ചൈനയുടെ വക ഹൈപ്പർസോണിക് വിമാനം
Sunday, February 25, 2018 9:03 AM IST
യാത്രക്കാരെ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്ന വാഗ്ദാനവുമായി ചൈന ഹൈപ്പർസോണിക് വിമാനത്തിന്‍റെ മാതൃക അവതരിപ്പിച്ചു. പദ്ധതി യാഥാർഥ്യമായാൽ ബെയ്ജിംഗിൽനിന്ന് ന്യൂയോർക്കിലേക്ക് രണ്ടു മണിക്കൂറിൽ എത്താമെന്നാണ് ഹൈപ്പർസോണിക് ഉപജ്ഞാതാക്കൾ അവകാശപ്പെടുന്നത്. അതായത് യാത്രാസമയം, ഏഴിലൊന്നായി കുറയും.

ബെയ്ജിംഗിലുള്ള ചൈനീസ് അക്കാഡമി ഓഫ് സയൻസസ് തയാറാക്കിയ ഹൈപ്പർസോണിക് വിമാനത്തിന് മണിക്കൂറിൽ 3,700 മീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. അതായത്, മണിക്കൂറിൽ ആറായിരം കിലോമീറ്ററിനു മുകളിലും ശബ്ദത്തേക്കാൾ അഞ്ചു മടങ്ങ് വേഗത്തിലും. ഐ പ്ലെയ്ൻ എന്നു പേരിട്ടിരിക്കുന്ന ഹൈപ്പർസോണിക്കിന് രണ്ടു വിമാനങ്ങൾ ചേർത്തുവച്ച ഡിസൈനാണ് നല്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്നിൽനിന്നു നോക്കിയാൽ ഇംഗ്ലീഷ് അക്ഷരമാലയിലെ "I' പോലെ തോന്നിക്കും.

ഇപ്പോഴുള്ള ഹൈപ്പർസോണിക് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്ലേലോഡ് വഹിക്കാനുള്ള ശേഷിയും ഈ ഭാവിയിലെ വിമാനത്തിനുണ്ടാകും. ഏതാനും വർഷങ്ങളായി ഗോബി മരുഭൂമിയിൽ ചൈന ഹൈപ്പർസോണിക് വാഹനങ്ങളുടെ പരീക്ഷണം നടത്തുന്നുണ്ട്. ചില മോഡലുകൾക്ക് ശബ്ദത്തേക്കാളും പത്തു മടങ്ങ് വേഗമാണെന്ന് ചൈനീസ് പത്രമായ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

2016ൽ ഇതിനു സമാനമായ സൂപ്പർസോണിക് ജെറ്റിന്‍റെ വാർത്തകളും പ്രചരിച്ചിരുന്നു. സൺ ഓഫ് കോൺകോർഡ് എന്ന പേരിട്ട ആ ജെറ്റിൽ ലണ്ടനിൽനിന്ന് ന്യൂയോർക്കിലെത്താൻ മൂന്നു മണിക്കൂർ മതിയെന്നായിരുന്നു അവകാശപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.