ആ ബിസിനസ് ഇനി വേണ്ട..! പുതുവർഷത്തിൽ ചൈനയുടെ പുതിയ തീരുമാനം
Monday, January 1, 2018 5:14 PM IST
വർഷങ്ങളായി നിയമാനുസൃതം നടത്തിയിരുന്ന ബിസിനസ് ചൈന അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആനക്കൊന്പ് മാർക്കറ്റായ ചൈന ഇനി ആനക്കൊന്പ് വില്പന പ്രോത്സാഹിപ്പിക്കില്ല, വില്പന നിരോധിച്ചു. നിയമം ഇന്നലെ മുതൽ പ്രാബല്യത്തിലായി. നിയമം ലഘിച്ച് വില്പന നടത്തുന്ന വ്യാപാരശാലകളും വിതരണക്കാരും ശിക്ഷാർഹരാണ്. സർക്കാർ അംഗീകൃത ആനക്കൊന്പ് കച്ചവടക്കാരെന്ന പേരിൽ സമീപിച്ചാൽ അവർ നിയമം ലഘിക്കുന്നുവെന്നു മനസിലാക്കണമെന്ന നിർദേശവും സർക്കാർ നല്കിക്കഴിഞ്ഞു.

മാർച്ചിൽ ഭാഗികമായി ആനക്കൊന്പ് കച്ചവടം നിരോധിച്ചതു മുതൽ വില്പന താഴേക്കാണ്. വില്പനയിൽ 80 ശതമാനം ഇടിവുണ്ടായെന്നാണു റിപ്പോർട്ട്. വിലയിൽ 65 ശതമാനം ഇടിവുണ്ടായി. മാർച്ചിൽ 67 ഫാക്ടറികൾ പൂട്ടിയിരുന്നു. അവശേഷിക്കുന്ന 105 ഫാക്ടറികൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവ ഇന്നലെ പൂട്ടി.

നേരത്തെ രാജ്യത്തിനു പുറത്തുനിന്ന് ആനക്കൊന്പുകളും അവ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും ഇറക്കുമതി ചെയ്യുന്നത് ചൈന നിരോധിച്ചിരുന്നു. ഓരോ വർഷവും കൊന്പിന്‍റെ പേരിൽ ആയിരക്കണക്കിന് ആനകളെ കൊന്നൊടുക്കുന്നത് പതിവായതോടെയാണ് ആനക്കൊന്പ് കച്ചവടത്തിനു നിരോധനമേർപ്പെടുത്താൻ ചൈന നിർബന്ധിതരായത്.

ആനക്കൊന്പ് മാർക്കറ്റ് വലുപ്പത്തിൽ ചൈനയ്ക്കു പിന്നിൽ ആഫ്രിക്കയാണ്. ആഡംബരവസ്തുവായി കരുതപ്പെടുന്ന ആനക്കൊന്പിന് കിലോഗ്രാമിന് 1,100 ഡോളറാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.