൽ ജലജീവികൾ ഒന്നും തന്നെ നദിയിൽ ഇല്ല. അതു കൊണ്ട് തന്നെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ധൈര്യമായി നദിയിൽ ഇറങ്ങാനും സാധിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.